മാഡ്രിഡ്: കോപ്പ ഡെല്‍ റേ പ്രീക്വാര്‍ട്ടറില്‍ സൂപ്പര്‍താരങ്ങളെയെല്ലാം പുറത്തിരുത്തിയിറങ്ങിയ റയല്‍ മാഡ്രിഡിനെ രണ്ടാം ഡിവിഷന് ക്ലബ് നുമാന്‍സിയ സമനിലയില്‍ കുരുക്കി. സ്വന്തം ഗ്രൗണ്ട് സാന്റിയാഗോ ബര്ണാബുവിലിറങ്ങിയ റയലിനെ നുമാന്‍സിയ 2-2ന് സമനിലയില്‍ തളച്ചു. ആദ്യപാദത്തില്‍ റയല്‍ 3-0ന് ജയിച്ചിരുന്നു. 5-2ന്റെ അഗ്രഗേറ്റിൽ റയൽ ക്വാർട്ടറിലെത്തി. ഈ ആഴ്ചകളിലെ ലാ ലിഗ മത്സരങ്ങള്‍ അടുത്തമാസം ചാമ്പ്യന്‍സ് ലീഗില്‍ പാരി സാന്‍ ഷെര്മയിനെതിരേയുള്ള ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരമെല്ലാം ലക്ഷ്യമിട്ട് പരിശീലകന് സിനദിന്‍ സിദാന് കൂടുതലും പുതുമുഖങ്ങളെയാണ് ഇറക്കിയത്.
ലൂകാസ് വാസ്ക്വസാണ് റയലിന്റെ രണ്ടു ഗോളും നേടിയത്. 11, 59 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. എന്നാല്‍ രണ്ടു തവണ തിരിച്ചടിച്ച ഗില്ലേര്‍മോ റയലിന്റെ ജയമോഹങ്ങള്‍ തകര്‍ത്തു. 45, 82 മിനിറ്റുകളിലാണ് ഗില്ലേര്മോയുടെ ഗോളുകള്‍. കളിയുടെ അവസാന മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട നുമാന്‍സിയ നായകന് ഡാനി കാല്വോ പുറത്തായി.
മറ്റൊരു മത്സരത്തില്‍ വിയ്യറയലിനെ പരാജയപ്പെടുത്തി ലെഗന്‍സ് ക്വാര്‍ട്ടറിലെത്തി. ക്ലബ്ബിന്റെ 90 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ലെന്ഗന്സ് കോപ്പ ഡെല്‍ റേയുടെ ക്വാര്‍ട്ടറിലെത്തുന്നത്. രണ്ടാം പാദ മത്സരത്തില്‍ ലെഗന്‍സ് 2-1ന് വിയ്യാറയലിനോട് തോറ്റു. എന്നാല്‍ ആദ്യ പാദത്തിലെ 1-0ന്റെ ജയവും രണ്ടാം പാദത്തില്‍ എവേ ഗോളിന്റെ ആനുകൂല്യവുമാണ് ലെഗന്‍സിനെ ക്വാര്‍ട്ടറിലെത്തിച്ചത്. നാബില്‍ എല്‍ സഹറാണ് നിര്‍ണായകമായ എവേ ഗോള്‍ നേടിയത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ്അപ് അലാവ്സ് ക്വാര്‍ട്ടറിലെത്തി.
ലൂകാസ് വാസ്ക്വസാണ് റയലിന്റെ രണ്ടു ഗോളും നേടിയത്. 11, 59 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. എന്നാല്‍ രണ്ടു തവണ തിരിച്ചടിച്ച ഗില്ലേര്‍മോ റയലിന്റെ ജയമോഹങ്ങള്‍ തകര്‍ത്തു. 45, 82 മിനിറ്റുകളിലാണ് ഗില്ലേര്മോയുടെ ഗോളുകള്‍. കളിയുടെ അവസാന മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട നുമാന്‍സിയ നായകന് ഡാനി കാല്വോ പുറത്തായി.
മറ്റൊരു മത്സരത്തില്‍ വിയ്യറയലിനെ പരാജയപ്പെടുത്തി ലെഗന്‍സ് ക്വാര്‍ട്ടറിലെത്തി. ക്ലബ്ബിന്റെ 90 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ലെന്ഗന്സ് കോപ്പ ഡെല്‍ റേയുടെ ക്വാര്‍ട്ടറിലെത്തുന്നത്. രണ്ടാം പാദ മത്സരത്തില്‍ ലെഗന്‍സ് 2-1ന് വിയ്യാറയലിനോട് തോറ്റു. എന്നാല്‍ ആദ്യ പാദത്തിലെ 1-0ന്റെ ജയവും രണ്ടാം പാദത്തില്‍ എവേ ഗോളിന്റെ ആനുകൂല്യവുമാണ് ലെഗന്‍സിനെ ക്വാര്‍ട്ടറിലെത്തിച്ചത്. നാബില്‍ എല്‍ സഹറാണ് നിര്‍ണായകമായ എവേ ഗോള്‍ നേടിയത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ്അപ് അലാവ്സ് ക്വാര്‍ട്ടറിലെത്തി.