കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ടി.സി. മാത്യുവിനെതിരായ ആരോപണങ്ങളിലുള്ള അന്വേഷണം പൂർത്തിയാക്കി സബ് കമ്മിറ്റി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നു കെസിഎ ഓംബുഡ്സ്മാൻ ഉത്തരവ്. സബ് കമ്മിറ്റിയുടെ റിപ്പോർട്ട് കെസിഎയ്ക്കു സമർപ്പിക്കുന്നതിനൊപ്പം ഓംബുഡ്സ്മാനും നൽകണം. ഇതിനുശേഷം മാത്രമേ കേസിൽ അന്തിമവിധി പ്രസ്താവിക്കുകയുള്ളൂവെന്നും ഓംബുഡ്സ്മാൻ ജസ്റ്റിസ് വി. രാംകുമാറിന്റെ ഉത്തരവിൽ പറയുന്നു.
ടി.സി. മാത്യു കുറ്റക്കാരനാണെന്നു സബ് കമ്മിറ്റി കണ്ടെത്തിയാൽ കെസിഎയ്ക്കു ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാനാകും. മറൈൻ ഡ്രൈവിലെ ഫ്ളാറ്റ് സംബന്ധിച്ചു ടി.സി. മാത്യുവിനെതിരേ ഉയർന്ന ആരോപണം ശരിയാണെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയിട്ടുണ്ട്. ലോധ കമ്മിറ്റിയുടെ ശിപാർശ പ്രകാരം കെസിഎ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷവും ടി.സി. മാത്യു താമസിച്ച മറൈൻ ഡ്രൈവിലെ ഫ്ളാറ്റിന്റെ വാടക കെസിഎ ആണ് നൽകിയതെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഇതിനായി 5,25,000 രൂപയാണു ചെലവാക്കിയിരിക്കുന്നത്. ഇതു പലിശ സഹിതം ടി.സി. മാത്യുവിൽനിന്ന് ഈടാക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു.
ഇടുക്കിയിൽ സ്റ്റേഡിയം നിർമിക്കുന്നതിൽ അഴിമതി നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുയർത്തി തൃശൂർ സ്വദേശി കെ. പ്രമോദ് ആണ് ടി.സി. മാത്യുവിനെതിരെ ഓംബുഡ്സ്മാൻ മുന്പാകെ പരാതി നൽകിയത്. 28 വർഷമായി കെസിഎയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ടി.സി. മാത്യുവിനെതിരെ ഒന്പത് ആരോപണങ്ങളാണ് പ്രമോദ് ഉന്നയിച്ചത്. ഇടുക്കിയിൽ സ്റ്റേഡിയം നിർമിക്കുന്നതിനായി അനുയോജ്യമല്ലാത്ത എട്ടേക്കർ ഭൂമി വാങ്ങിയെന്നതാണ് ആദ്യ ആരോപണം.
ഇതിനുശേഷം ഇടുക്കിയിലെ തെക്കുംപാടത്തും സ്റ്റേഡിയം നിർമിക്കാനായി 18 ഏക്കറോളം ഭൂമി വാങ്ങി. ഇവിടെ പവലിയൻ നിർമിക്കാൻ ടെൻഡർ ക്ഷണിച്ചില്ല എന്ന ആരോപണവും ഉയർന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി പ്രമോദ് ആദ്യം കെസിഎയ്ക്കു പരാതി നൽകി. ഇത് അന്വേഷിക്കാൻ നാലംഗ കമ്മീഷനെയും കെസിഎ നിയോഗിച്ചിരുന്നു. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണു കമ്മീഷനോടു നിർദേശിച്ചിരിക്കുന്നത്. ഈ കാലയളവിൽ ടി.സി. മാത്യു കേരള ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽനിന്നും പൂർണമായി വിട്ടുനിൽക്കണമെന്നും പറഞ്ഞിരുന്നു. ഇതിനിടെ ടി.സി. മാത്യു കെസിഎ ഓഫീസിൽ എത്തിയതിനെതിരെയും പ്രമോദ് പരാതി ഉന്നയിച്ചിരുന്നു. കെസിഎ നിയോഗിച്ച ഈ കമ്മീഷനോടാണ് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഓംബുഡ്സ്മാൻ നിർദേശിച്ചിരിക്കുന്നത്.
സബ്കമ്മിറ്റി റിപ്പോർട്ട് വന്നിതിനുശേഷം ടി.സി. മാത്യുവിനെതിരെ ക്രിമിനൽ കേസ് അടക്കമുള്ളവ നൽകുന്ന കാര്യം തീരുമാനിക്കുമെന്നു പരാതിക്കാരനായ കെ. പ്രമോദ് ഉത്തരവ് കേട്ടശേഷം പ്രതികരിച്ചു. കെസിഎയ്ക്കു പരാതി നൽകിയശേഷം ചില രേഖകളിൽ കൃത്രിമം കാണിക്കുന്നതായി വിവരം കിട്ടിയതിന്റെ പശ്ചാത്തലത്തിലാണ് ഓംബുഡ്സ്മാനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ടി.സി. മാത്യു കുറ്റക്കാരനാണെന്നു സബ് കമ്മിറ്റി കണ്ടെത്തിയാൽ കെസിഎയ്ക്കു ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകാനാകും. മറൈൻ ഡ്രൈവിലെ ഫ്ളാറ്റ് സംബന്ധിച്ചു ടി.സി. മാത്യുവിനെതിരേ ഉയർന്ന ആരോപണം ശരിയാണെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയിട്ടുണ്ട്. ലോധ കമ്മിറ്റിയുടെ ശിപാർശ പ്രകാരം കെസിഎ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷവും ടി.സി. മാത്യു താമസിച്ച മറൈൻ ഡ്രൈവിലെ ഫ്ളാറ്റിന്റെ വാടക കെസിഎ ആണ് നൽകിയതെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഇതിനായി 5,25,000 രൂപയാണു ചെലവാക്കിയിരിക്കുന്നത്. ഇതു പലിശ സഹിതം ടി.സി. മാത്യുവിൽനിന്ന് ഈടാക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു.
ഇടുക്കിയിൽ സ്റ്റേഡിയം നിർമിക്കുന്നതിൽ അഴിമതി നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളുയർത്തി തൃശൂർ സ്വദേശി കെ. പ്രമോദ് ആണ് ടി.സി. മാത്യുവിനെതിരെ ഓംബുഡ്സ്മാൻ മുന്പാകെ പരാതി നൽകിയത്. 28 വർഷമായി കെസിഎയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ടി.സി. മാത്യുവിനെതിരെ ഒന്പത് ആരോപണങ്ങളാണ് പ്രമോദ് ഉന്നയിച്ചത്. ഇടുക്കിയിൽ സ്റ്റേഡിയം നിർമിക്കുന്നതിനായി അനുയോജ്യമല്ലാത്ത എട്ടേക്കർ ഭൂമി വാങ്ങിയെന്നതാണ് ആദ്യ ആരോപണം.
ഇതിനുശേഷം ഇടുക്കിയിലെ തെക്കുംപാടത്തും സ്റ്റേഡിയം നിർമിക്കാനായി 18 ഏക്കറോളം ഭൂമി വാങ്ങി. ഇവിടെ പവലിയൻ നിർമിക്കാൻ ടെൻഡർ ക്ഷണിച്ചില്ല എന്ന ആരോപണവും ഉയർന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി പ്രമോദ് ആദ്യം കെസിഎയ്ക്കു പരാതി നൽകി. ഇത് അന്വേഷിക്കാൻ നാലംഗ കമ്മീഷനെയും കെസിഎ നിയോഗിച്ചിരുന്നു. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണു കമ്മീഷനോടു നിർദേശിച്ചിരിക്കുന്നത്. ഈ കാലയളവിൽ ടി.സി. മാത്യു കേരള ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽനിന്നും പൂർണമായി വിട്ടുനിൽക്കണമെന്നും പറഞ്ഞിരുന്നു. ഇതിനിടെ ടി.സി. മാത്യു കെസിഎ ഓഫീസിൽ എത്തിയതിനെതിരെയും പ്രമോദ് പരാതി ഉന്നയിച്ചിരുന്നു. കെസിഎ നിയോഗിച്ച ഈ കമ്മീഷനോടാണ് ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഓംബുഡ്സ്മാൻ നിർദേശിച്ചിരിക്കുന്നത്.
സബ്കമ്മിറ്റി റിപ്പോർട്ട് വന്നിതിനുശേഷം ടി.സി. മാത്യുവിനെതിരെ ക്രിമിനൽ കേസ് അടക്കമുള്ളവ നൽകുന്ന കാര്യം തീരുമാനിക്കുമെന്നു പരാതിക്കാരനായ കെ. പ്രമോദ് ഉത്തരവ് കേട്ടശേഷം പ്രതികരിച്ചു. കെസിഎയ്ക്കു പരാതി നൽകിയശേഷം ചില രേഖകളിൽ കൃത്രിമം കാണിക്കുന്നതായി വിവരം കിട്ടിയതിന്റെ പശ്ചാത്തലത്തിലാണ് ഓംബുഡ്സ്മാനെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.