ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സ്വന്തം മൈതാനത്ത് ബംഗളൂരുവിനു തോല്‍വി. അയല്‍ക്കാരായ ചെന്നൈയിന് എഫ്സി ഒന്നിനെതിരേ രണ്ടു ഗോളിന് ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തി.
അഞ്ചാം മിനിറ്റില്‍ ജെജെ ലാല്‍പെഖുലെ നേടിയ ഗോളില്‍ ചെന്നൈയിന് ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 85 ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ബംഗളൂരു സമനില കണ്ടെത്തിയെങ്കിലും ചെന്നൈയിന് എഫ്സി 88 ാം മിനിറ്റില്‍ ധന്പാല് ഗണേഷിലൂടെ രണ്ടാം ഗോളും വിജയവും സ്വന്തമാക്കി. ഈ വിജയത്തോടെ ചെന്നൈയിന് ആറ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. ബംഗളൂരു 12 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു.
കാത്തിരിപ്പിനൊടുവില്‍ എടികെ കോല്‍ക്കത്തയ്ക്ക് ആദ്യജയം. ഒരൊറ്റ ജയം പോലുമില്ലാതെ പോയിന്റ് പട്ടികയില്‍ അവസാനക്കാരായി നില്‍ക്കുകയായിരുന്ന കോൽക്കത്ത ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ എഫ്സിയെ പരാജയപ്പെടുത്തി.
54-ാം മിനിറ്റില്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ റോബിന് സിംഗാണ് കോല്‍ക്കത്തയുടെ വിജയഗോള്‍ നേടിയത്. ഇടതുവിംഗില്‍ ബോക്സിന് പുറത്തു നിന്ന് സെക്വിന കൊടുത്ത ക്രോസാണ് അമരീന്ദറിനെ കീഴ്പ്പെടുത്തി റോബിന്‍സിംഗ് വലയിലെത്തിച്ചത്. ഈ ആദ്യ ജയത്തോടെ എടികെ അഞ്ച് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്റുമായി കേരള ബ്ലാസറ്റേഴ്സിനു പിന്നില്‍ എട്ടാം സ്ഥാനത്തേക്കു മുന്നേറി.
അഞ്ചാം മിനിറ്റില്‍ ജെജെ ലാല്‍പെഖുലെ നേടിയ ഗോളില്‍ ചെന്നൈയിന് ആദ്യ പകുതിയില്‍ മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ 85 ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ബംഗളൂരു സമനില കണ്ടെത്തിയെങ്കിലും ചെന്നൈയിന് എഫ്സി 88 ാം മിനിറ്റില്‍ ധന്പാല് ഗണേഷിലൂടെ രണ്ടാം ഗോളും വിജയവും സ്വന്തമാക്കി. ഈ വിജയത്തോടെ ചെന്നൈയിന് ആറ് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്തി. ബംഗളൂരു 12 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു.
കാത്തിരിപ്പിനൊടുവില്‍ എടികെ കോല്‍ക്കത്തയ്ക്ക് ആദ്യജയം. ഒരൊറ്റ ജയം പോലുമില്ലാതെ പോയിന്റ് പട്ടികയില്‍ അവസാനക്കാരായി നില്‍ക്കുകയായിരുന്ന കോൽക്കത്ത ഏകപക്ഷീയമായ ഒരു ഗോളിന് മുംബൈ എഫ്സിയെ പരാജയപ്പെടുത്തി.
54-ാം മിനിറ്റില്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ റോബിന് സിംഗാണ് കോല്‍ക്കത്തയുടെ വിജയഗോള്‍ നേടിയത്. ഇടതുവിംഗില്‍ ബോക്സിന് പുറത്തു നിന്ന് സെക്വിന കൊടുത്ത ക്രോസാണ് അമരീന്ദറിനെ കീഴ്പ്പെടുത്തി റോബിന്‍സിംഗ് വലയിലെത്തിച്ചത്. ഈ ആദ്യ ജയത്തോടെ എടികെ അഞ്ച് മത്സരങ്ങളില്‍ നിന്നും അഞ്ച് പോയിന്റുമായി കേരള ബ്ലാസറ്റേഴ്സിനു പിന്നില്‍ എട്ടാം സ്ഥാനത്തേക്കു മുന്നേറി.