ഗുണ്ടൂർ: അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റ് രണ്ടാം ദിനം പിന്നിട്ടപ്പോള്‍ മംഗളൂരു യൂണിവേഴ്സിറ്റി 31 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 24 പോയിന്റുമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. 19 പോയിന്റുള്ള പഞ്ചാബ് യൂണിവേഴ്സിറ്റിയാണ് മൂന്നാമത്. കാലിക്കട്ട് യൂണിവേഴ്സിറ്റി 11 പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. പുരുഷവിഭാഗത്തില്‍ 20 പോയിന്റുമായി മംഗളൂരു യൂണിവേഴ്സിറ്റി ഒന്നാമതും 16 പോയിന്റുള്ള പഞ്ചാബ് യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനത്തും. വനിതാ വിഭാഗത്തില്‍ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയാണ് 20 പോയിന്റുമായി ഒന്നാമത്. 11 പോയിന്റുമായി മംഗളൂരു യൂണിവേഴ്സിറ്റി രണ്ടാമതും 8 പോയിന്റുള്ള കാലിക്കട്ട് യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനത്തും.
കേരളത്തിൽനിന്നുള്ള യൂണിവേഴ്സി റ്റികൾക്ക് ഇന്നലെ രണ്ടു സ്വർണമാണു ലഭിച്ചത്. മീറ്റിലെ വേഗമേറിയ താരങ്ങളായി മംഗളൂരു യൂണിവേഴ്സിറ്റിയിലെ വി.കെ. എലക്യ ദാസനെയും ഗുജര്‍ ചൈത്രാലി കാളിദാസിനെയും തെരഞ്ഞെടുത്തു. പുരുഷവിഭാഗത്തില്‍ എലക്യ ദാസന് പുതിയ മീറ്റ് റിക്കാര്‍ഡ് (10.49) സ്ഥാപിച്ചു. 2007ല്‍ മദ്രാസ് യുണിവേഴ്സിറ്റിയുടെ എം.വിജയ് കുമാര്‍ സ്ഥാപിച്ച 10.60ന്റെ റിക്കാര്‍ഡാണ് തിരുത്തിയത്. വനിതാ വിഭാഗത്തില്‍ ഗുജര്‍ ചൈത്രാലി കാളിദാസ് 12.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ എന്‍.എസ്. സിമി (12.16 സെക്കന്‍ഡ്) വെങ്കലം നേടി. ഉസ്മാനിയ യൂണിവേഴ്സിറ്റിയുടെ ജി. നിത്യ (12.14 സെക്കന്‍ഡ് വെള്ളി നേടി.
വനിതകളുടെ 400 മീറ്ററില്‍ ആദ്യ മൂന്നു സ്ഥാനങ്ങളും കേരളത്തില്‍നിന്നുള്ള യൂണിവേഴ്സിറ്റികള്‍ക്കാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ജിസ്ന മാത്യു (53.42 സെക്കന്‍ഡ്) സ്വര്‍ണം നേടി. മഹാത്മാഗാന്ധിയുടെ യൂണിവേഴ്സിറ്റിയുടെ വി.കെ.വിസ്മയ (53.67 സെക്കന്‍ഡ്) വെള്ളിയും മഹാത്മഗാന്ധിയുടെ തന്നെ ജെറിന് ജോസഫ് (54. 12 സെക്കന്‍ഡ്) വെങ്കലവും നേടി. ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ ഒന്നാം വര്‍ഷ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയാണ് വിസ്മയ. വിസ്മയ ഒളിന്പ്യൻ ജിസ്നയ് ക്കു കനത്ത വെല്ലുവിളി യാണ് ഉയർത്തിയത്. കണ്ണൂർ ജില്ലയിലെ ഇരുവേശി സ്വദേശിയായ വിസ്മയ വിനോദ്-സുജാത ദന്പതികളുടെ മകാണ്. സ്പോർട്സ് കൗൺസിൽ കോച്ച് വിനയചന്ദ്രൻ ആണ് പരിശീലകൻ.
വനിതകളുടെ ട്രിപ്പിള്‍ ജംപിലും കേരളത്തിനാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ അലീന ജോസ് (12.97 മീറ്റര്‍) സ്വര്‍ണം സ്വന്തമാക്കി. കേരള യൂണിവേഴ്സിറ്റിയുടെ ആല്‍ഫി ലൂക്കോസ് (12.72 മീറ്റര്‍) വെള്ളിയും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ആതിര സുരേന്ദ്രന് (12.69 മീറ്റര്‍) വെങ്കലവും നേടി.
മീനങ്ങാടി സ്വദേശിയായ അലീന അൽഫോൻസ കോളജ് ഒന്നാം വർഷ എംഎ വിദ്യാർഥിനിയാണ്. വർക്കി-വൽസല ദന്പതികളുടെ മകളാണ് അലീന.
ഈ ഇനത്തിൽ വെങ്കലം നേടിയ ജെറിൻ ജോസഫ് അൽഫോൻസ കോളജിൽ ഒന്നാംവർഷ എംഎ പൊളിറ്റിക്സ് വിദ്യാർഥിനിയാണ്. പരേതനായ വി.ജെ.ജോസഫ് -മേരി ജോസഫ് ദന്പതികളുടെ മകളാണ്. 100 മീറ്ററിൽ വെങ്കലം നേടിയ എൻ.എസ്.സിമി പാലാ അൽഫോൻസ കോളജ് രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിനിയാണ്. സാമുവൽ-സുജ ദന്പതികളുടെ മകളാണ് സിമി. ജെറിൻ ജോസഫ്, അലീന ജോസ്, എൻ.എസ്.സിലി തുടങ്ങിയവരുടെ പരിശീലകനാണ്.
പുരുഷന്മാരുടെ 400 മീറ്ററില്‍ മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയുടെ രാഹുല്‍ ബേബി (47.88 സെക്കന്‍ഡ്) വെങ്കലം നേടി. ഡല്‍ഹിയുടെ അമേജ് ജേക്കബിനാണ് സ്വര്‍ണം. കന്നി ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിന് 400 മീറ്ററിൽ മത്സരത്തിനിറങ്ങിയ പാലാ സെന്റ് തോമസ് കോളജിലെ രാഹുൽ ബേബി 400 മീറ്ററിൽ വെങ്കലവും കുടമാളൂർ സ്വദേശി ബേബി ജോസഫ്-രാജമ്മ ടി.ഡി ദന്പതികളുടെ മകനാണ് രാഹുൽ ബേബി. അൽഫോൻസ കോളജിലെ തങ്കച്ചൻ മാത്യുവാണ് പരിശീലകൻ.
ഡോ. ജിമ്മി ജോസഫ്
കേരളത്തിൽനിന്നുള്ള യൂണിവേഴ്സി റ്റികൾക്ക് ഇന്നലെ രണ്ടു സ്വർണമാണു ലഭിച്ചത്. മീറ്റിലെ വേഗമേറിയ താരങ്ങളായി മംഗളൂരു യൂണിവേഴ്സിറ്റിയിലെ വി.കെ. എലക്യ ദാസനെയും ഗുജര്‍ ചൈത്രാലി കാളിദാസിനെയും തെരഞ്ഞെടുത്തു. പുരുഷവിഭാഗത്തില്‍ എലക്യ ദാസന് പുതിയ മീറ്റ് റിക്കാര്‍ഡ് (10.49) സ്ഥാപിച്ചു. 2007ല്‍ മദ്രാസ് യുണിവേഴ്സിറ്റിയുടെ എം.വിജയ് കുമാര്‍ സ്ഥാപിച്ച 10.60ന്റെ റിക്കാര്‍ഡാണ് തിരുത്തിയത്. വനിതാ വിഭാഗത്തില്‍ ഗുജര്‍ ചൈത്രാലി കാളിദാസ് 12.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ എന്‍.എസ്. സിമി (12.16 സെക്കന്‍ഡ്) വെങ്കലം നേടി. ഉസ്മാനിയ യൂണിവേഴ്സിറ്റിയുടെ ജി. നിത്യ (12.14 സെക്കന്‍ഡ് വെള്ളി നേടി.
വനിതകളുടെ 400 മീറ്ററില്‍ ആദ്യ മൂന്നു സ്ഥാനങ്ങളും കേരളത്തില്‍നിന്നുള്ള യൂണിവേഴ്സിറ്റികള്‍ക്കാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ജിസ്ന മാത്യു (53.42 സെക്കന്‍ഡ്) സ്വര്‍ണം നേടി. മഹാത്മാഗാന്ധിയുടെ യൂണിവേഴ്സിറ്റിയുടെ വി.കെ.വിസ്മയ (53.67 സെക്കന്‍ഡ്) വെള്ളിയും മഹാത്മഗാന്ധിയുടെ തന്നെ ജെറിന് ജോസഫ് (54. 12 സെക്കന്‍ഡ്) വെങ്കലവും നേടി. ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ ഒന്നാം വര്‍ഷ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയാണ് വിസ്മയ. വിസ്മയ ഒളിന്പ്യൻ ജിസ്നയ് ക്കു കനത്ത വെല്ലുവിളി യാണ് ഉയർത്തിയത്. കണ്ണൂർ ജില്ലയിലെ ഇരുവേശി സ്വദേശിയായ വിസ്മയ വിനോദ്-സുജാത ദന്പതികളുടെ മകാണ്. സ്പോർട്സ് കൗൺസിൽ കോച്ച് വിനയചന്ദ്രൻ ആണ് പരിശീലകൻ.
വനിതകളുടെ ട്രിപ്പിള്‍ ജംപിലും കേരളത്തിനാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ അലീന ജോസ് (12.97 മീറ്റര്‍) സ്വര്‍ണം സ്വന്തമാക്കി. കേരള യൂണിവേഴ്സിറ്റിയുടെ ആല്‍ഫി ലൂക്കോസ് (12.72 മീറ്റര്‍) വെള്ളിയും കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ആതിര സുരേന്ദ്രന് (12.69 മീറ്റര്‍) വെങ്കലവും നേടി.
മീനങ്ങാടി സ്വദേശിയായ അലീന അൽഫോൻസ കോളജ് ഒന്നാം വർഷ എംഎ വിദ്യാർഥിനിയാണ്. വർക്കി-വൽസല ദന്പതികളുടെ മകളാണ് അലീന.
ഈ ഇനത്തിൽ വെങ്കലം നേടിയ ജെറിൻ ജോസഫ് അൽഫോൻസ കോളജിൽ ഒന്നാംവർഷ എംഎ പൊളിറ്റിക്സ് വിദ്യാർഥിനിയാണ്. പരേതനായ വി.ജെ.ജോസഫ് -മേരി ജോസഫ് ദന്പതികളുടെ മകളാണ്. 100 മീറ്ററിൽ വെങ്കലം നേടിയ എൻ.എസ്.സിമി പാലാ അൽഫോൻസ കോളജ് രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിനിയാണ്. സാമുവൽ-സുജ ദന്പതികളുടെ മകളാണ് സിമി. ജെറിൻ ജോസഫ്, അലീന ജോസ്, എൻ.എസ്.സിലി തുടങ്ങിയവരുടെ പരിശീലകനാണ്.
പുരുഷന്മാരുടെ 400 മീറ്ററില്‍ മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയുടെ രാഹുല്‍ ബേബി (47.88 സെക്കന്‍ഡ്) വെങ്കലം നേടി. ഡല്‍ഹിയുടെ അമേജ് ജേക്കബിനാണ് സ്വര്‍ണം. കന്നി ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിന് 400 മീറ്ററിൽ മത്സരത്തിനിറങ്ങിയ പാലാ സെന്റ് തോമസ് കോളജിലെ രാഹുൽ ബേബി 400 മീറ്ററിൽ വെങ്കലവും കുടമാളൂർ സ്വദേശി ബേബി ജോസഫ്-രാജമ്മ ടി.ഡി ദന്പതികളുടെ മകനാണ് രാഹുൽ ബേബി. അൽഫോൻസ കോളജിലെ തങ്കച്ചൻ മാത്യുവാണ് പരിശീലകൻ.
ഡോ. ജിമ്മി ജോസഫ്