തിരുവനന്തപുരം: കഴിഞ്ഞ വർഷം മുടങ്ങിപ്പോയ സംസ്ഥാന കോളജ് ഗെയിംസ് ഈ വർഷം പുനരാരംഭിക്കുന്നു. മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ കോഴിക്കോട്ടാണ് ഈ വർഷത്തെ സംസ്ഥാന കോളജ് ഗെയിംസ് നടത്തപ്പെടുക. കേരള സ്പോർട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കോളജ് ഗെയിംസിൽ അത്ലറ്റിക്സ് ഉൾപ്പെടെ ഏഴ് ഇനങ്ങളിലാണു മത്സരങ്ങൾ. വോളിബോൾ, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ഖോ-ഖോ, ഷട്ടിൽ ബാഡ്മിന്റൺ, ജൂഡോ എന്നീ മത്സര ഇനങ്ങളാണുള്ളത്.
2003ൽ മുടങ്ങിയ കോളജ് ഗെയിംസ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2013ൽ പുനരാരംഭിച്ചു. തുടർന്ന് ഒരു വർഷം വീണ്ടും നടത്തിയില്ല. ഏറ്റവുമൊടുവിൽ കോളജ് ഗെയിംസ് നടത്തിയത് 2016ലായിരുന്നു. ഈ സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് കോളജ് ഗെയിംസ് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ കോളജുകളിൽനിന്നുമായി 2500ലധികം കായികതാരങ്ങളെയാണ് മത്സരത്തിനു പ്രതീക്ഷിക്കുന്നത്.
സ്കൂൾ തലം വരെ സംസ്ഥാനതലത്തിൽ പോരാട്ടം നടത്തുന്ന വിദ്യാർഥികൾക്കു കോളജിലെത്തുന്നതോടെ സർവകലാശാലാ തലത്തിലുള്ള മത്സരങ്ങൾ മാത്രമായിരുന്നു നടന്നിരുന്നത്. ഇതിൽനിന്നു വ്യത്യസ്തമായി സംസ്ഥാനത്തെ എല്ലാ കോളജുകളെയും ഉൾപ്പെടുത്തി പുരുഷ, വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരാകുന്ന കോളജുകൾക്കു പ്രത്യേക കാഷ് അവാർഡും ഓവറോൾ ചാമ്പ്യന്മാരാകുന്നവർക്ക് ഒരു ലക്ഷം രൂപയും എവർ റോളിംഗ് ട്രോഫിയുമായിരുന്നു 2016ൽ നല്‍കിയത്. ഈ വർഷം സമ്മാനത്തുക വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും സ്പോർട്സ് കൗണ്‍സിൽ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേതിൽനിന്നു വ്യത്യസ്തമായി ഇക്കുറി നീന്തൽ മത്സരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
തോമസ് വർഗീസ്
2003ൽ മുടങ്ങിയ കോളജ് ഗെയിംസ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2013ൽ പുനരാരംഭിച്ചു. തുടർന്ന് ഒരു വർഷം വീണ്ടും നടത്തിയില്ല. ഏറ്റവുമൊടുവിൽ കോളജ് ഗെയിംസ് നടത്തിയത് 2016ലായിരുന്നു. ഈ സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് കോളജ് ഗെയിംസ് നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ കോളജുകളിൽനിന്നുമായി 2500ലധികം കായികതാരങ്ങളെയാണ് മത്സരത്തിനു പ്രതീക്ഷിക്കുന്നത്.
സ്കൂൾ തലം വരെ സംസ്ഥാനതലത്തിൽ പോരാട്ടം നടത്തുന്ന വിദ്യാർഥികൾക്കു കോളജിലെത്തുന്നതോടെ സർവകലാശാലാ തലത്തിലുള്ള മത്സരങ്ങൾ മാത്രമായിരുന്നു നടന്നിരുന്നത്. ഇതിൽനിന്നു വ്യത്യസ്തമായി സംസ്ഥാനത്തെ എല്ലാ കോളജുകളെയും ഉൾപ്പെടുത്തി പുരുഷ, വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരാകുന്ന കോളജുകൾക്കു പ്രത്യേക കാഷ് അവാർഡും ഓവറോൾ ചാമ്പ്യന്മാരാകുന്നവർക്ക് ഒരു ലക്ഷം രൂപയും എവർ റോളിംഗ് ട്രോഫിയുമായിരുന്നു 2016ൽ നല്‍കിയത്. ഈ വർഷം സമ്മാനത്തുക വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും സ്പോർട്സ് കൗണ്‍സിൽ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണത്തേതിൽനിന്നു വ്യത്യസ്തമായി ഇക്കുറി നീന്തൽ മത്സരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
തോമസ് വർഗീസ്