മുംബൈ: നമ്മുടെ സ്വന്തം ഹ്യൂമേട്ടന്റെ വില എത്രമാത്രമാണെന്ന് മുംബൈക്കെതിരേയുള്ള മത്സരം തെളിയിച്ചു. ഡല്‍ഹിക്കെതിരേ നേടിയ ഹാട്രിക്കിന്റെ തുടര്‍ച്ചയായി ഇയാന്‍ ഹ്യൂം മുംബൈ സിറ്റിക്കെതിരേയും വല കുലുക്കിയതോടെ വിജയം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. മുംബൈ ഫുട്ബോള്‍ അരീനയില്‍ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിനു ജയിച്ചു.
മാര്‍ക്ക് സിഫിനിയോസിന്റെ മിന്നല്‍ ആക്രമണത്തോടെ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനു തുടക്കം കുറിച്ചു. 12-ാം മിനിറ്റില്‍ മാര്‍ക്ക് സിഫിനിയോസ് ബോക്സിനകത്തു ഒരുക്കിക്കൊടുത്ത അവസരം സ്വീകരിച്ച ജാക്കി ചാന്ദിന്റെ ദുര്‍ബലമായ ഷോട്ട് മുംബൈ ഗോളി കരങ്ങളിലൊതുക്കി. 16-ാം മിനിറ്റില്‍ ബല്‍വന്തിന്റെ ഡൈവിങ് ഹെഡര്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മുഖത്ത് അപകടം ഒരുക്കി. അടുത്ത മിനിറ്റില്‍ ജേഴ്സണ് വിയേരയിലൂടെ വന്ന അടുത്ത അപകടമൂഹൂര്‍ത്തം ക്രോസ് ബാറിനു മുകളിലൂടെയും അകന്നു.
ബ്ലാസ്റ്റേഴ്സ് കാത്തു നിന്ന ഗോള്‍ 24-ാം മിനിറ്റില്‍ വന്നു. മാര്‍ക്ക് സിഫിനിയോസിനെതിരെ ജേഴ്സണ് വിയേര നടത്തിയ ഫൗളിനെ തുടര്‍ന്നു കിട്ടിയ ഫൗള്‍ കിക്ക് അതിവേഗം കറേജ് പെക്കൂസണ് എടുത്തു. ത്രൂ ബോളില്‍ പന്തുമായി ഹ്യൂം കുതിച്ച് മുംബൈ ബോക്സിലേക്കു കുതിച്ചെത്തുമ്പോള്‍ മുംബൈ കളിക്കാര്‍ അന്തംവിട്ടു നില്‍ക്കുയായിരുന്നു. മുംബൈ ഗോള്‍കീപ്പര്‍ സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്നു. ബോക്സിനകത്തു കയറിയ ഹ്യൂം അനായാസമായി ഗോള്‍ വലയത്തിലേക്കു നിറയൊഴിച്ചു. ഗോളിനെതിരെ മുംബൈ കളിക്കാര്‍ വാദിച്ചുനോക്കിയെങ്കിലും റഫറി പ്രഞ്ജല്‍ ബാനര്‍ജി തള്ളിക്കളഞ്ഞു. ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ മുംബൈ സമനില ഗോളിനു സമ്മര്‍ദം ശക്തമാക്കി.
രണ്ടാം പകുതിയില്‍ സിഫിനിയോസിനു പകരം സി.കെ. വിനീതും റിനോ ആന്റോയ്ക്കു പകരം പെസിച്ചും വന്നു. നാല് മത്സരങ്ങള്‍ക്കുശേഷമാണ് വിനീത് കളിക്കാനിറങ്ങിയത്. 47-ാം മിനിറ്റില്‍ മുംബൈ ഗോളിനരുകിലെത്തി. ബല്‍വന്തിന്റെ ഗോള്‍ ശ്രമം ലാല്‍റുവതാര ഹെഡ്ഡറിലൂടെ രക്ഷപ്പെടുത്തി. 50-ാം മിനിറ്റില്‍ എമാന പന്ത് വലയിലാക്കി. എന്നാല്‍ ഇതിനകം ലൈന്‍സ് മാന്‍ ഓഫ് സൈഡ് കൊടി ഉയര്‍ത്തിയതിനാല്‍ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു.രണ്ടാം പകുതിയില്‍ മുംബൈ ഗോള്‍ മടക്കാന്‍ തിരമാലപോലെ ആഞ്ഞടിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഒരു സംഘടിത ആക്രമണം പോലും വന്നില്ല.
ഡല്‍ഹിക്കു ജയം
ന്യൂഡല്‍ഹി: ഡല്‍ഹി ഡയനാമോസിന് ഐഎസ്എലില്‍ രണ്ടാം ജയം. കരുത്തരായ ബെംഗളൂരു എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഡല്‍ഹി അട്ടിമറിച്ചത്. ഹോം ഗ്രൗണ്ടിലെ ഡല്‍ഹിയുടെ ആദ്യ ജയമാണ്.
72-ാം മിറ്റില്‍ ലാലിന്‍സ്വാല ചാംഗ്തെയിലൂടെ ലീഡ് നേടിയ ഡല്‍ഹി ഗുയോണ്‍ ഫെര്‍ണാണ്ടസിന്റെ പെനാല്‍റ്റിയിലൂടെ വിജയം ഉറപ്പിച്ചു. തുടക്കം മുതല്‍ ഡല്‍ഹിയാണ് മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതും.
വലതു വിംഗില്‍ നിന്ന് പ്രീതം കോട്ടാലാണ് പന്തുമായി മുന്നോട്ടുവന്നത്. ചാംഗ്തെ ബോക്സിലേക്ക് ഓടിക്കയറുന്നതിനായി കാത്തിരുന്ന കോട്ടാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ പന്ത് കൈമാറി. മുന്നോട്ടുകയറിനിന്ന ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗിനെ കബളിപ്പിച്ച് ചാംഗ്തെ മനോഹരമായി പന്ത് വലയിലാക്കി. അതുവരെയുള്ള പ്രകടനത്തിന് ഡല്‍ഹി അര്‍ഹിച്ച ഗോളായിരുന്നു.
ഇഞ്ചുറി ടൈമിലാണ് ഗുയോണ്‍ പെനാല്‍റ്റി ഗോള്‍ വലയിലാക്കിയത്. ബോക്സില്‍ വച്ച് ഗുയോണിനെ സുഭാശിഷ് ബോസ് ഫൗള്‍ ചെയ്തതിനാണ് ഡല്‍ഹിക്ക് പെനാല്‍റ്റി കിട്ടിയത്. ഈ ഫൗളിന് സുഭാശിഷിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും ചെയ്തു.
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ചെന്നൈയിൻ 10 6 2 2 20
ബംഗളൂരു 10 6 0 4 18
പൂന 10 5 1 4 16
ഗോവ 9 5 1 3 16
മുംബൈ 10 4 2 4 14
കേരള ബ്ലാസ്റ്റേഴ്സ് 10 3 5 2 14
എടികെ 9 3 3 3 12
ജംഷഡ്പുർ 9 2 4 3 10
നോർത്ത് ഈസ്റ്റ് 9 2 1 6 7
ഡൽഹി 10 2 1 7 7
മാര്‍ക്ക് സിഫിനിയോസിന്റെ മിന്നല്‍ ആക്രമണത്തോടെ കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിനു തുടക്കം കുറിച്ചു. 12-ാം മിനിറ്റില്‍ മാര്‍ക്ക് സിഫിനിയോസ് ബോക്സിനകത്തു ഒരുക്കിക്കൊടുത്ത അവസരം സ്വീകരിച്ച ജാക്കി ചാന്ദിന്റെ ദുര്‍ബലമായ ഷോട്ട് മുംബൈ ഗോളി കരങ്ങളിലൊതുക്കി. 16-ാം മിനിറ്റില്‍ ബല്‍വന്തിന്റെ ഡൈവിങ് ഹെഡര്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മുഖത്ത് അപകടം ഒരുക്കി. അടുത്ത മിനിറ്റില്‍ ജേഴ്സണ് വിയേരയിലൂടെ വന്ന അടുത്ത അപകടമൂഹൂര്‍ത്തം ക്രോസ് ബാറിനു മുകളിലൂടെയും അകന്നു.
ബ്ലാസ്റ്റേഴ്സ് കാത്തു നിന്ന ഗോള്‍ 24-ാം മിനിറ്റില്‍ വന്നു. മാര്‍ക്ക് സിഫിനിയോസിനെതിരെ ജേഴ്സണ് വിയേര നടത്തിയ ഫൗളിനെ തുടര്‍ന്നു കിട്ടിയ ഫൗള്‍ കിക്ക് അതിവേഗം കറേജ് പെക്കൂസണ് എടുത്തു. ത്രൂ ബോളില്‍ പന്തുമായി ഹ്യൂം കുതിച്ച് മുംബൈ ബോക്സിലേക്കു കുതിച്ചെത്തുമ്പോള്‍ മുംബൈ കളിക്കാര്‍ അന്തംവിട്ടു നില്‍ക്കുയായിരുന്നു. മുംബൈ ഗോള്‍കീപ്പര്‍ സ്ഥാനം തെറ്റി നില്‍ക്കുകയായിരുന്നു. ബോക്സിനകത്തു കയറിയ ഹ്യൂം അനായാസമായി ഗോള്‍ വലയത്തിലേക്കു നിറയൊഴിച്ചു. ഗോളിനെതിരെ മുംബൈ കളിക്കാര്‍ വാദിച്ചുനോക്കിയെങ്കിലും റഫറി പ്രഞ്ജല്‍ ബാനര്‍ജി തള്ളിക്കളഞ്ഞു. ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ മുംബൈ സമനില ഗോളിനു സമ്മര്‍ദം ശക്തമാക്കി.
രണ്ടാം പകുതിയില്‍ സിഫിനിയോസിനു പകരം സി.കെ. വിനീതും റിനോ ആന്റോയ്ക്കു പകരം പെസിച്ചും വന്നു. നാല് മത്സരങ്ങള്‍ക്കുശേഷമാണ് വിനീത് കളിക്കാനിറങ്ങിയത്. 47-ാം മിനിറ്റില്‍ മുംബൈ ഗോളിനരുകിലെത്തി. ബല്‍വന്തിന്റെ ഗോള്‍ ശ്രമം ലാല്‍റുവതാര ഹെഡ്ഡറിലൂടെ രക്ഷപ്പെടുത്തി. 50-ാം മിനിറ്റില്‍ എമാന പന്ത് വലയിലാക്കി. എന്നാല്‍ ഇതിനകം ലൈന്‍സ് മാന്‍ ഓഫ് സൈഡ് കൊടി ഉയര്‍ത്തിയതിനാല്‍ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു.രണ്ടാം പകുതിയില്‍ മുംബൈ ഗോള്‍ മടക്കാന്‍ തിരമാലപോലെ ആഞ്ഞടിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ഒരു സംഘടിത ആക്രമണം പോലും വന്നില്ല.
ഡല്‍ഹിക്കു ജയം
ന്യൂഡല്‍ഹി: ഡല്‍ഹി ഡയനാമോസിന് ഐഎസ്എലില്‍ രണ്ടാം ജയം. കരുത്തരായ ബെംഗളൂരു എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഡല്‍ഹി അട്ടിമറിച്ചത്. ഹോം ഗ്രൗണ്ടിലെ ഡല്‍ഹിയുടെ ആദ്യ ജയമാണ്.
72-ാം മിറ്റില്‍ ലാലിന്‍സ്വാല ചാംഗ്തെയിലൂടെ ലീഡ് നേടിയ ഡല്‍ഹി ഗുയോണ്‍ ഫെര്‍ണാണ്ടസിന്റെ പെനാല്‍റ്റിയിലൂടെ വിജയം ഉറപ്പിച്ചു. തുടക്കം മുതല്‍ ഡല്‍ഹിയാണ് മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതും.
വലതു വിംഗില്‍ നിന്ന് പ്രീതം കോട്ടാലാണ് പന്തുമായി മുന്നോട്ടുവന്നത്. ചാംഗ്തെ ബോക്സിലേക്ക് ഓടിക്കയറുന്നതിനായി കാത്തിരുന്ന കോട്ടാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ പന്ത് കൈമാറി. മുന്നോട്ടുകയറിനിന്ന ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗിനെ കബളിപ്പിച്ച് ചാംഗ്തെ മനോഹരമായി പന്ത് വലയിലാക്കി. അതുവരെയുള്ള പ്രകടനത്തിന് ഡല്‍ഹി അര്‍ഹിച്ച ഗോളായിരുന്നു.
ഇഞ്ചുറി ടൈമിലാണ് ഗുയോണ്‍ പെനാല്‍റ്റി ഗോള്‍ വലയിലാക്കിയത്. ബോക്സില്‍ വച്ച് ഗുയോണിനെ സുഭാശിഷ് ബോസ് ഫൗള്‍ ചെയ്തതിനാണ് ഡല്‍ഹിക്ക് പെനാല്‍റ്റി കിട്ടിയത്. ഈ ഫൗളിന് സുഭാശിഷിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയും ചെയ്തു.
ഐഎസ്എൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
ചെന്നൈയിൻ 10 6 2 2 20
ബംഗളൂരു 10 6 0 4 18
പൂന 10 5 1 4 16
ഗോവ 9 5 1 3 16
മുംബൈ 10 4 2 4 14
കേരള ബ്ലാസ്റ്റേഴ്സ് 10 3 5 2 14
എടികെ 9 3 3 3 12
ജംഷഡ്പുർ 9 2 4 3 10
നോർത്ത് ഈസ്റ്റ് 9 2 1 6 7
ഡൽഹി 10 2 1 7 7