+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോകുലത്തിനു വീണ്ടും തോൽവി

കോഴിക്കോട്: കൃത്യതയും വേഗവും ഒത്തിണക്കവും തളരാത്ത പോരാട്ട വീര്യവുമായി ഗ്രൗണ്ട് വാണ ഇന്ത്യന്‍ ആരോസ് ഗോകുലം എഫ്സിയെ അവരുടെ തട്ടക
ഗോകുലത്തിനു വീണ്ടും തോൽവി
കോഴിക്കോട്: കൃത്യതയും വേഗവും ഒത്തിണക്കവും തളരാത്ത പോരാട്ട വീര്യവുമായി ഗ്രൗണ്ട് വാണ ഇന്ത്യന്‍ ആരോസ് ഗോകുലം എഫ്സിയെ അവരുടെ തട്ടകത്തിൽ കീഴടക്കി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐലീഗ് ഫുട്ബോളിൽ കളിയുടെ രണ്ടാം പകുതിയില്‍ ത്രിപുര താരം അഭിജിത് സര്‍ക്കാര്‍ നേടിയ ഗോളിലാണ് ഗോകുലത്തെ ഇന്ത്യൻ ആരോസ് പരാജയപ്പെടുത്തിയത്. ആരോ സിലെ മലയാളി താരം രാഹുൽ മികച്ച പ്രകടനം നടത്തി. ജയത്തോടെ ആരോസ് ഏഴാം സ്ഥാനത്തേക്കു കയറി.

നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു മത്സരം. ആതിഥേയ ടീമിന് മാത്രം പിന്തുണ നല്‍കുന്നതായിരുന്നു പതിവ് ഗാലറി കാഴ്ചയെങ്കില്‍ ഇന്ത്യയുടെ കൗമാര ലോകകപ്പ് സംഘത്തെ കോഴിക്കോടന്‍ കാണികള്‍ നെഞ്ചേറ്റുകയായിരുന്നു. ആരോസിന്‍റെ ഓരോ മുന്നേറ്റത്തെയും അവര്‍ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ഒപ്പം ആതിഥേയ ടീമിനും പിന്തുണയ്ക്ക് കുറവുണ്ടായില്ല. കേരളത്തിന്‍റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്.

77-ാം മിനിട്ടില്‍ ആരോസ് കാത്തുനിന്ന ഗോള്‍ പിറന്നു. ഇടത് വിംഗില്‍ രാഹുല്‍ നല്‍കിയ ക്രോസ് മുന്നോട്ട് കയറിയ കേരള ഗോളിക്ക് കൈപ്പിടിയിലൊതുക്കാനായില്ല. ഓടിയെത്തിയ അഭിജിത് സര്‍ക്കാര്‍ പന്ത് പോസ്റ്റിന്‍റെ വലത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. റാഷിദിന് പകരം പരിചയ സമ്പന്നനായ ഇര്‍ഷാദിനെ കേരളം കളത്തിലിറക്കിയതോടെ ഗോള്‍ മടക്കാനുള്ള ആതിഥേയരുടെ ശ്രമങ്ങള്‍ക്ക് വേഗം കൂടി. അവസാന മിനിറ്റിൽ കേരളത്തിന് തുടരെ രണ്ട് കോര്‍ണര്‍ കിക്കുകള്‍ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. കളി തീരാന്‍ രണ്ട് മിനിട്ട് മാത്രം ബാക്കിയിരിക്കെ കേരള ഗോളി ബിലാല്‍ ഹുസൈന്‍ ഖാനും കയറി കളി തുടങ്ങി. ഒരു കോര്‍ണര്‍ കിക്കില്‍ ബിലാല്‍ തലവച്ചെങ്കിലും പന്ത് നേരെ ആരോസ് ഡിഫന്‍ഡര്‍ അന്‍വര്‍ അലിയുടെ കാലിലാണ് പതിഞ്ഞത്.

ഐലീഗില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് ഗോകുലത്തിന്‍റെ അടുത്ത മത്സരം.