ചെന്നൈ: ആറു മിനിറ്റിനിടെ മൂന്നു ഗോളുകള്‍ പിറന്ന ആവേശ മത്സരത്തിനൊടുവില്‍ ചെന്നൈയിന് എഫ്സിക്ക് വിജയം. നിലവിലെ ചാമ്പ്യന്മാരായ കോല്‍ക്കത്തയെ ഇഞ്ചുറി ടൈമിലെ ഗോളില്‍ ചെന്നൈ കീഴടക്കുകയായിരുന്നു. രണ്ടിനെതിരേ മൂന്നു ഗോളിനായിരുന്നു സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈയുടെ വിജയം. ഫോം കണ്ടെത്താന്‍ വിഷമിച്ച ജെജെ ലാല്‍പെകുല ഇരട്ട ഗോളുമായി ചെന്നൈയുടെ വിജയത്തിനു ചുക്കാന്‍ പിടിച്ചു. വിജയഗോളും ജെജെയില്നിന്നായിരുന്നു.
ആദ്യ പകുതിയില്‍ ഗോള്‍ അകന്നുനിന്നു. 65 മിനിറ്റിന് ശേഷമാണ് ഗോളുകള്‍ വന്നത്. 65-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ജെജെയിലൂടെ ചെന്നൈ ലീഡ് നേടി. എന്നാല്‍ സെക്യൂനയിലൂടെ 77-ാം മിനിറ്റില്‍ കോല്‍ക്കത്ത തിരിച്ചടിച്ചു. എന്നാല്‍, ശക്തമായി പോരാടിയ ചെന്നൈ ഏഴു മിനിറ്റിന് ശേഷം വീണ്ടും ലീഡ് നേടി. കാല്ഡെറോണായിരുന്നു ലക്ഷ്യം കണ്ടത്. എന്നാൽ നിശ്ചിത സമയത്തിന് ഒരു മിനിറ്റ് ശേഷിക്കെ കോല്‍ക്കത്ത സമനില ഗോള്‍ നേടി. ഫിന്‍ലന്‍ഡ് താരം നിയാസി കുക്യി വകയായിരുന്നു ഗോള്‍. 90-ാം മിനിറ്റില്‍ ജെജെ വീണ്ടും ഗോള്‍ വലകുലുക്കിയതോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ വിജയം കരസ്ഥമാക്കി.
വിജയം ചെന്നൈയിനെ ഒന്നാം സ്ഥാനത്തെത്തിച്ചു. നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു തോല്‍വിയുമുള്ള ചെന്നൈയ്ക്ക് ഒമ്പത് പോയിന്റായി. നാല് മത്സരങ്ങള്‍ കളിച്ച കോല്ക്കത്തയക്ക് ഇതുവരെ ജയം കണ്ടെത്താനായിട്ടില്ല.
ആദ്യ പകുതിയില്‍ ഗോള്‍ അകന്നുനിന്നു. 65 മിനിറ്റിന് ശേഷമാണ് ഗോളുകള്‍ വന്നത്. 65-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം ജെജെയിലൂടെ ചെന്നൈ ലീഡ് നേടി. എന്നാല്‍ സെക്യൂനയിലൂടെ 77-ാം മിനിറ്റില്‍ കോല്‍ക്കത്ത തിരിച്ചടിച്ചു. എന്നാല്‍, ശക്തമായി പോരാടിയ ചെന്നൈ ഏഴു മിനിറ്റിന് ശേഷം വീണ്ടും ലീഡ് നേടി. കാല്ഡെറോണായിരുന്നു ലക്ഷ്യം കണ്ടത്. എന്നാൽ നിശ്ചിത സമയത്തിന് ഒരു മിനിറ്റ് ശേഷിക്കെ കോല്‍ക്കത്ത സമനില ഗോള്‍ നേടി. ഫിന്‍ലന്‍ഡ് താരം നിയാസി കുക്യി വകയായിരുന്നു ഗോള്‍. 90-ാം മിനിറ്റില്‍ ജെജെ വീണ്ടും ഗോള്‍ വലകുലുക്കിയതോടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ വിജയം കരസ്ഥമാക്കി.
വിജയം ചെന്നൈയിനെ ഒന്നാം സ്ഥാനത്തെത്തിച്ചു. നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു തോല്‍വിയുമുള്ള ചെന്നൈയ്ക്ക് ഒമ്പത് പോയിന്റായി. നാല് മത്സരങ്ങള്‍ കളിച്ച കോല്ക്കത്തയക്ക് ഇതുവരെ ജയം കണ്ടെത്താനായിട്ടില്ല.