ഗുണ്ടൂർ: എഴുപത്തിയെട്ടാമത് ഇന്റര്‍ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ മംഗളൂരു യൂണിവേഴ്സിറ്റി ഓവറോള്‍ ചാമ്പ്യന്മാരായപ്പോള് വനിതാ വിഭാഗത്തില്‍ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. പുരുഷ വിഭാഗത്തിലും മംഗളൂരുവാണ് ചാമ്പ്യന്മാർ. 177 പോയിന്റുമായാണ് മംഗളൂരു ഓവറോള്‍ ചാമ്പ്യന്മാരായത്. 111.5 പോയിന്റുമായി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രണ്ടാമതും 89 പോയിന്റുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റി മൂന്നാമതുമെത്തി. വനിതകളുടെ പ്രകടനമാണ് എംജിയെ രണ്ടാം സ്ഥാനത്തെത്തിക്കാന്‍ സഹായകമായത്. ഇത് 28-ാം തവണയാണ് എംജി വനിതാ വിഭാഗത്തില്‍ ചാമ്പ്യന്മാരാകുന്നത്. എംജിക്ക് 75.5 പോയിന്റുണ്ട്. മംഗളൂരു രണ്ടാംസ്ഥാനത്തെത്തി. 44 പോയിന്റുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റി മൂന്നാമതുമെത്തി. പുരുഷ വിഭാഗത്തില്‍ 116 പോയിന്റുമായി മംഗളൂരു ചാമ്പ്യന്മാരായപ്പോള് 45 പോയിന്റുമായി കാലിക്കട്ട് മൂന്നാമതെത്തി. 36 പോയിന്റുമായി എംജി നാലാമതും. മീറ്റിലെ മികച്ച വനിത അത്ലറ്റായി കാലിക്കട്ടിന്റെ ജിസ്ന മാത്യു തെരഞ്ഞെടുക്കപ്പെട്ടു. 400 മീറ്ററിലെ പ്രകടനമാണ് ജിസ്നയെ മികച്ച താരമാക്കിയത്. എംജിയുടെ വിസ്മയ വി.കെ. മൂന്നാമതും പൂന യൂണിവേഴ്സിറ്റിയുടെ സഞ്ജീവനി ജാദവിനായിരുന്നു രണ്ടാം സ്ഥാനം. പുരുഷ വിഭാഗത്തില്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള അത്ലറ്റുകള്‍ക്ക് ആദ്യ സ്ഥാനങ്ങളില്‍ എത്താനായില്ല. എന്നാല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ മലയാളി അത്ലറ്റ് അമോജ് ജേക്കബ് ഒന്നാം സ്ഥാനത്തെത്തി.
ഇന്നലെ എംജി യൂണിവേഴ്സിറ്റി രണ്ടു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി. കാലിക്കട്ട് ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി. കേരള യൂണിവേഴ്സിറ്റി രണ്ടു വെങ്കലം സ്വന്തമാക്കി.
ജിസ്നയെ തോൽപ്പിച്ച് വിസ്മയ
വനിതകളുടെ 200 മീറ്ററില്‍ എംജിയുടെ വിസ്മയ വി.കെ. പുതിയ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. 23.90 സെക്കന്‍ഡിലാണ് വിസ്മയ ഫിനിഷ് ചെയ്തത്. 1992ല്‍ ബോംബെ യൂണിവേഴ്സിറ്റിയുടെ സെനിയ അയേര്ടോം സ്ഥാപിച്ച 24.00 സെക്കന്‍ഡിന്റെ 25 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് വിസ്മയ തിരുത്തിയത്. കാലിക്കട്ടിന്റെ ഒളിമ്പ്യന്‍ ജിസ്ന മാത്യുവിനെ പിന്തള്ളിയാണ് വിസ്മയ സ്വര്‍ണത്തിലേക്കു കുതിച്ചത്. 23.98 സെക്കന്‍ഡിലാണ് ജിസ്ന ഫിനിഷ് ചെയ്തത്. ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഒന്നാംവർഷ എംഎസ്ഡബ്ള്യു വിദ്യാർഥിയാണ് വിസ്മയ.
കേരള സ്പോർട്സ് കൗൺസിൽ കോച്ച് സി. വിനയചന്ദ്രന്റെ കീഴിലാണ് പരിശീലനം. 53.64 സെക്കൻഡിൽ ഓടി വിസ്മയ 400 മീറ്ററിൽ വെള്ളി മെഡൽ നേടിയിരുന്നു. 4x400 മീറ്റർ റിലേയിൽ എംജിക്ക് സ്വർണം നേടിക്കൊടുക്കാൻ മുഖ്യപങ്കുവഹിച്ചതും വിസ്മയയുടെ മൂന്നാം ലാപ്പായിരുന്നു. മൂന്നാം ലാപ്പിൽ വിസ്മയയുടെ കൈയിൽ ബാറ്റൺ കിട്ടുന്പോൾ കാലിക്കട്ടിന്റെ ഷഹർബാന 30 മീറ്റർ ദൂരം പിന്നിട്ടിരുന്നുവെങ്കിലും ലാപ് പൂർത്തിയായപ്പോൾ ഷഹർബാനക്കൊപ്പമെത്തിയാണ് വിസ്മയ ബാറ്റൺ ജറിനു കൈമാറിയത്.
വനിതകളുടെ ഹൈ ജംപില്‍ മംഗളൂരുവിന്റെ മലയാളി താരം എയ്ഞ്ചല്‍ പി. ദേവസ്യ( 1.82 മീറ്റർ) സ്വര്‍ണം നേടി. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ എംജി, കാലിക്കട്ട്, കേരള യൂണിവേഴ്സിറ്റികള്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. എംജി 3:40.21 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമണിഞ്ഞു. കാലിക്കട്ട് 3:40.34 സെക്കന്‍ഡില്‍ വെള്ളിയും കേരള യൂണിവേഴ്സിറ്റി( 3:48.37) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 5000 മീറ്റര്‍ നടത്തത്തില്‍ എംജിയുടെ മേരി മാര്‍ഗരറ്റ് 23:54.83 സെക്കന്‍ഡില്‍ രണ്ടാമതെത്തി. പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ പ്രിയങ്കയാണ് ഒന്നാമതെത്തിയത്. വനിതകളുടെ ഹെപ്റ്റാതലണില്‍ എംജിയുടെ മരീന ജോര്‍ജ് (4791 പോയിന്റ് ) വെള്ളി നേടി. വെങ്കലവും എംജിയുടെ തന്നെ നിമ്മി വി.ഒ. (4726 പോയിന്റ്) സ്വന്തമാക്കി. വനിതകളുടെ ഹാഫ് മാരത്തണില്‍ ഷെറിന് ജോസ് (1:08.48 സെക്കന്‍ഡ്) വെങ്കലം നേടി. കാലിക്കട്ടിന്റെ പി.യു. ചിത്ര പുതിയ മീറ്റ് റിക്കാര്‍ഡോടെ വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണമണിഞ്ഞു. 4:24.87 സെക്കന്‍ഡ് സമയംകൊണ്ടാണ് ചിത്ര ഫിനിഷ് ചെയത്. 2004ല്‍ ഭാരതീദാസന്റെ എസ്. ശാന്തി സ്ഥാപിച്ച (4:25.74 സെക്കന്‍ഡ) റിക്കാര്‍ഡാണ് പഴങ്കഥയായത്. പുരുഷന്മാരുടെ 1500 മീറ്ററില്‍ കേരള യൂണിവേഴ്സിറ്റിയുടെ അഭിനന്ദ് സുദര്ശന് 3:52.28 സെക്കന്‍ഡില്‍ വെങ്കലം നേടി.
ഓവറോള്‍
മംഗളൂരു 177
എംജി 111. 5
കാലിക്കട്ട് 89
പട്യാല 77
പുരുഷവിഭാഗം
മംഗളൂരു 116
പഞ്ചാബ് 48
കാലിക്കട്ട് 45
എംജി 36
വനിതാ വിഭാഗം
എംജി 75.5
മംഗളൂരു 61
കാലിക്കട്ട് 44
ഡോ. ജിമ്മി ജോസഫ്
ഇന്നലെ എംജി യൂണിവേഴ്സിറ്റി രണ്ടു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും സ്വന്തമാക്കി. കാലിക്കട്ട് ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി. കേരള യൂണിവേഴ്സിറ്റി രണ്ടു വെങ്കലം സ്വന്തമാക്കി.
ജിസ്നയെ തോൽപ്പിച്ച് വിസ്മയ
വനിതകളുടെ 200 മീറ്ററില്‍ എംജിയുടെ വിസ്മയ വി.കെ. പുതിയ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. 23.90 സെക്കന്‍ഡിലാണ് വിസ്മയ ഫിനിഷ് ചെയ്തത്. 1992ല്‍ ബോംബെ യൂണിവേഴ്സിറ്റിയുടെ സെനിയ അയേര്ടോം സ്ഥാപിച്ച 24.00 സെക്കന്‍ഡിന്റെ 25 വര്‍ഷം പഴക്കമുള്ള റിക്കാര്‍ഡാണ് വിസ്മയ തിരുത്തിയത്. കാലിക്കട്ടിന്റെ ഒളിമ്പ്യന്‍ ജിസ്ന മാത്യുവിനെ പിന്തള്ളിയാണ് വിസ്മയ സ്വര്‍ണത്തിലേക്കു കുതിച്ചത്. 23.98 സെക്കന്‍ഡിലാണ് ജിസ്ന ഫിനിഷ് ചെയ്തത്. ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഒന്നാംവർഷ എംഎസ്ഡബ്ള്യു വിദ്യാർഥിയാണ് വിസ്മയ.
കേരള സ്പോർട്സ് കൗൺസിൽ കോച്ച് സി. വിനയചന്ദ്രന്റെ കീഴിലാണ് പരിശീലനം. 53.64 സെക്കൻഡിൽ ഓടി വിസ്മയ 400 മീറ്ററിൽ വെള്ളി മെഡൽ നേടിയിരുന്നു. 4x400 മീറ്റർ റിലേയിൽ എംജിക്ക് സ്വർണം നേടിക്കൊടുക്കാൻ മുഖ്യപങ്കുവഹിച്ചതും വിസ്മയയുടെ മൂന്നാം ലാപ്പായിരുന്നു. മൂന്നാം ലാപ്പിൽ വിസ്മയയുടെ കൈയിൽ ബാറ്റൺ കിട്ടുന്പോൾ കാലിക്കട്ടിന്റെ ഷഹർബാന 30 മീറ്റർ ദൂരം പിന്നിട്ടിരുന്നുവെങ്കിലും ലാപ് പൂർത്തിയായപ്പോൾ ഷഹർബാനക്കൊപ്പമെത്തിയാണ് വിസ്മയ ബാറ്റൺ ജറിനു കൈമാറിയത്.
വനിതകളുടെ ഹൈ ജംപില്‍ മംഗളൂരുവിന്റെ മലയാളി താരം എയ്ഞ്ചല്‍ പി. ദേവസ്യ( 1.82 മീറ്റർ) സ്വര്‍ണം നേടി. വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ എംജി, കാലിക്കട്ട്, കേരള യൂണിവേഴ്സിറ്റികള്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. എംജി 3:40.21 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമണിഞ്ഞു. കാലിക്കട്ട് 3:40.34 സെക്കന്‍ഡില്‍ വെള്ളിയും കേരള യൂണിവേഴ്സിറ്റി( 3:48.37) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 5000 മീറ്റര്‍ നടത്തത്തില്‍ എംജിയുടെ മേരി മാര്‍ഗരറ്റ് 23:54.83 സെക്കന്‍ഡില്‍ രണ്ടാമതെത്തി. പഞ്ചാബ് യൂണിവേഴ്സിറ്റിയുടെ പ്രിയങ്കയാണ് ഒന്നാമതെത്തിയത്. വനിതകളുടെ ഹെപ്റ്റാതലണില്‍ എംജിയുടെ മരീന ജോര്‍ജ് (4791 പോയിന്റ് ) വെള്ളി നേടി. വെങ്കലവും എംജിയുടെ തന്നെ നിമ്മി വി.ഒ. (4726 പോയിന്റ്) സ്വന്തമാക്കി. വനിതകളുടെ ഹാഫ് മാരത്തണില്‍ ഷെറിന് ജോസ് (1:08.48 സെക്കന്‍ഡ്) വെങ്കലം നേടി. കാലിക്കട്ടിന്റെ പി.യു. ചിത്ര പുതിയ മീറ്റ് റിക്കാര്‍ഡോടെ വനിതകളുടെ 1500 മീറ്ററില്‍ സ്വര്‍ണമണിഞ്ഞു. 4:24.87 സെക്കന്‍ഡ് സമയംകൊണ്ടാണ് ചിത്ര ഫിനിഷ് ചെയത്. 2004ല്‍ ഭാരതീദാസന്റെ എസ്. ശാന്തി സ്ഥാപിച്ച (4:25.74 സെക്കന്‍ഡ) റിക്കാര്‍ഡാണ് പഴങ്കഥയായത്. പുരുഷന്മാരുടെ 1500 മീറ്ററില്‍ കേരള യൂണിവേഴ്സിറ്റിയുടെ അഭിനന്ദ് സുദര്ശന് 3:52.28 സെക്കന്‍ഡില്‍ വെങ്കലം നേടി.
ഓവറോള്‍
മംഗളൂരു 177
എംജി 111. 5
കാലിക്കട്ട് 89
പട്യാല 77
പുരുഷവിഭാഗം
മംഗളൂരു 116
പഞ്ചാബ് 48
കാലിക്കട്ട് 45
എംജി 36
വനിതാ വിഭാഗം
എംജി 75.5
മംഗളൂരു 61
കാലിക്കട്ട് 44
ഡോ. ജിമ്മി ജോസഫ്