കോഴിക്കോട്: ഒന്‍പത് കളികൾ ശേഷിക്കേ ഐലീഗ് ഫുട്ബോളിൽ തിരിച്ചുവരവിനുള്ള സാധ്യതകൾ തേടുകയാണ് ഗോകുലം കേരള എഫ്സി. തുടർച്ചയായ തോൽവികളിലൂടെ റാങ്കിംഗ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടെന്നുള്ള വിശ്വാസത്തിലാണ് കോച്ച് ബിനോ ജോർജ്. വിജയവഴിയിൽ തിരിച്ചെത്താനുള്ള ശ്രമം ടീം തുടങ്ങിക്കഴിഞ്ഞതായി അദ്ദേഹം ദീപികയോടു പറഞ്ഞു.
കോർപറേഷൻ സ്റ്റേഡിയത്തിൽ തീവ്ര പരിശീലനത്തിലാണു ടീം. പരിചയ സന്പത്തുള്ള കളിക്കാരില്ലാത്തതാണ് പരാജയത്തിന്റെ പ്രധാന കാരണം. ഫിഫയുടെ നിയമ പ്രകാരം ടീമുകൾക്ക് കളിക്കാരെ തെരഞ്ഞെടുക്കാനുള്ള സമയം ജൂണ്‍ മുതൽ ഓഗസ്റ്റ് വരെയാണ്. എന്നാൽ സെപ്റ്റംബറോടു കൂടിയാണ് ഗോകുലത്തിന് ഐലീഗിലേക്ക് അവസരം ലഭിച്ചത്. അപ്പോഴേക്കും പരിചയ സന്പന്നരായ കളിക്കാർ മറ്റ് ടീമുകളിലേക്ക് ചേക്കേറിയിരുന്നു. എസ്ബിടിയുടേയും കെഎസ്ഇബിയുടേയും കളിക്കാരെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
ഇനി വരുന്ന കളികളിൽ മികച്ച താരങ്ങളെ അണിനിരത്താനാണ് ഗോകുലം എഫ്സി ശ്രമിക്കുക. ജനുവരി 15 മുതൽ 31 വരെയാണ് പുതിയ താരങ്ങളെ ടീമിലേക്കെടുക്കാനുള്ള സമയം. ആൻഡമാൻ നിക്കോബർ താരമായ ഫ്രാൻസീസ്, ഓസ്റ്റിൻ ഫെർണാണ്ടസ് എന്നിവരെ ടീമിലെടുത്തിട്ടുണ്ട്. ഉഗാണ്ട, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങൾക്ക് ലെറ്ററും വിസയും അയച്ചിട്ടുണ്ട്.
കളി ജയിക്കുകയാണങ്കിൽ മാത്രമെ കാണികളുടെ സപ്പോർട്ട് ഉണ്ടാകുകയുള്ളുവെന്ന് വിശ്വാസിക്കുന്നയാളാണ് ഞാൻ. ഇനിയുള്ള കളികളിൽ മികച്ച റിസൾട്ട് കണ്ടത്താൻ കഴിയുമെന്നുള്ള വിശ്വാസമുണ്ട്. കഴിഞ്ഞ ഐലീഗിൽ ടോപ് സ്കോററായ ഒഡോഫ ടീമിലെ സീനിയർ താരമാണ്. അദ്ദേഹത്തിന്റെ കരിയർ അവസാന സമയമാണ്. വരുന്ന മത്സരത്തിൽ നല്ല പ്രകടനം കാഴ്ച്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ബിനോ ജോർജ് പറഞ്ഞു.
കോർപറേഷൻ സ്റ്റേഡിയത്തിൽ തീവ്ര പരിശീലനത്തിലാണു ടീം. പരിചയ സന്പത്തുള്ള കളിക്കാരില്ലാത്തതാണ് പരാജയത്തിന്റെ പ്രധാന കാരണം. ഫിഫയുടെ നിയമ പ്രകാരം ടീമുകൾക്ക് കളിക്കാരെ തെരഞ്ഞെടുക്കാനുള്ള സമയം ജൂണ്‍ മുതൽ ഓഗസ്റ്റ് വരെയാണ്. എന്നാൽ സെപ്റ്റംബറോടു കൂടിയാണ് ഗോകുലത്തിന് ഐലീഗിലേക്ക് അവസരം ലഭിച്ചത്. അപ്പോഴേക്കും പരിചയ സന്പന്നരായ കളിക്കാർ മറ്റ് ടീമുകളിലേക്ക് ചേക്കേറിയിരുന്നു. എസ്ബിടിയുടേയും കെഎസ്ഇബിയുടേയും കളിക്കാരെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.
ഇനി വരുന്ന കളികളിൽ മികച്ച താരങ്ങളെ അണിനിരത്താനാണ് ഗോകുലം എഫ്സി ശ്രമിക്കുക. ജനുവരി 15 മുതൽ 31 വരെയാണ് പുതിയ താരങ്ങളെ ടീമിലേക്കെടുക്കാനുള്ള സമയം. ആൻഡമാൻ നിക്കോബർ താരമായ ഫ്രാൻസീസ്, ഓസ്റ്റിൻ ഫെർണാണ്ടസ് എന്നിവരെ ടീമിലെടുത്തിട്ടുണ്ട്. ഉഗാണ്ട, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങൾക്ക് ലെറ്ററും വിസയും അയച്ചിട്ടുണ്ട്.
കളി ജയിക്കുകയാണങ്കിൽ മാത്രമെ കാണികളുടെ സപ്പോർട്ട് ഉണ്ടാകുകയുള്ളുവെന്ന് വിശ്വാസിക്കുന്നയാളാണ് ഞാൻ. ഇനിയുള്ള കളികളിൽ മികച്ച റിസൾട്ട് കണ്ടത്താൻ കഴിയുമെന്നുള്ള വിശ്വാസമുണ്ട്. കഴിഞ്ഞ ഐലീഗിൽ ടോപ് സ്കോററായ ഒഡോഫ ടീമിലെ സീനിയർ താരമാണ്. അദ്ദേഹത്തിന്റെ കരിയർ അവസാന സമയമാണ്. വരുന്ന മത്സരത്തിൽ നല്ല പ്രകടനം കാഴ്ച്ചവയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും ബിനോ ജോർജ് പറഞ്ഞു.