മുംബൈ: ഡേവിഡ് ജയിംസ് പരിശീലകനായി എത്തിയതോടെ പുതിയ ഊര്‍ജവും ആവേശവും കൈവരിച്ച കേരള ബ്ലാസ്റ്റേഴ്സ് അടുത്ത വിജയം ലക്ഷ്യമിട്ട് ഇന്ന് മുംബൈ സിറ്റിയെ നേരിടാന്‍ മുംബൈ ഫുട്ബോള്‍ അരീനയില്‍ ഇറങ്ങും. ഈ സീസണില്‍ ഡേവിഡ് ജയിംസ് പരിശീലകകുപ്പായത്തിലെത്തിയ ആദ്യ മത്സരത്തില്‍ കരുത്തരായ പൂന സിറ്റിയെ സമനിലയില്‍ തളച്ച ബ്ലാസ്റ്റേഴ്സ് അടുത്ത എവേ മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ 3-1ന് തകര്‍ത്തു.
രണ്ടു തുടര്‍ജയങ്ങളുമായി കൊച്ചിയിലെത്തിയ പൂന ബ്ലാസ്റ്റേഴ്സിനെതിരേ 1-1ന്റെ സമനില കൊണ്ട് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അതുവരെ മങ്ങിയ ബ്ലാസ്റ്റേഴ്സ് ആ മത്സരത്തിലൂടെ ഉണര്‍ന്നെഴുന്നേറ്റു. മധ്യനിരയില്‍ കെസിറോണ്‍ കിസിറ്റോ എത്തിയതോടെ മധ്യനിര ചടുലമായി. ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന്റെ ലക്ഷണം ഡല്‍ഹി ഡൈനാമോസിനെതിരേയുള്ള മത്സരത്തിലൂടെ വെളിപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കില്‍ ബ്ലാസ്റ്റേഴ്സ് 3-1ന് ഡൈനാമോസിനെ തകര്‍ത്തു. ഹാട്രിക്കിലൂടെ കനേഡിയന്‍ താരം ഐഎസ്എലിലെ ഗോള്‍ നേട്ടം 26 ലെത്തിച്ചു. നിര്‍ണായക സമയത്ത് ഹ്യൂം ഫോമിലെത്തിയത് ടീമിന് ആശ്വാസമായി.
പോയിന്റ് നിലയില്‍ അഞ്ചാംസ്ഥാനത്ത് നില്ക്കുന്ന മുംബൈ ഈ സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഡൈനാമോസിനെതിരേ നടത്തിയതിനേക്കാള്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ മുംബൈയെ അവരുടെ ഗ്രൗണ്ടില്‍ ബാസ്റ്റേഴ്സിന് കീഴടക്കാനാകൂ. കഴിഞ്ഞ മൂന്നു കളിയില്‍ മുംബൈ സിറ്റി തോല്‍വി അറിഞ്ഞിട്ടില്ല. രണ്ടു ജയവും ഒരു സമനിലയുമായിരുന്നു മുംബൈയുടെ കഴിഞ്ഞ കളികളിലെ ഫലം. ഇരുടീമും ആദ്യം കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. ആ മത്സരത്തില്‍ മുന്നില്‍നിന്ന ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയായിരുന്നു. ഇപ്പോള്‍ ആ സാഹചര്യം മാറിക്കഴിഞ്ഞു.
ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് മുംബൈയുടെ പ്രതിരോധം ശക്തമാണ്. ലീഡ് നേടിയശേഷം പലപ്പോഴും കൈവിടുന്ന അവസ്ഥ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തില്‍ കാണിച്ചിരുന്നു. ഗെര്സര് വിയേര, ലിസിയന്‍ ഗോയിന് എന്നിവര്‍ മുബൈയുടെ പ്രതിരോധത്തെ ശക്തമാക്കുന്നു. തുടര്‍ച്ചയായി ഏഴു മത്സരങ്ങളില്‍ ജയമറിയാതെ നീങ്ങിയ ബ്ലാസ്റ്റേഴ്സ് ഡല്‍ഹിയെ തോല്‍പ്പിച്ച് വിജയ വഴിയില്‍ വന്നു. ഇന്നും ജയം ആവര്‍ത്തിച്ചാല്‍ പോയിന്റ് നില മെച്ചപ്പെടുത്താം. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന സി.കെ. വിനീത് ഇന്ന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യൂം, സ്റ്റിഫാനസ് എന്നിവര്‍ക്കൊപ്പം വിനീതും ചേരുമ്പോള്‍ മുംബൈ പ്രതിരോധത്തിനു പിടിപ്പതു പണിയാകും.
കേരളം തുടര്‍ച്ചയായ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ മുംബൈയ്ക്ക് വിശ്രമത്തിന് കൂടുതല്‍ സമയം ലഭിച്ചിരുന്നു. അഞ്ചിനായിരുന്നു മുംബൈയുടെ കഴിഞ്ഞ മത്സരം. ഗോള്‍ നേടിയശേഷം പ്രതിരോധം മറക്കുന്ന പതിവ് ഇവിടെയും ആവര്‍ത്തിച്ചാല്‍ മുംബൈയുടെ ബല്‍വന്ത് സിംഗ്, തിയാഗോ സാന്റോസ് എന്നിവരും അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരും ബ്ലാസ്റ്റേഴിന്റെ വലയില്‍ നിറയൊഴിക്കും.
“പുതിയ കോച്ച് എല്ലാം മാറ്റിമറിക്കും. വളരെ നിര്‍ണായക ഗെയിമിലാണ് അവര്‍ ജയിച്ചത് (ഡല്‍ഹിക്കെതിരേ), ആ ജയം അവരെ വളരെ സജീവമാക്കിയിട്ടുണ്ട്. അത് ഞങ്ങള്‍ക്ക് നല്കുന്ന മുന്നറിയിപ്പുകൂടിയാണ് അവര്‍ക്ക് ഒരു ചാന്‍സും നല്കരുതെന്നു ഞങ്ങൾക്കറിയാം. പുതിയ വിദേശ കോച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് വളരെ മാറിയിരിക്കുന്നു. യാത്രകള്‍ ഈ ടീമിനെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുകയാണ്.” മുംബൈ സിറ്റി പരിശീലകന് അലക്സാന്ദ്ര ഗുയിമറെസ് പറഞ്ഞു.
മുംബൈ ടീമിനു ജംഷഡ്പുരിനെതിരായ മത്സരത്തിനു ശേഷം നീണ്ട വിശ്രമം ലഭിച്ചിരുന്നു. അത് അവര്‍ക്കു അല്പം നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജയിംസ് പറഞ്ഞു.
ഇക്കാലയളവില്‍ ടീമിന്റെ ഫിസിയോക്ക് കളിക്കാരെ മത്സരത്തിനു പ്രാപ്തരാക്കി എടുക്കാന്‍ വേണ്ട സമയം ലഭിച്ചു. ഡല്‍ഹിയേക്കാള്‍ വളരെ വ്യത്യസ്തമായ ടീമാണ് മുംബൈ എന്നും, ഇതൊരു വെല്ലുവിളി ആയിരിക്കുമെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍് പറഞ്ഞു.
“എറ്റവും പ്രധാനപ്പെട്ടത് ഭയമൊന്നും കാട്ടാതെ വളരെ അച്ചടക്കത്തോടെ ഒരുങ്ങിയിരിക്കുന്നുവെന്നതാണ്. എറ്റവും നല്ല ഫലം തന്നെ ഞങ്ങള്‍ക്കു ലഭിക്കും അതിനുവേണ്ടിയാണ് ഞങ്ങള്‍ നാളെ കാത്തിരിക്കുന്നത്. ഡല്‍ഹിയുമായി താരതമ്യം ചെയ്താല്‍ മുംബൈയുടെ കളിശൈലി വളരെ വ്യത്യാസമാണ്. അതുകൊണ്ടുതന്നെ എതിരാളികളുടെ കളി ശൈലിക്കനുസരിച്ച് ഞങ്ങള്‍ക്കും മാറേണ്ടിയിരിക്കുന്നു. ഭാഗ്യവശാല്‍ മികച്ച കോച്ചിംഗ് സ്റ്റാഫിനെ ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ നന്നായി ഒരുങ്ങുവാനും കഴിഞ്ഞു . ഡല്‍ഹിക്കെതിരായ വിജയം വളരെ ആഹ്ലാദകരമായിരുന്നു. എന്നാല്‍ ഇത് മറ്റൊരു ഗെയിമാണ്.” ഡേവിഡ് ജയിംസ് പറഞ്ഞു.
രാജ്യമെങ്ങും ആരാധകരുടെ വലിയ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയ്ക്കു ലഭിക്കുന്നത്. മലയാളികള്‍ എറെയുള്ള മുംബൈയിലെ ഫുട്ബോള്‍ അരീനയില്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന അനുഭവം ആയിരിക്കും കേരള ബ്ലാസറ്റേഴ്സിന് ഇന്ന് ലഭിക്കുക. അതേപോലെ ഈ സീസണ് മുഴുവനും ഈ മികച്ച അന്തരീക്ഷം കേരള ബ്ലാസ്റ്റേഴ്സിനു കാത്തു സൂക്ഷിക്കേണ്ടതുണ്ട്.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അവസാനത്തെ എട്ടു കളിയിലും ജയം നേടാനാവാത്ത ഡല്‍ഹി ഡൈനാമോസ് സ്വന്തം ഗ്രൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായ ബംഗളൂരു എഫ്സിയെ നേരിടും. ബ്ലാസ്റ്റേഴ്സിനെതിരേ ഡല്‍ഹി ശക്തമായ പോരാട്ടം നടത്തിയശേഷമാണ് കീഴടങ്ങിയത്. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷം അടുത്ത രണ്ടു മത്സരം ജയിച്ച് ബംഗളൂരു ഫോമിലാണ്.
രണ്ടു തുടര്‍ജയങ്ങളുമായി കൊച്ചിയിലെത്തിയ പൂന ബ്ലാസ്റ്റേഴ്സിനെതിരേ 1-1ന്റെ സമനില കൊണ്ട് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അതുവരെ മങ്ങിയ ബ്ലാസ്റ്റേഴ്സ് ആ മത്സരത്തിലൂടെ ഉണര്‍ന്നെഴുന്നേറ്റു. മധ്യനിരയില്‍ കെസിറോണ്‍ കിസിറ്റോ എത്തിയതോടെ മധ്യനിര ചടുലമായി. ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന്റെ ലക്ഷണം ഡല്‍ഹി ഡൈനാമോസിനെതിരേയുള്ള മത്സരത്തിലൂടെ വെളിപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്കില്‍ ബ്ലാസ്റ്റേഴ്സ് 3-1ന് ഡൈനാമോസിനെ തകര്‍ത്തു. ഹാട്രിക്കിലൂടെ കനേഡിയന്‍ താരം ഐഎസ്എലിലെ ഗോള്‍ നേട്ടം 26 ലെത്തിച്ചു. നിര്‍ണായക സമയത്ത് ഹ്യൂം ഫോമിലെത്തിയത് ടീമിന് ആശ്വാസമായി.
പോയിന്റ് നിലയില്‍ അഞ്ചാംസ്ഥാനത്ത് നില്ക്കുന്ന മുംബൈ ഈ സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഡൈനാമോസിനെതിരേ നടത്തിയതിനേക്കാള്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ മുംബൈയെ അവരുടെ ഗ്രൗണ്ടില്‍ ബാസ്റ്റേഴ്സിന് കീഴടക്കാനാകൂ. കഴിഞ്ഞ മൂന്നു കളിയില്‍ മുംബൈ സിറ്റി തോല്‍വി അറിഞ്ഞിട്ടില്ല. രണ്ടു ജയവും ഒരു സമനിലയുമായിരുന്നു മുംബൈയുടെ കഴിഞ്ഞ കളികളിലെ ഫലം. ഇരുടീമും ആദ്യം കൊച്ചിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-1ന് സമനിലയില്‍ പിരിയുകയായിരുന്നു. ആ മത്സരത്തില്‍ മുന്നില്‍നിന്ന ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുകയായിരുന്നു. ഇപ്പോള്‍ ആ സാഹചര്യം മാറിക്കഴിഞ്ഞു.
ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് മുംബൈയുടെ പ്രതിരോധം ശക്തമാണ്. ലീഡ് നേടിയശേഷം പലപ്പോഴും കൈവിടുന്ന അവസ്ഥ ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തില്‍ കാണിച്ചിരുന്നു. ഗെര്സര് വിയേര, ലിസിയന്‍ ഗോയിന് എന്നിവര്‍ മുബൈയുടെ പ്രതിരോധത്തെ ശക്തമാക്കുന്നു. തുടര്‍ച്ചയായി ഏഴു മത്സരങ്ങളില്‍ ജയമറിയാതെ നീങ്ങിയ ബ്ലാസ്റ്റേഴ്സ് ഡല്‍ഹിയെ തോല്‍പ്പിച്ച് വിജയ വഴിയില്‍ വന്നു. ഇന്നും ജയം ആവര്‍ത്തിച്ചാല്‍ പോയിന്റ് നില മെച്ചപ്പെടുത്താം. പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കാതിരുന്ന സി.കെ. വിനീത് ഇന്ന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യൂം, സ്റ്റിഫാനസ് എന്നിവര്‍ക്കൊപ്പം വിനീതും ചേരുമ്പോള്‍ മുംബൈ പ്രതിരോധത്തിനു പിടിപ്പതു പണിയാകും.
കേരളം തുടര്‍ച്ചയായ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ മുംബൈയ്ക്ക് വിശ്രമത്തിന് കൂടുതല്‍ സമയം ലഭിച്ചിരുന്നു. അഞ്ചിനായിരുന്നു മുംബൈയുടെ കഴിഞ്ഞ മത്സരം. ഗോള്‍ നേടിയശേഷം പ്രതിരോധം മറക്കുന്ന പതിവ് ഇവിടെയും ആവര്‍ത്തിച്ചാല്‍ മുംബൈയുടെ ബല്‍വന്ത് സിംഗ്, തിയാഗോ സാന്റോസ് എന്നിവരും അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരും ബ്ലാസ്റ്റേഴിന്റെ വലയില്‍ നിറയൊഴിക്കും.
“പുതിയ കോച്ച് എല്ലാം മാറ്റിമറിക്കും. വളരെ നിര്‍ണായക ഗെയിമിലാണ് അവര്‍ ജയിച്ചത് (ഡല്‍ഹിക്കെതിരേ), ആ ജയം അവരെ വളരെ സജീവമാക്കിയിട്ടുണ്ട്. അത് ഞങ്ങള്‍ക്ക് നല്കുന്ന മുന്നറിയിപ്പുകൂടിയാണ് അവര്‍ക്ക് ഒരു ചാന്‍സും നല്കരുതെന്നു ഞങ്ങൾക്കറിയാം. പുതിയ വിദേശ കോച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് വളരെ മാറിയിരിക്കുന്നു. യാത്രകള്‍ ഈ ടീമിനെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കുകയാണ്.” മുംബൈ സിറ്റി പരിശീലകന് അലക്സാന്ദ്ര ഗുയിമറെസ് പറഞ്ഞു.
മുംബൈ ടീമിനു ജംഷഡ്പുരിനെതിരായ മത്സരത്തിനു ശേഷം നീണ്ട വിശ്രമം ലഭിച്ചിരുന്നു. അത് അവര്‍ക്കു അല്പം നേട്ടം ഉണ്ടാക്കിയിട്ടുണ്ടെന്നു കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് ഡേവിഡ് ജയിംസ് പറഞ്ഞു.
ഇക്കാലയളവില്‍ ടീമിന്റെ ഫിസിയോക്ക് കളിക്കാരെ മത്സരത്തിനു പ്രാപ്തരാക്കി എടുക്കാന്‍ വേണ്ട സമയം ലഭിച്ചു. ഡല്‍ഹിയേക്കാള്‍ വളരെ വ്യത്യസ്തമായ ടീമാണ് മുംബൈ എന്നും, ഇതൊരു വെല്ലുവിളി ആയിരിക്കുമെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍് പറഞ്ഞു.
“എറ്റവും പ്രധാനപ്പെട്ടത് ഭയമൊന്നും കാട്ടാതെ വളരെ അച്ചടക്കത്തോടെ ഒരുങ്ങിയിരിക്കുന്നുവെന്നതാണ്. എറ്റവും നല്ല ഫലം തന്നെ ഞങ്ങള്‍ക്കു ലഭിക്കും അതിനുവേണ്ടിയാണ് ഞങ്ങള്‍ നാളെ കാത്തിരിക്കുന്നത്. ഡല്‍ഹിയുമായി താരതമ്യം ചെയ്താല്‍ മുംബൈയുടെ കളിശൈലി വളരെ വ്യത്യാസമാണ്. അതുകൊണ്ടുതന്നെ എതിരാളികളുടെ കളി ശൈലിക്കനുസരിച്ച് ഞങ്ങള്‍ക്കും മാറേണ്ടിയിരിക്കുന്നു. ഭാഗ്യവശാല്‍ മികച്ച കോച്ചിംഗ് സ്റ്റാഫിനെ ഞങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ നന്നായി ഒരുങ്ങുവാനും കഴിഞ്ഞു . ഡല്‍ഹിക്കെതിരായ വിജയം വളരെ ആഹ്ലാദകരമായിരുന്നു. എന്നാല്‍ ഇത് മറ്റൊരു ഗെയിമാണ്.” ഡേവിഡ് ജയിംസ് പറഞ്ഞു.
രാജ്യമെങ്ങും ആരാധകരുടെ വലിയ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പടയ്ക്കു ലഭിക്കുന്നത്. മലയാളികള്‍ എറെയുള്ള മുംബൈയിലെ ഫുട്ബോള്‍ അരീനയില്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്ന അനുഭവം ആയിരിക്കും കേരള ബ്ലാസറ്റേഴ്സിന് ഇന്ന് ലഭിക്കുക. അതേപോലെ ഈ സീസണ് മുഴുവനും ഈ മികച്ച അന്തരീക്ഷം കേരള ബ്ലാസ്റ്റേഴ്സിനു കാത്തു സൂക്ഷിക്കേണ്ടതുണ്ട്.
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ അവസാനത്തെ എട്ടു കളിയിലും ജയം നേടാനാവാത്ത ഡല്‍ഹി ഡൈനാമോസ് സ്വന്തം ഗ്രൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായ ബംഗളൂരു എഫ്സിയെ നേരിടും. ബ്ലാസ്റ്റേഴ്സിനെതിരേ ഡല്‍ഹി ശക്തമായ പോരാട്ടം നടത്തിയശേഷമാണ് കീഴടങ്ങിയത്. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കുശേഷം അടുത്ത രണ്ടു മത്സരം ജയിച്ച് ബംഗളൂരു ഫോമിലാണ്.