മെൽബൺ: കത്തിനില്‍ക്കുന്ന മാര്‍ഗരറ്റ് കോര്‍ട്ട് അരീന വിവാദത്തിനിടയില്‍ സീസണിലെ ആദ്യ ഗ്രാന്സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണിന് ഇന്നു തുടക്കം. നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍, കഴിഞ്ഞ തവണത്തെ റണ്ണറപ്പും ലോക ഒന്നാം നമ്പറുമായ റാഫേല്‍ നദാല്‍, ആറു വട്ടം ചാമ്പ്യനായ നൊവാക് ജോക്കോവിച്ച് എന്നിവരാണ് പുരുഷ വിഭാഗത്തിലെ ഹോട്ട് ഫേവറിറ്റുകള്‍. വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ സെറീന വില്യംസ് ഇക്കുറി ഇറങ്ങുന്നില്ലെങ്കിലും കിരീട പോരാട്ടത്തിന് ഒട്ടും ചൂട് കുറവില്ല. സെറീനയുടെ സഹോദരി വീനസ്, ഇതുവരെ ഗ്ലാന്സ്ലാമില് മുത്തമിടാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ലോക ഒന്നാംനമ്പര്‍ റുമേനിയയുടെ സിമോണ ഹാലെപ്, യുക്രെയിനിന്റെ എലീന സ്വിറ്റോലിന എന്നിവരും കിരീടത്തിനായി അവകാശം ഉന്നയിക്കുന്നവരാണ്.
തന്റെ കരിയറിലെ 20-ാം ഗ്രാന്സ്ലാം ലക്ഷ്യമിട്ട് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും 17-ാം ഗ്രാന്സ്ലാം ലക്ഷ്യമിട്ട് സ്പാനിഷ് കാളക്കൂറ്റന് റാഫേല്‍ നദാലും കളത്തിലിറങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലായിരിക്കും ലോകമെമ്പാടുമുള്ള ടെന്നീസ് പ്രേമികള്‍ക്ക് ഓര്മ വരിക. അന്ന് അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ നദാലിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ അഞ്ചാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമണിഞ്ഞത്. ആറുമാസത്തെ ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങുന്ന മുന്‍ ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനും ലക്ഷ്യം കിരീടംതന്നെ. ആറു വട്ടം ഓസ്ട്രേലിയന്‍ ഓപ്പണ്നേടി റോയ് എമേഴ്സണിന്റെ റിക്കാര്‍ഡിനൊപ്പമെത്തിയ സെര്‍ബ് താരത്തിന് ഇക്കുറി കിരീടം നേടാനായാല്‍ റിക്കാര്‍ഡ് സ്വന്തം പേരില്‍ മാത്രമാക്കാം.
മാര്‍ഗരറ്റ് കോര്‍ട്ട് അരീന വിവാദം
മെല്‍ബണ്‍ പാര്‍ക്കില്‍ 1987ല്‍ പണികഴിപ്പിച്ച വേദിയുടെ ആദ്യത്തെ പേര് ‘ഷോ കോര്‍ട്ട് വണ്‍’ എന്നായിരുന്നു. 6000 കാണികള്‍ക്ക് ഇരിക്കാവുന്ന വേദിക്ക് 2003ലാണ് ഓസ്ട്രേലിയയുടെ ഏക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരമായ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ പേരു നല്‍കിയത്. കഴിഞ്ഞ മെയ്മാസത്തില്‍ ദി വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ എന്ന പത്രത്തില്‍ ഇതിഹാസ താരം മാര്‍ഗരറ്റ് കോര്‍ട്ട് എഴുതിയ തുറന്ന കത്താണ് വിവാദത്തിന് തുടക്കമിട്ടത്. ഓസ്ട്രേലിയയുടെ ദേശീയ വിമാനക്കമ്പനിയായ ക്വാന്റസിനെയും സിഇഒ അലന് ജോയ്സിനെയും അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ആ കത്ത്.
സ്വവര്‍ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന വിമാനക്കമ്പനിയുടെ സിഇഒയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് ക്വാന്റസ് എയര്‍ലൈന്‍സിലുള്ള യാത്ര അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതായി കോര്‍ട്ട് കത്തില്‍ തുറന്നു പറഞ്ഞു. സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന ജോയ്സിന്റെ നിലപാട് പതിറ്റാണ്ടുകളായി സ്വവര്‍ഗ ലൈംഗികതയുടെ കടുത്ത വിമര്‍ശകയായ കോര്‍ട്ടിനെ ചൊടിപ്പിച്ചതായിരുന്നു ആ കത്തിനു പിന്നില്‍. എന്നാല്‍, സ്വവര്‍ഗ ലൈംഗികതയെ അനുകൂലിക്കുന്നവര്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ പേരിലുള്ള വേദിയുടെ പേരുമാറ്റുന്നതു വരെ അവിടെ നടക്കുന്ന മത്സരങ്ങള്‍ ബഹിഷ്കരിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചാരണമാണ് അഴിച്ചു വിട്ടത്.
തന്റെ കരിയറിലെ 20-ാം ഗ്രാന്സ്ലാം ലക്ഷ്യമിട്ട് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും 17-ാം ഗ്രാന്സ്ലാം ലക്ഷ്യമിട്ട് സ്പാനിഷ് കാളക്കൂറ്റന് റാഫേല്‍ നദാലും കളത്തിലിറങ്ങുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലായിരിക്കും ലോകമെമ്പാടുമുള്ള ടെന്നീസ് പ്രേമികള്‍ക്ക് ഓര്മ വരിക. അന്ന് അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ നദാലിനെ തോല്‍പ്പിച്ചാണ് ഫെഡറര്‍ അഞ്ചാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമണിഞ്ഞത്. ആറുമാസത്തെ ഇടവേളയ്ക്കു ശേഷം കളത്തിലിറങ്ങുന്ന മുന്‍ ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനും ലക്ഷ്യം കിരീടംതന്നെ. ആറു വട്ടം ഓസ്ട്രേലിയന്‍ ഓപ്പണ്നേടി റോയ് എമേഴ്സണിന്റെ റിക്കാര്‍ഡിനൊപ്പമെത്തിയ സെര്‍ബ് താരത്തിന് ഇക്കുറി കിരീടം നേടാനായാല്‍ റിക്കാര്‍ഡ് സ്വന്തം പേരില്‍ മാത്രമാക്കാം.
മാര്‍ഗരറ്റ് കോര്‍ട്ട് അരീന വിവാദം
മെല്‍ബണ്‍ പാര്‍ക്കില്‍ 1987ല്‍ പണികഴിപ്പിച്ച വേദിയുടെ ആദ്യത്തെ പേര് ‘ഷോ കോര്‍ട്ട് വണ്‍’ എന്നായിരുന്നു. 6000 കാണികള്‍ക്ക് ഇരിക്കാവുന്ന വേദിക്ക് 2003ലാണ് ഓസ്ട്രേലിയയുടെ ഏക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരമായ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ പേരു നല്‍കിയത്. കഴിഞ്ഞ മെയ്മാസത്തില്‍ ദി വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ എന്ന പത്രത്തില്‍ ഇതിഹാസ താരം മാര്‍ഗരറ്റ് കോര്‍ട്ട് എഴുതിയ തുറന്ന കത്താണ് വിവാദത്തിന് തുടക്കമിട്ടത്. ഓസ്ട്രേലിയയുടെ ദേശീയ വിമാനക്കമ്പനിയായ ക്വാന്റസിനെയും സിഇഒ അലന് ജോയ്സിനെയും അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ആ കത്ത്.
സ്വവര്‍ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന വിമാനക്കമ്പനിയുടെ സിഇഒയുടെ നയങ്ങളില്‍ പ്രതിഷേധിച്ച് ക്വാന്റസ് എയര്‍ലൈന്‍സിലുള്ള യാത്ര അവസാനിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതായി കോര്‍ട്ട് കത്തില്‍ തുറന്നു പറഞ്ഞു. സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന ജോയ്സിന്റെ നിലപാട് പതിറ്റാണ്ടുകളായി സ്വവര്‍ഗ ലൈംഗികതയുടെ കടുത്ത വിമര്‍ശകയായ കോര്‍ട്ടിനെ ചൊടിപ്പിച്ചതായിരുന്നു ആ കത്തിനു പിന്നില്‍. എന്നാല്‍, സ്വവര്‍ഗ ലൈംഗികതയെ അനുകൂലിക്കുന്നവര്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ പേരിലുള്ള വേദിയുടെ പേരുമാറ്റുന്നതു വരെ അവിടെ നടക്കുന്ന മത്സരങ്ങള്‍ ബഹിഷ്കരിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ വന്‍ പ്രചാരണമാണ് അഴിച്ചു വിട്ടത്.