വിശാഖപട്ടണം: ജയിച്ചേ അടങ്ങൂ എന്നുറപ്പിച്ച് ഇന്ത്യയും തോല്ക്കാന് മനസില്ലെന്ന വാശിയുമായി ശ്രീലങ്കയും ഇന്ന് തുറമുഖ നഗരത്തില്‍ അവസാന പോരാട്ടത്തിന്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ മാസ്മരിക വിജയത്തോടെ ഫൈനല്‍ പരിവേഷം പൂണ്ട മൂന്നാം ഏകദിനത്തില്‍ സ്വന്തം മണ്ണിലെ അജയ്യത തുടരാന്‍ ഇന്ത്യ കരുതിക്കൂട്ടിയിറങ്ങുമ്പോള് ലങ്ക പരാജയ പരമ്പരകളുടെ കെട്ടറുക്കാനുള്ള കഠിനയത്നത്തിലാകും. 2015ല്‍ ദക്ഷിണാഫ്രിക്കയോട് പരമ്പര വിജയിച്ചതു മുതല്‍ ഇതുവരെ ഒരു ഹോംസീരിസും ഇന്ത്യക്കു നഷ്ടമായിട്ടില്ല. ശ്രീലങ്കയാകട്ടെ ഇന്ത്യയിലെ ആദ്യ ദ്വിരാഷ്ട്ര പരമ്പരവിജയത്തിനാണ് പരിശ്രമിക്കുന്നത്.
ധരംശാലയില്‍ നടന്ന ആദ്യ മത്സരത്തില്‍ നേരിട്ട പരാജയത്തിനു ശേഷം മൊഹാലിയില്‍ രണ്ടാം ഏകദിനത്തില്‍ നായകന് രോഹിത് ശര്‍മയുടെ ഇരട്ടസെഞ്ചുറിയോടെ ലങ്കയെ ഞെട്ടിച്ച് വന്‍ തിരിച്ചുവരവു നടത്തിയ ഇന്ത്യന്‍ ടീം അതേ കരുത്തോടെ ആഞ്ഞടിച്ച് പരമ്പര സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ഇന്നിറങ്ങുന്നത്.
വിശാഖപട്ടണത്തെ ഗ്രൗണ്ടില്‍ ഇതുവരെ കളിച്ച ഏഴുമത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളത്. റണ്ണൊഴുക്കുന്ന സ്വഭാവമുള്ള പിച്ചില്‍ ബാറ്റിംഗ് മികവുകൊണ്ട് വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ധർമശാലയിലെ പരാജയത്തോടെ ഐസിസി ഏകദിന റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ മറികടക്കാമെന്ന പ്രതീക്ഷ നഷ്ടമായ ഇന്ത്യക്ക് രണ്ടാം ഏകദിന വിജയം വന്‍ സാധ്യതയാണ് വച്ചുനീട്ടിയിരിക്കുന്നത്. ലങ്കയുടെ ആക്രമണത്തിനു മേല്‍ ഏതുവിധേനയും ആധിപത്യം പുലര്‍ത്തുക എന്ന ലക്ഷ്യമാണ് ടീമിനുള്ളത്. ധർമശാലയിലെ ദയനീയ പരാജയത്തിനുശേഷം ബാറ്റിംഗ് നേതൃത്വം ഏറ്റെടുത്ത രോഹിത് ശര്‍മയ്ക്ക് ഇന്ത്യന്‍ ബാറ്റിംഗിന്റെ സൗന്ദര്യം തിരികെ കൊണ്ടുവരാനുമായി. ശിഖര്‍ധവാന്റെ അര്‍ധശതകവും ശ്രേയസ് അയ്യരുടെ 88 റണ്‍സ് പ്രകടനവും ഇരുവരുടെയും അനിവാര്യത തെളിയിക്കുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ പ്രകടനമാണ് എതിര്‍ടീമിനു മേല്‍ ആധിപത്യം നിലനിര്‍ത്താന്‍ ആവശ്യമെന്ന് ഉറപ്പിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം.
ഈ പരമ്പര കൂടി പരാജയപ്പെട്ടാല്‍ ശ്രീലങ്കയ്ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ വര്‍ഷമായി മാറും ഇത്. ഏഞ്ചലോ മാത്യൂസിലാണ് ശ്രീലങ്ക പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ധരംശാലയിലെ ഉജ്വലവിജയത്തിനു തൊട്ടു പിന്നാലെ മൊഹാലിയില്‍ വന്‍ പരാജയം രുചിക്കേണ്ടി വന്നതോടെ ലങ്കയുടെ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു.
വിശാഖപട്ടണത്തെ റണ്ണൊഴുകുന്ന പിച്ചില്‍ ഇരുഭാഗത്തെയും സ്പിന്നര്‍മാര്‍ വിഷമസന്ധിയിലാകാനാണു സാധ്യത. മൊഹാലിയില്‍ തകര്‍ത്താടിയ അതേ പതിനൊന്നു പേരുമായി ഇന്ത്യ ഇറങ്ങുമ്പോള്‍ ലങ്കന്‍ ടീമില്‍ പ്രദീപിന്റെ സ്ഥാനത്ത് പേസര്‍ ദുഷ്മന്ത ചമീര എത്തും. ഒടുവില്‍ ന്യൂസിലന്‍ഡുമായി ഇവിടെ ഏകദിനം കളിച്ച ഇന്ത്യ വന്‍വിജയമാണ് നേടിയത്.
ധരംശാലയില്‍ നടന്ന ആദ്യ മത്സരത്തില്‍ നേരിട്ട പരാജയത്തിനു ശേഷം മൊഹാലിയില്‍ രണ്ടാം ഏകദിനത്തില്‍ നായകന് രോഹിത് ശര്‍മയുടെ ഇരട്ടസെഞ്ചുറിയോടെ ലങ്കയെ ഞെട്ടിച്ച് വന്‍ തിരിച്ചുവരവു നടത്തിയ ഇന്ത്യന്‍ ടീം അതേ കരുത്തോടെ ആഞ്ഞടിച്ച് പരമ്പര സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തോടെയാണ് ഇന്നിറങ്ങുന്നത്.
വിശാഖപട്ടണത്തെ ഗ്രൗണ്ടില്‍ ഇതുവരെ കളിച്ച ഏഴുമത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടിട്ടുള്ളത്. റണ്ണൊഴുക്കുന്ന സ്വഭാവമുള്ള പിച്ചില്‍ ബാറ്റിംഗ് മികവുകൊണ്ട് വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ധർമശാലയിലെ പരാജയത്തോടെ ഐസിസി ഏകദിന റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ മറികടക്കാമെന്ന പ്രതീക്ഷ നഷ്ടമായ ഇന്ത്യക്ക് രണ്ടാം ഏകദിന വിജയം വന്‍ സാധ്യതയാണ് വച്ചുനീട്ടിയിരിക്കുന്നത്. ലങ്കയുടെ ആക്രമണത്തിനു മേല്‍ ഏതുവിധേനയും ആധിപത്യം പുലര്‍ത്തുക എന്ന ലക്ഷ്യമാണ് ടീമിനുള്ളത്. ധർമശാലയിലെ ദയനീയ പരാജയത്തിനുശേഷം ബാറ്റിംഗ് നേതൃത്വം ഏറ്റെടുത്ത രോഹിത് ശര്‍മയ്ക്ക് ഇന്ത്യന്‍ ബാറ്റിംഗിന്റെ സൗന്ദര്യം തിരികെ കൊണ്ടുവരാനുമായി. ശിഖര്‍ധവാന്റെ അര്‍ധശതകവും ശ്രേയസ് അയ്യരുടെ 88 റണ്‍സ് പ്രകടനവും ഇരുവരുടെയും അനിവാര്യത തെളിയിക്കുന്നു. ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരുടെ പ്രകടനമാണ് എതിര്‍ടീമിനു മേല്‍ ആധിപത്യം നിലനിര്‍ത്താന്‍ ആവശ്യമെന്ന് ഉറപ്പിക്കുന്നതായിരുന്നു ഇവരുടെ പ്രകടനം.
ഈ പരമ്പര കൂടി പരാജയപ്പെട്ടാല്‍ ശ്രീലങ്കയ്ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ വര്‍ഷമായി മാറും ഇത്. ഏഞ്ചലോ മാത്യൂസിലാണ് ശ്രീലങ്ക പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ധരംശാലയിലെ ഉജ്വലവിജയത്തിനു തൊട്ടു പിന്നാലെ മൊഹാലിയില്‍ വന്‍ പരാജയം രുചിക്കേണ്ടി വന്നതോടെ ലങ്കയുടെ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു.
വിശാഖപട്ടണത്തെ റണ്ണൊഴുകുന്ന പിച്ചില്‍ ഇരുഭാഗത്തെയും സ്പിന്നര്‍മാര്‍ വിഷമസന്ധിയിലാകാനാണു സാധ്യത. മൊഹാലിയില്‍ തകര്‍ത്താടിയ അതേ പതിനൊന്നു പേരുമായി ഇന്ത്യ ഇറങ്ങുമ്പോള്‍ ലങ്കന്‍ ടീമില്‍ പ്രദീപിന്റെ സ്ഥാനത്ത് പേസര്‍ ദുഷ്മന്ത ചമീര എത്തും. ഒടുവില്‍ ന്യൂസിലന്‍ഡുമായി ഇവിടെ ഏകദിനം കളിച്ച ഇന്ത്യ വന്‍വിജയമാണ് നേടിയത്.