കോഴിക്കോട്: സ്വന്തം കാണികളുടെ മുന്നിൽ ഗോകുലം എഫ്സിയുടെ പരാജയം തുടർക്കഥയാവുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഐ ലീഗിലെ ഏറ്റവും ദുർബലരായ ചർച്ചിൽ ബ്രദേഴ്സിനോട് മൂന്നിനെതിരെ രണ്ടു ഗോളിനാണ് ഗോകുലം തോൽവി അറിഞ്ഞത്.
ചർച്ചിലിന് വേണ്ടി കലു ഒങ് ബ രണ്ട് ഗോളും മെക്കാങ് കോഫി ഒരു ഗോളും നേടി. ഗോകുലത്തിനുവേണ്ടി ഡാനിൽ അഡോയും ഇമ്മാനുവലുമാണ് ഗോൾ നേടിയത്. 15-ാം മിനിട്ടിൽ എല്ലാവരെയും ഞെട്ടിച്ച് ചർച്ചിൽ ബ്രദേഴ്സ് സ്കോർ ചെയ്തു. വലത് ഭാഗത്ത് നിന്നും പോസ്റ്റ് ലക്ഷ്യമാക്കി എറിഞ്ഞ ചർച്ചിൽ ബ്രദേഴ്സ് ഡിഫന്ഡർ ജോവൽ മാർട്ടിൻസിന്റെ ത്രോ ബോക്സിന് സമീപത്തുവച്ച് ഹെഡ് ചെയ്തത് ഗോകുലത്തിന്റെ ഫോർവേഡ് സൽമാനും തുടർന്ന് ക്യാപ്റ്റൻ ഡാനിയൽ അഡോയും ഹെഡ് ചെയ്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചു. പന്ത് ബൈസിക്കിൾ കിക്കിലൂടെ മിഡ് ഫീൽഡർ അർജൂൻ ജയരാജ് തട്ടിയകറ്റിയെങ്കിലും രക്ഷയുണ്ടായില്ല. ബോക്സിൽനിന്നും മൂന്ന് മീറ്റർ അകലെനിന്നും വായുവിൽ ലഭിച്ച പന്ത് ചർച്ചിൽ ബ്രദേഴ്സിന്റെ മിഡ്ഫീൽഡർ നൈജീരിയൻ താരം കലു ഒഖ്ബ ഗോകുലത്തിന്റെ വല കുലുക്കി.
59 -ാം മിനിറ്റിൽ ഗോകുലം കേരള സ്കോർ ചെയ്ത് സമനില സ്വന്തമാക്കി. മുന്നേറ്റത്തിനിടെ സന്തു സിംഗ് നൽകിയ ക്രോസ് സുന്ദരൻ ഹെഡറിലൂടെ ഗോകുലത്തിന്റെ ഘാന താരം ചർച്ചിലിന്റെ വലയിലാക്കി. 79-ാം മിനിട്ടിൽ ഗോകുലം ലീഡുയർത്തി. ബഹറിൻ താരം മഹമൂദ് മിർസയെടുത്ത ഫ്രീ കിക്ക് ചർച്ചിലിന്റെ പ്രതിരോധകാരന്റെ ദേഹത്ത് തട്ടി തെറിച്ചപ്പോൾ ബോക്സിന് സമീപത്തുനിന്നും ഗോകുലം ഡിഫൻഡർ ഇമ്മാനുവൽ ഗോളാക്കി. പിന്നീട് സമനില നേടാനുള്ള ചർച്ചിലിന്റെ ശ്രമങ്ങൾ 74-ാം മിനിട്ടിൽ വിജയിച്ചു. ഇസ്രയേൽ ഗുരുങ് എടുത്ത ഫ്രീ കിക്ക് കലു ഒങ്ബ തന്നെ ഗോളാക്കി. തുടർന്നും ഇരു ടീമുകളും വിജയഗോളിനായി മത്സരിച്ചു കൊണ്ടിയിരുന്നു. തൊണ്ണൂറാം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയിൽ ചർച്ചിൽ ബ്രദേഴ്സ് വിജയം സ്വന്തമാക്കി.
ചർച്ചിലിന് വേണ്ടി കലു ഒങ് ബ രണ്ട് ഗോളും മെക്കാങ് കോഫി ഒരു ഗോളും നേടി. ഗോകുലത്തിനുവേണ്ടി ഡാനിൽ അഡോയും ഇമ്മാനുവലുമാണ് ഗോൾ നേടിയത്. 15-ാം മിനിട്ടിൽ എല്ലാവരെയും ഞെട്ടിച്ച് ചർച്ചിൽ ബ്രദേഴ്സ് സ്കോർ ചെയ്തു. വലത് ഭാഗത്ത് നിന്നും പോസ്റ്റ് ലക്ഷ്യമാക്കി എറിഞ്ഞ ചർച്ചിൽ ബ്രദേഴ്സ് ഡിഫന്ഡർ ജോവൽ മാർട്ടിൻസിന്റെ ത്രോ ബോക്സിന് സമീപത്തുവച്ച് ഹെഡ് ചെയ്തത് ഗോകുലത്തിന്റെ ഫോർവേഡ് സൽമാനും തുടർന്ന് ക്യാപ്റ്റൻ ഡാനിയൽ അഡോയും ഹെഡ് ചെയ്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ചു. പന്ത് ബൈസിക്കിൾ കിക്കിലൂടെ മിഡ് ഫീൽഡർ അർജൂൻ ജയരാജ് തട്ടിയകറ്റിയെങ്കിലും രക്ഷയുണ്ടായില്ല. ബോക്സിൽനിന്നും മൂന്ന് മീറ്റർ അകലെനിന്നും വായുവിൽ ലഭിച്ച പന്ത് ചർച്ചിൽ ബ്രദേഴ്സിന്റെ മിഡ്ഫീൽഡർ നൈജീരിയൻ താരം കലു ഒഖ്ബ ഗോകുലത്തിന്റെ വല കുലുക്കി.
59 -ാം മിനിറ്റിൽ ഗോകുലം കേരള സ്കോർ ചെയ്ത് സമനില സ്വന്തമാക്കി. മുന്നേറ്റത്തിനിടെ സന്തു സിംഗ് നൽകിയ ക്രോസ് സുന്ദരൻ ഹെഡറിലൂടെ ഗോകുലത്തിന്റെ ഘാന താരം ചർച്ചിലിന്റെ വലയിലാക്കി. 79-ാം മിനിട്ടിൽ ഗോകുലം ലീഡുയർത്തി. ബഹറിൻ താരം മഹമൂദ് മിർസയെടുത്ത ഫ്രീ കിക്ക് ചർച്ചിലിന്റെ പ്രതിരോധകാരന്റെ ദേഹത്ത് തട്ടി തെറിച്ചപ്പോൾ ബോക്സിന് സമീപത്തുനിന്നും ഗോകുലം ഡിഫൻഡർ ഇമ്മാനുവൽ ഗോളാക്കി. പിന്നീട് സമനില നേടാനുള്ള ചർച്ചിലിന്റെ ശ്രമങ്ങൾ 74-ാം മിനിട്ടിൽ വിജയിച്ചു. ഇസ്രയേൽ ഗുരുങ് എടുത്ത ഫ്രീ കിക്ക് കലു ഒങ്ബ തന്നെ ഗോളാക്കി. തുടർന്നും ഇരു ടീമുകളും വിജയഗോളിനായി മത്സരിച്ചു കൊണ്ടിയിരുന്നു. തൊണ്ണൂറാം മിനിട്ടിൽ ലഭിച്ച പെനാൽറ്റിയിൽ ചർച്ചിൽ ബ്രദേഴ്സ് വിജയം സ്വന്തമാക്കി.