പെര്‍ത്ത്: ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ ഇരട്ടസെഞ്ചുറിയോടെ ഓസ്ട്രേലിയ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിനു മുന്നില്‍ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞു. ആഷസിലെ മൂന്നാം മത്സരത്തിൽ കംഗാരുക്കളെ നാടു കടത്താമെന്ന ഇംഗ്ലണ്ടിന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നതായിരുന്നു ഇന്നലെ വാക്ക സ്റ്റേഡിയത്തിലെ ഓസ്ട്രേലിയന്‍ പ്രകടനം.
മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാം ഇരട്ടശതകം പൂര്‍ത്തിയാക്കിയ പ്രകടനമാണ് ഇന്നലെ ഓസീസ് നായകന് കാഴ്ച വച്ചത്. ജോ റൂട്ടിന്റെ ബൗളിംഗ് പടയുടെ ഹൃദയം ഭേദിച്ചു കൊണ്ട് സ്മിത്ത് ഇരട്ട ശതകവും(229) കൂട്ടാളി മിച്ചല്‍ മാര്‍ഷ് ആദ്യ ടെസ്റ്റ് ശതകവും(181) നേടിയപ്പോള്‍ ഇംഗ്ലണ്ടിന് ഇന്നലെ യാതനാപൂര്‍ണമായ ദിനമായി മാറി.
മൂന്നാം ആഷസ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 403 റണ്‍സിന് പുറത്തായി. 35 റണ്‍സ് നേടുന്നതിനിടയിലാണ് ഇംഗ്ലണ്ട് ആറു വിക്കറ്റുകള്‍ കളഞ്ഞു കുളിച്ചത്.
ഇംഗ്ലണ്ടിന്റെ 403 റണ്‍സിനെ പിന്തുടര്‍ന്ന ഓസ്ട്രേലിയ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 549 റണ്‍സ് എന്ന നിലയിലാണ്. 146 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഓസ്ട്രേലിയ, ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു. 301 റണ്‍സ് പിറന്ന സ്മിത്ത്- മാര്‍ഷ് കൂട്ടുകെട്ടില്‍ 57 ബൗണ്ടറികളാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
2015ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 215 റണ്‍സായിരുന്നു ഇതുവരെ സ്മിത്തിന്റെ കരിയര്‍ ബെസ്റ്റ്. ഇന്നലെ 390 പന്തില്‍ നിന്നാണ് സ്മിത്ത് 229 റണ്‍സ് സ്വന്തമാക്കിയത്. 92 റണ്‍സുമായി ഇന്നലെ കളിക്കാനിറങ്ങിയ സ്മിത്ത് ശതകം തികയ്ക്കുന്നതു വരെ അല്പം മന്ദഗതി പാലിച്ചെങ്കിലും 138 ബോളില്‍ ലക്ഷ്യം കണ്ടതോടെ തനിനിറം പുറത്തെടുത്തു. സ്മിത്തിന്റെ ഏറ്റവും വേഗതയേറിയ ടെസ്റ്റ് ശതകമാണിത്. പേരുകേട്ട ഇംഗ്ലീഷ് ഫീല്‍ഡിംഗിനെ നിഷ്പ്രഭമാക്കുന്ന വിധത്തില്‍ സിംഗിളുകളും ബൗണ്ടറികളുമായി പിന്നീടങ്ങോട്ട് ഓസീസ് സ്കോര്‍ കുതിച്ചുയര്‍ന്നു.
ടെസ്റ്റ് അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേ ഇന്ന് ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്തേക്കാനാണ് സാധ്യത. രണ്ടാം ഇന്നിംഗ്സിലെ പ്രകടനം മോശമായാല്‍ ഇംഗ്ലണ്ടിന് ആഷസ് സ്വപ്നം അന്യമാകും.
മൂന്നാം ടെസ്റ്റിലെ മൂന്നാം ദിനത്തില്‍ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാം ഇരട്ടശതകം പൂര്‍ത്തിയാക്കിയ പ്രകടനമാണ് ഇന്നലെ ഓസീസ് നായകന് കാഴ്ച വച്ചത്. ജോ റൂട്ടിന്റെ ബൗളിംഗ് പടയുടെ ഹൃദയം ഭേദിച്ചു കൊണ്ട് സ്മിത്ത് ഇരട്ട ശതകവും(229) കൂട്ടാളി മിച്ചല്‍ മാര്‍ഷ് ആദ്യ ടെസ്റ്റ് ശതകവും(181) നേടിയപ്പോള്‍ ഇംഗ്ലണ്ടിന് ഇന്നലെ യാതനാപൂര്‍ണമായ ദിനമായി മാറി.
മൂന്നാം ആഷസ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 403 റണ്‍സിന് പുറത്തായി. 35 റണ്‍സ് നേടുന്നതിനിടയിലാണ് ഇംഗ്ലണ്ട് ആറു വിക്കറ്റുകള്‍ കളഞ്ഞു കുളിച്ചത്.
ഇംഗ്ലണ്ടിന്റെ 403 റണ്‍സിനെ പിന്തുടര്‍ന്ന ഓസ്ട്രേലിയ മൂന്നാംദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 549 റണ്‍സ് എന്ന നിലയിലാണ്. 146 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയ ഓസ്ട്രേലിയ, ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചു. 301 റണ്‍സ് പിറന്ന സ്മിത്ത്- മാര്‍ഷ് കൂട്ടുകെട്ടില്‍ 57 ബൗണ്ടറികളാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
2015ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 215 റണ്‍സായിരുന്നു ഇതുവരെ സ്മിത്തിന്റെ കരിയര്‍ ബെസ്റ്റ്. ഇന്നലെ 390 പന്തില്‍ നിന്നാണ് സ്മിത്ത് 229 റണ്‍സ് സ്വന്തമാക്കിയത്. 92 റണ്‍സുമായി ഇന്നലെ കളിക്കാനിറങ്ങിയ സ്മിത്ത് ശതകം തികയ്ക്കുന്നതു വരെ അല്പം മന്ദഗതി പാലിച്ചെങ്കിലും 138 ബോളില്‍ ലക്ഷ്യം കണ്ടതോടെ തനിനിറം പുറത്തെടുത്തു. സ്മിത്തിന്റെ ഏറ്റവും വേഗതയേറിയ ടെസ്റ്റ് ശതകമാണിത്. പേരുകേട്ട ഇംഗ്ലീഷ് ഫീല്‍ഡിംഗിനെ നിഷ്പ്രഭമാക്കുന്ന വിധത്തില്‍ സിംഗിളുകളും ബൗണ്ടറികളുമായി പിന്നീടങ്ങോട്ട് ഓസീസ് സ്കോര്‍ കുതിച്ചുയര്‍ന്നു.
ടെസ്റ്റ് അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കേ ഇന്ന് ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്തേക്കാനാണ് സാധ്യത. രണ്ടാം ഇന്നിംഗ്സിലെ പ്രകടനം മോശമായാല്‍ ഇംഗ്ലണ്ടിന് ആഷസ് സ്വപ്നം അന്യമാകും.