സെഞ്ചുറിയൻ: കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും. മലയാളികൾ ഇടയ്ക്കിടെ പ്രയോഗിക്കുന്ന ഒരു പഴഞ്ചൊല്ലാണിത്. സെഞ്ചുറിയനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ തോൽവിയും ഏതാണ്ട് ഇതേ അവസ്ഥയിൽ തന്നെ.
പരിക്കേറ്റ ഡെയ്ൽ സ്റ്റെയ്ൻ രണ്ടാം ടെസ്റ്റിനില്ലെന്ന് അറിഞ്ഞപ്പോൾ ഇന്ത്യയൊന്നു സന്തോഷിച്ചതാണ്. അപ്പോൾ അതാ വരുന്നു. ലുംഗി എൻഗിഡി എന്ന വെള്ളിടി. അരങ്ങേറ്റം ഉജ്വലമാക്കി എൻഗിഡി നിറഞ്ഞാടിയപ്പോൾ രണ്ടാം ടെസ്റ്റും പരന്പരയും ഇന്ത്യ നഷ്ടപ്പെടുത്തിയത് 135 റണ്‍സിന്. 12.1 ഓവറിൽ വെറും 39 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളാണ് ഈ 21കാരൻ വീഴ്ത്തിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 335, 258 ഇന്ത്യ 307, 151
അവസാനദിനത്തിൽ വലിയ അത്ഭുതം നടന്നാൽ സമനിലയെങ്കിലും ഒപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. മൂന്നുവിക്കറ്റിന് 35 റണ്‍സെന്ന നിലയിൽ തുടങ്ങിയ ഇന്ത്യക്ക് മൂന്നോവറിനുള്ളിൽ ആദ്യ പ്രഹരം കിട്ടി.
ആദ്യ ഇന്നിംഗ്സിലെന്ന പോലെ രണ്ടാം ഇന്നിംഗ്സിലും ചേതേശ്വർ പൂജാര റണ്ണൗട്ട്. നിർഭാഗ്യകരം എന്നതിനേക്കാൾ ദക്ഷിണാഫ്രിക്കയുടെ ഫീൽഡിംഗ് മികവായിരുന്നു പൂജാരയ്ക്ക് വിനയായത്. ഫ്ളിക് ചെയ്ത പന്ത് ബൗണ്ടറിയാകുമെന്ന ധാരണയിൽ പൂജാരയും പാർഥിവ് പട്ടേലും പതിയെയാണ് റണ്ണിംഗ് തുടങ്ങിയത്. എന്നാൽ എൻഗിഡി ബൗണ്ടറിലൈനിൽ പറന്ന് പന്ത് തടഞ്ഞു. ജോഹന്നസ്ബർഗിലാണ് പരന്പരയിലെ അവസാന ടെസ്റ്റ്.
പുറകെ ഓടിയെത്തിയ ഡിവില്യേഴ്സിന്റെ ത്രോയിൽ ഡികോക്ക് വിക്കറ്റ് പിഴുതെറിയുകയും ചെയ്തു. 92 പന്തിൽ വെറും 19 റണ്‍സായിരുന്നു വന്മതിലിന്റെ സന്പാദ്യം. അടിത്തറ തകർന്നതോടെ എൻഗിഡി ആഞ്ഞടിച്ചു തുടങ്ങി. ആദ്യം ഹർദിക് പാണ്ഡ്യയെ (6) വീഴ്ത്തി.
രണ്ടാൾ പൊക്കത്തിൽ പോയ പന്തിൽ ചാടി ബാറ്റുവച്ച ഹർദിക് ബൗളിംഗ് ട്രാക്കുകളിൽ എങ്ങനെ ബാറ്റു ചെയ്യണമെന്ന കാര്യം ഒരിക്കൽക്കൂടി മറന്നു. തൊട്ടുപിന്നാലെ ആർ. അശ്വിനും (3) കവാത്തു മറന്നതോടെ ഇന്ത്യ ഏഴിന് 87 റണ്‍സെന്ന നിലയിലായി. മൂന്നക്കം തികയ്ക്കാതെ ഇന്ത്യ വീണേക്കുമെന്ന ആശങ്കകൾക്കിടയിലാണ് മുഹമ്മദ് ഷാമി എത്തുന്നത്.
തലയ്ക്കു മീതെ പറന്ന ബൗണ്‍സറുകൾക്ക് ബാറ്റുവച്ച ഷാമി കുറേ ബൗണ്ടറികൾ ഒഴുക്കി. മറുവശത്ത് രോഹിത് ശർമ നങ്കുരമിട്ടതോടെ ചെറിയ പ്രതീക്ഷ ഇന്ത്യൻ ക്യാംപിലും പരന്നു. എന്നാൽ 54 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ച് കഗിസോ റബാഡ രോഹിതിനെ (47) മടക്കിയയച്ചു. പിന്നെയെല്ലാം ചടങ്ങു തീർക്കലായി.
സ്കോർബോർഡ്
ദക്ഷിണാഫ്രിക്ക 335, 258;
ഇന്ത്യ 307 രണ്ടാം ഇന്നിംഗ്സ്: വിജയ് ബി റബാഡ 9, രാഹുൽ സി മഹാരാജ് ബി എൻഗിഡി 4, പൂജാര റണ്ണൗട്ട് 19, കോഹ്ലി എൽബിഡബ്ല്യു എൻഗിഡി 5, പാർഥിവ് സി മോർക്കൽ ബി റബാഡ 19, രോഹിത് സി ഡിവില്യേഴ്സ് ബി റബാഡ 47, ഹർദിക് സി ഡികോക്ക് ബി എൻഗിഡി 6, അശ്വിൻ സി ഡികോക്ക് ബി എൻഗിഡി 3, ഷാമി സി മോർക്കൽ ബി എൻഗിഡി 28 ഇഷാന്ത് നോട്ടൗട്ട് 4, ബുംറ സി ഫിലാൻഡർ ബി എൻഗിഡി 2 എക്സ്ട്രാസ് 5 ആകെ 50.2 ഓവറിൽ 151ന് പുറത്ത്
ബൗളിംഗ്: ഫിലാൻഡർ 10-3-25-0, റബാഡ 14-3-47-3, എൻഗിഡി 12.2-3-39-6, മോർക്കൽ 8-3-10-0, മഹാരാജ് 6-1-26-0
എല്ലാം മറക്കണം
കഴിഞ്ഞതെല്ലാം കളിക്കളത്തിൽ തന്നെ ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ നേടിയ 150 റണ്‍സിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ല. കാരണം ഞങ്ങൾക്കു പരന്പര നഷ്ടമായി. കളി ജയിച്ചില്ലെങ്കിൽ പിന്നെ വ്യക്തിഗത നേട്ടങ്ങൾ കൊണ്ട് എന്തുകാര്യം. ഞങ്ങൾ ഞങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ജയിക്കാൻ അതു പോരായിരുന്നു. അവർ ഞങ്ങളേക്കാൾ മികച്ച രീതിയിൽ കളിച്ചു, പ്രത്യേകിച്ച് ഫീൽഡിംഗിന്റെ കാര്യത്തിൽ’’
വിരാട് കോഹ്ലി
(മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞത്)
എൻഗിഡി, രണ്ടാം എന്റിനി
സെഞ്ചുറിയൻ: ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള ആദ്യവരവിൽ തന്നെ വാർത്തകളിൽ ഇടംപിടിക്കാനായതിന്റെ സന്തോഷത്തിലാണ് ലുംഗി എൻഗിഡി എന്ന 21കാരൻ. ഇന്ത്യയെ തകർത്തെറിഞ്ഞ ആറു വിക്കറ്റുകൾ വിളിച്ചുപറയുന്നു, ഇവൻ നാളെയുടെ താരമാണെന്ന്.
ഫാസ്റ്റ് ബൗളർമാർക്ക് പഞ്ഞമില്ലാത്ത ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ തലമുറമാറ്റം നടന്നു കൊണ്ടിരിക്കുകയാണ് റബാഡയ്ക്കു പിന്നാലെ ഇപ്പോൾ എൻഗിഡിയും എത്തിയതോടെ ദക്ഷിണാഫ്രിക്ക പുതിയ തലത്തിലേക്ക് ഉയരുമെന്ന് വ്യക്തം. അണ്ടർ 13 മുതൽ സ്വന്തം പ്രവിശ്യയായ ക്വാസലു നേറ്റാലിന്റെ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ഈ ചെറുപ്പക്കാരൻ.
2016ൽ നടന്ന ആഫ്രിക്കൻ ടി20 കപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദേശീയ സെലക്ടർമാർ എൻഗിഡിയെ ശ്രദ്ധിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ടീമിൽ ഇടംപിടിച്ചു. ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും. അപാരമായ പേസും ബൗണ്‍സുമാണ് എൻഗിഡിയെ അപകടകാരിയാക്കുന്നത്.
ഉയരക്കൂടുതൽ മുതലെടുക്കാനാവുന്നതാണ് യുവതാരത്തിന്റെ പ്ലസ് പോയിന്റ്. പഴയ സൂപ്പർസ്റ്റാർ മപിൻഗാമിയായിട്ടാണ് എൻഗിഡിയെ പലരും താരതമ്യം ചെയ്യുന്നത്.
പരിക്കേറ്റ ഡെയ്ൽ സ്റ്റെയ്ൻ രണ്ടാം ടെസ്റ്റിനില്ലെന്ന് അറിഞ്ഞപ്പോൾ ഇന്ത്യയൊന്നു സന്തോഷിച്ചതാണ്. അപ്പോൾ അതാ വരുന്നു. ലുംഗി എൻഗിഡി എന്ന വെള്ളിടി. അരങ്ങേറ്റം ഉജ്വലമാക്കി എൻഗിഡി നിറഞ്ഞാടിയപ്പോൾ രണ്ടാം ടെസ്റ്റും പരന്പരയും ഇന്ത്യ നഷ്ടപ്പെടുത്തിയത് 135 റണ്‍സിന്. 12.1 ഓവറിൽ വെറും 39 റണ്‍സ് വഴങ്ങി ആറു വിക്കറ്റുകളാണ് ഈ 21കാരൻ വീഴ്ത്തിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 335, 258 ഇന്ത്യ 307, 151
അവസാനദിനത്തിൽ വലിയ അത്ഭുതം നടന്നാൽ സമനിലയെങ്കിലും ഒപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ ബാറ്റിംഗ് തുടങ്ങിയത്. മൂന്നുവിക്കറ്റിന് 35 റണ്‍സെന്ന നിലയിൽ തുടങ്ങിയ ഇന്ത്യക്ക് മൂന്നോവറിനുള്ളിൽ ആദ്യ പ്രഹരം കിട്ടി.
ആദ്യ ഇന്നിംഗ്സിലെന്ന പോലെ രണ്ടാം ഇന്നിംഗ്സിലും ചേതേശ്വർ പൂജാര റണ്ണൗട്ട്. നിർഭാഗ്യകരം എന്നതിനേക്കാൾ ദക്ഷിണാഫ്രിക്കയുടെ ഫീൽഡിംഗ് മികവായിരുന്നു പൂജാരയ്ക്ക് വിനയായത്. ഫ്ളിക് ചെയ്ത പന്ത് ബൗണ്ടറിയാകുമെന്ന ധാരണയിൽ പൂജാരയും പാർഥിവ് പട്ടേലും പതിയെയാണ് റണ്ണിംഗ് തുടങ്ങിയത്. എന്നാൽ എൻഗിഡി ബൗണ്ടറിലൈനിൽ പറന്ന് പന്ത് തടഞ്ഞു. ജോഹന്നസ്ബർഗിലാണ് പരന്പരയിലെ അവസാന ടെസ്റ്റ്.
പുറകെ ഓടിയെത്തിയ ഡിവില്യേഴ്സിന്റെ ത്രോയിൽ ഡികോക്ക് വിക്കറ്റ് പിഴുതെറിയുകയും ചെയ്തു. 92 പന്തിൽ വെറും 19 റണ്‍സായിരുന്നു വന്മതിലിന്റെ സന്പാദ്യം. അടിത്തറ തകർന്നതോടെ എൻഗിഡി ആഞ്ഞടിച്ചു തുടങ്ങി. ആദ്യം ഹർദിക് പാണ്ഡ്യയെ (6) വീഴ്ത്തി.
രണ്ടാൾ പൊക്കത്തിൽ പോയ പന്തിൽ ചാടി ബാറ്റുവച്ച ഹർദിക് ബൗളിംഗ് ട്രാക്കുകളിൽ എങ്ങനെ ബാറ്റു ചെയ്യണമെന്ന കാര്യം ഒരിക്കൽക്കൂടി മറന്നു. തൊട്ടുപിന്നാലെ ആർ. അശ്വിനും (3) കവാത്തു മറന്നതോടെ ഇന്ത്യ ഏഴിന് 87 റണ്‍സെന്ന നിലയിലായി. മൂന്നക്കം തികയ്ക്കാതെ ഇന്ത്യ വീണേക്കുമെന്ന ആശങ്കകൾക്കിടയിലാണ് മുഹമ്മദ് ഷാമി എത്തുന്നത്.
തലയ്ക്കു മീതെ പറന്ന ബൗണ്‍സറുകൾക്ക് ബാറ്റുവച്ച ഷാമി കുറേ ബൗണ്ടറികൾ ഒഴുക്കി. മറുവശത്ത് രോഹിത് ശർമ നങ്കുരമിട്ടതോടെ ചെറിയ പ്രതീക്ഷ ഇന്ത്യൻ ക്യാംപിലും പരന്നു. എന്നാൽ 54 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ച് കഗിസോ റബാഡ രോഹിതിനെ (47) മടക്കിയയച്ചു. പിന്നെയെല്ലാം ചടങ്ങു തീർക്കലായി.
സ്കോർബോർഡ്
ദക്ഷിണാഫ്രിക്ക 335, 258;
ഇന്ത്യ 307 രണ്ടാം ഇന്നിംഗ്സ്: വിജയ് ബി റബാഡ 9, രാഹുൽ സി മഹാരാജ് ബി എൻഗിഡി 4, പൂജാര റണ്ണൗട്ട് 19, കോഹ്ലി എൽബിഡബ്ല്യു എൻഗിഡി 5, പാർഥിവ് സി മോർക്കൽ ബി റബാഡ 19, രോഹിത് സി ഡിവില്യേഴ്സ് ബി റബാഡ 47, ഹർദിക് സി ഡികോക്ക് ബി എൻഗിഡി 6, അശ്വിൻ സി ഡികോക്ക് ബി എൻഗിഡി 3, ഷാമി സി മോർക്കൽ ബി എൻഗിഡി 28 ഇഷാന്ത് നോട്ടൗട്ട് 4, ബുംറ സി ഫിലാൻഡർ ബി എൻഗിഡി 2 എക്സ്ട്രാസ് 5 ആകെ 50.2 ഓവറിൽ 151ന് പുറത്ത്
ബൗളിംഗ്: ഫിലാൻഡർ 10-3-25-0, റബാഡ 14-3-47-3, എൻഗിഡി 12.2-3-39-6, മോർക്കൽ 8-3-10-0, മഹാരാജ് 6-1-26-0
എല്ലാം മറക്കണം
കഴിഞ്ഞതെല്ലാം കളിക്കളത്തിൽ തന്നെ ഉപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഞാൻ നേടിയ 150 റണ്‍സിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ല. കാരണം ഞങ്ങൾക്കു പരന്പര നഷ്ടമായി. കളി ജയിച്ചില്ലെങ്കിൽ പിന്നെ വ്യക്തിഗത നേട്ടങ്ങൾ കൊണ്ട് എന്തുകാര്യം. ഞങ്ങൾ ഞങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ജയിക്കാൻ അതു പോരായിരുന്നു. അവർ ഞങ്ങളേക്കാൾ മികച്ച രീതിയിൽ കളിച്ചു, പ്രത്യേകിച്ച് ഫീൽഡിംഗിന്റെ കാര്യത്തിൽ’’
വിരാട് കോഹ്ലി
(മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞത്)
എൻഗിഡി, രണ്ടാം എന്റിനി
സെഞ്ചുറിയൻ: ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള ആദ്യവരവിൽ തന്നെ വാർത്തകളിൽ ഇടംപിടിക്കാനായതിന്റെ സന്തോഷത്തിലാണ് ലുംഗി എൻഗിഡി എന്ന 21കാരൻ. ഇന്ത്യയെ തകർത്തെറിഞ്ഞ ആറു വിക്കറ്റുകൾ വിളിച്ചുപറയുന്നു, ഇവൻ നാളെയുടെ താരമാണെന്ന്.
ഫാസ്റ്റ് ബൗളർമാർക്ക് പഞ്ഞമില്ലാത്ത ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ തലമുറമാറ്റം നടന്നു കൊണ്ടിരിക്കുകയാണ് റബാഡയ്ക്കു പിന്നാലെ ഇപ്പോൾ എൻഗിഡിയും എത്തിയതോടെ ദക്ഷിണാഫ്രിക്ക പുതിയ തലത്തിലേക്ക് ഉയരുമെന്ന് വ്യക്തം. അണ്ടർ 13 മുതൽ സ്വന്തം പ്രവിശ്യയായ ക്വാസലു നേറ്റാലിന്റെ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ഈ ചെറുപ്പക്കാരൻ.
2016ൽ നടന്ന ആഫ്രിക്കൻ ടി20 കപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ദേശീയ സെലക്ടർമാർ എൻഗിഡിയെ ശ്രദ്ധിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ടീമിൽ ഇടംപിടിച്ചു. ആദ്യ മത്സരത്തിൽ തന്നെ മാൻ ഓഫ് ദ മാച്ച് പുരസ്കാരവും. അപാരമായ പേസും ബൗണ്‍സുമാണ് എൻഗിഡിയെ അപകടകാരിയാക്കുന്നത്.
ഉയരക്കൂടുതൽ മുതലെടുക്കാനാവുന്നതാണ് യുവതാരത്തിന്റെ പ്ലസ് പോയിന്റ്. പഴയ സൂപ്പർസ്റ്റാർ മപിൻഗാമിയായിട്ടാണ് എൻഗിഡിയെ പലരും താരതമ്യം ചെയ്യുന്നത്.