ടൂറിന്: ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍ മിലാന് നിലവിലെ ചാമ്പ്യന്മാരായ യുവന്റസുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. ടൂറിനിലെ യുവന്റസും മിലാനിലെ ഇന്ററും തമ്മിലുള്ള പോരാട്ടത്തെ ഇറ്റാലിയന്‍ ഡെര്ബിയെന്ന വിശേഷമാണ് നല്‍കുന്നത്. സമനില വഴങ്ങിയെങ്കിലും ഇന്റര്മിലാന് ഒന്നാം സ്ഥാനം നഷ്ടമാക്കിയില്ല. ജയം നേടിയിരുന്നെങ്കില്‍ യുവന്റസ് ഒന്നാം സ്ഥാനത്തെത്തിയേനെ. മത്സരത്തില്‍ ഇരു ടീമുകള്‍ക്കും ഗോളവസരങ്ങള്‍ ധാരാളം ഉണ്ടായെങ്കിലും ഒന്നും വലയിലെത്തിക്കാനായില്ല.
ഈ പോരാട്ടം യഥാര്‍ഥത്തില്‍ യുവന്റസ് സ്ട്രൈക്കര്‍ മരിയോ മാന്‍ഡ്സുകിച്ചും ഇന്റര്‍ ഗോള്‍കീപ്പര്‍ സമീര്‍ ഹാന്ഡനോവിച്ചും തമ്മിലുള്ളതായിരുന്നു. യുവന്റസ് 19 ഷോട്ടുകള്‍ പായിച്ചു. എട്ടെണ്ണം വല ലക്ഷ്യമാക്കിയായിരുന്നു. സന്ദര്‍ശകരിൽനിന്ന് വെറും ആറു ഷോട്ടുകള്‍ മാത്രമേ പുറത്തുവന്നുള്ളു. ഒരണ്ണം മാത്രമാണ് വല ലക്ഷ്യമാക്കിവന്നത്. യുവന്റസിന്റെ ആക്രമണത്തിനെതിരേ ശക്തമായ പ്രതിരോധകോട്ട കെട്ടിയ ഇന്റര്‍ സീരി എയില്‍ തോല്‍വി അറിയാതെയുള്ള 16-ാം മത്സരം പൂര്‍ത്തിയാക്കി.
ഇന്റര്‍ മികച്ച തുടക്കമാണിട്ടത്. പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ഇന്ററിന്റെ വല കുലുങ്ങുമെന്നു തോന്നി. യുവന്റസിന്റെ യുവാന്‍ കുഡ്രാഡോയുടെ ക്രോസ് ഇന്റര്‍ പ്രതിരോധക്കാരെ കടന്ന് ബോക്സിനുള്ളില്‍നിന്ന മാന്ഡ്സുക്കിച്ചിനെ തേടിയെത്തി. ക്രൊയേഷ്യന്‍ താരം വല കുലുക്കുമെന്ന് തോന്നിച്ചു.
എന്നാല്‍ ഹാന്ഡ്നോവിച്ചിന്റെ മികച്ച രക്ഷപ്പെടുത്തല്‍ മാന്‍സുകിച്ചിനെ തടഞ്ഞു. റീബൗണ്ട് മാന്‍ഡ്സുകിച്ച് ഹെഡ് ചെയ്തെങ്കിലും ഗോള്‍ ലൈനു മുന്നില്‍വച്ച് മിറാന്‍ഡ ക്ലിയര്‍ ചെയ്തു. 36-ാം മിനിറ്റിലും ഇന്റര്‍ ഗോള്കീപ്പറില്നിന്നു മികച്ച രക്ഷപ്പെടുത്തല്‍ വന്നു. സാമി ഖദീരയുടെ ഷോട്ട് തടഞ്ഞു. മാന്‍ഡ്സുകിച്ചിന് ഇടവേളയ്ക്കു മുമ്പ് ഒരു തവണ ഗോള്‍കീപ്പറെ കബളിപ്പിക്കാനായി. എന്നാല്‍ ക്രൊയേഷ്യന്‍ താരത്തിന്റെ ഹെഡര്‍ ക്രോസ്ബാറില്‍ തട്ടി പുറത്തുപോയി. രണ്ടാം പകുതിയിലും യുവന്റസില്‍നിന്നു മികച്ച നീക്കങ്ങള്‍ പുറത്തുവന്നുകൊണ്ടിരുന്നു. യുവന്റസിന്റെ മുന്നേറ്റം തടയാന്‍ ഇന്ററിന്റെ പ്രതിരോധം ബുദ്ധിമുട്ടിക്കൊണ്ടിരുന്നു. പക്ഷേ ഗോള്‍കീപ്പറുടെ അസാമാന്യപ്രകടനം യുവന്റസിന് ഗോള്‍ നേടുന്നതില്‍നിന്ന് തടഞ്ഞു.
ഈ പോരാട്ടം യഥാര്‍ഥത്തില്‍ യുവന്റസ് സ്ട്രൈക്കര്‍ മരിയോ മാന്‍ഡ്സുകിച്ചും ഇന്റര്‍ ഗോള്‍കീപ്പര്‍ സമീര്‍ ഹാന്ഡനോവിച്ചും തമ്മിലുള്ളതായിരുന്നു. യുവന്റസ് 19 ഷോട്ടുകള്‍ പായിച്ചു. എട്ടെണ്ണം വല ലക്ഷ്യമാക്കിയായിരുന്നു. സന്ദര്‍ശകരിൽനിന്ന് വെറും ആറു ഷോട്ടുകള്‍ മാത്രമേ പുറത്തുവന്നുള്ളു. ഒരണ്ണം മാത്രമാണ് വല ലക്ഷ്യമാക്കിവന്നത്. യുവന്റസിന്റെ ആക്രമണത്തിനെതിരേ ശക്തമായ പ്രതിരോധകോട്ട കെട്ടിയ ഇന്റര്‍ സീരി എയില്‍ തോല്‍വി അറിയാതെയുള്ള 16-ാം മത്സരം പൂര്‍ത്തിയാക്കി.
ഇന്റര്‍ മികച്ച തുടക്കമാണിട്ടത്. പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ ഇന്ററിന്റെ വല കുലുങ്ങുമെന്നു തോന്നി. യുവന്റസിന്റെ യുവാന്‍ കുഡ്രാഡോയുടെ ക്രോസ് ഇന്റര്‍ പ്രതിരോധക്കാരെ കടന്ന് ബോക്സിനുള്ളില്‍നിന്ന മാന്ഡ്സുക്കിച്ചിനെ തേടിയെത്തി. ക്രൊയേഷ്യന്‍ താരം വല കുലുക്കുമെന്ന് തോന്നിച്ചു.
എന്നാല്‍ ഹാന്ഡ്നോവിച്ചിന്റെ മികച്ച രക്ഷപ്പെടുത്തല്‍ മാന്‍സുകിച്ചിനെ തടഞ്ഞു. റീബൗണ്ട് മാന്‍ഡ്സുകിച്ച് ഹെഡ് ചെയ്തെങ്കിലും ഗോള്‍ ലൈനു മുന്നില്‍വച്ച് മിറാന്‍ഡ ക്ലിയര്‍ ചെയ്തു. 36-ാം മിനിറ്റിലും ഇന്റര്‍ ഗോള്കീപ്പറില്നിന്നു മികച്ച രക്ഷപ്പെടുത്തല്‍ വന്നു. സാമി ഖദീരയുടെ ഷോട്ട് തടഞ്ഞു. മാന്‍ഡ്സുകിച്ചിന് ഇടവേളയ്ക്കു മുമ്പ് ഒരു തവണ ഗോള്‍കീപ്പറെ കബളിപ്പിക്കാനായി. എന്നാല്‍ ക്രൊയേഷ്യന്‍ താരത്തിന്റെ ഹെഡര്‍ ക്രോസ്ബാറില്‍ തട്ടി പുറത്തുപോയി. രണ്ടാം പകുതിയിലും യുവന്റസില്‍നിന്നു മികച്ച നീക്കങ്ങള്‍ പുറത്തുവന്നുകൊണ്ടിരുന്നു. യുവന്റസിന്റെ മുന്നേറ്റം തടയാന്‍ ഇന്ററിന്റെ പ്രതിരോധം ബുദ്ധിമുട്ടിക്കൊണ്ടിരുന്നു. പക്ഷേ ഗോള്‍കീപ്പറുടെ അസാമാന്യപ്രകടനം യുവന്റസിന് ഗോള്‍ നേടുന്നതില്‍നിന്ന് തടഞ്ഞു.