ഗുണ്ടൂർ: ദേശീയ അന്തർ സർവകാലാശാല അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനു തുടക്കമായി. ഇന്നലെ നടന്ന 100 മീറ്റർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ രമ്യാ രാജൻ, എൻ.എസ്. സിമി (ഇരുവരും അൽഫോൻസ, പാലാ) ഏറ്റവും മികച്ച സമയത്തോടെ ഇന്നു നടക്കുന്ന ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കാലിക്കറ്റിന്റെ കെ.പി. അശ്വിനും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എം.വി. ജിൽനയും 100 മീറ്ററിന്റെ ഫൈനലിലെത്തിയിട്ടുണ്ട്. വനിതകളുടെ 5000 മീറ്ററിൽ എംജി സർവകലാശാലയുടെ യു. നീതു(അസംപ്ഷൻ കോളജ്), കാലിക്കറ്റിന്റെ സി. ബബിതയും കെ.കെ. വിദ്യയും ഫൈനലിലേക്കു യോഗ്യത നേടി. 400 മീറ്ററിൽ ജിസ്ന മാത്യു (കാലിക്കട്ട്) ഷഹർബാന സിദ്ദിഖ്(കാലിക്കറ്റ്), വി.കെ. വിസ്മയ, ജെറിൻ ജോസ് (എംജി) എന്നിവരും ഫൈനലിലെത്തി.
ഇന്നലെ നടന്ന വനിതകളുടെ ട്രിപ്പിൾ ജംപ് പ്രാഥമിക റൗണ്ട ജയിച്ച് എംജിയുടെ അനീസ ജോസ് ഇ.പി രഞ്ജുക, കണ്ണൂരിന്റെ ആതിര ശശിധരൻ, ആൽഫി ലൂക്കോസ് (കാലിക്കറ്റ്) എന്നിവരും പുരുഷന്മാരുടെ 400 മീറ്ററിൽ എംജിയുടെ രാഹുൽ ബേബി, അനിലാഷ് ബാലൻ, കാലിക്കട്ടിന്റെ മുഹമ്മദ് ബാദുഷ, മുഹമ്മദ് ഫായിസ് എന്നിവരും ഹൈജംപിൽ എംജിയുടെ ജിയോ ജോസും കാലിക്കട്ടിന്റെ വി. അശ്വനും എന്നിവരും ഫൈനൽ ഫൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് ഒന്‍പതു ഫൈനലുകൾ നടക്കും. പുരുഷ വനിതാ 5000, 400, 100 മീറ്റർ ട്രിപ്പിൾ ജംപ് (വനിത), ഡിസ്കസ്ത്രോ (പുരുഷ), ഷോട്ട് പുട്ട് (വനിത) എന്നീ ഫൈനലുകളാണ് നടക്കുന്നത്. സ്പോർട്സ് മന്ത്രി കോട്ടു രവീന്ദ്ര ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി. ഉഷ മുഖ്യാതിഥിയായിരുന്നു.നാലു ദിവസമായാണ് മീറ്റ് നടക്കുന്നത്.
ഡോ. ജിമ്മി ജോസഫ്
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കാലിക്കറ്റിന്റെ കെ.പി. അശ്വിനും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എം.വി. ജിൽനയും 100 മീറ്ററിന്റെ ഫൈനലിലെത്തിയിട്ടുണ്ട്. വനിതകളുടെ 5000 മീറ്ററിൽ എംജി സർവകലാശാലയുടെ യു. നീതു(അസംപ്ഷൻ കോളജ്), കാലിക്കറ്റിന്റെ സി. ബബിതയും കെ.കെ. വിദ്യയും ഫൈനലിലേക്കു യോഗ്യത നേടി. 400 മീറ്ററിൽ ജിസ്ന മാത്യു (കാലിക്കട്ട്) ഷഹർബാന സിദ്ദിഖ്(കാലിക്കറ്റ്), വി.കെ. വിസ്മയ, ജെറിൻ ജോസ് (എംജി) എന്നിവരും ഫൈനലിലെത്തി.
ഇന്നലെ നടന്ന വനിതകളുടെ ട്രിപ്പിൾ ജംപ് പ്രാഥമിക റൗണ്ട ജയിച്ച് എംജിയുടെ അനീസ ജോസ് ഇ.പി രഞ്ജുക, കണ്ണൂരിന്റെ ആതിര ശശിധരൻ, ആൽഫി ലൂക്കോസ് (കാലിക്കറ്റ്) എന്നിവരും പുരുഷന്മാരുടെ 400 മീറ്ററിൽ എംജിയുടെ രാഹുൽ ബേബി, അനിലാഷ് ബാലൻ, കാലിക്കട്ടിന്റെ മുഹമ്മദ് ബാദുഷ, മുഹമ്മദ് ഫായിസ് എന്നിവരും ഹൈജംപിൽ എംജിയുടെ ജിയോ ജോസും കാലിക്കട്ടിന്റെ വി. അശ്വനും എന്നിവരും ഫൈനൽ ഫൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ന് ഒന്‍പതു ഫൈനലുകൾ നടക്കും. പുരുഷ വനിതാ 5000, 400, 100 മീറ്റർ ട്രിപ്പിൾ ജംപ് (വനിത), ഡിസ്കസ്ത്രോ (പുരുഷ), ഷോട്ട് പുട്ട് (വനിത) എന്നീ ഫൈനലുകളാണ് നടക്കുന്നത്. സ്പോർട്സ് മന്ത്രി കോട്ടു രവീന്ദ്ര ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി. ഉഷ മുഖ്യാതിഥിയായിരുന്നു.നാലു ദിവസമായാണ് മീറ്റ് നടക്കുന്നത്.
ഡോ. ജിമ്മി ജോസഫ്