ന്യൂഡല്‍ഹി: ശ്രീലങ്ക തോല്ക്കാതിരിക്കണമെങ്കില് അത്ഭുതം സംഭവിക്കണം എന്ന പരിഹാസച്ചുവ കലര്‍ന്ന പ്രസ്താവനകള്‍ക്ക് മറുപടിയെന്ന പോലെ നിശ്ചയദാര്‍ഢ്യത്തോടെ ഇന്ത്യയോടു പൊരുതിയ ലങ്ക മൂന്നാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കി. രണ്ടാം ടെസ്റ്റ് വിജയിച്ച ഇന്ത്യ 1-0ന് പരമ്പര സ്വന്തമാക്കി.
ഇന്ത്യയുടെ തുടര്‍ച്ചയായ ഒമ്പതാം ടെസ്റ്റ് പരമ്പര വിജയമാണിത്. ഈ റിക്കാര്‍ഡില്‍ ഇന്ത്യ ഓസ്ട്രേലിയക്കൊപ്പമെത്തി. 2005 മുതല്‍ 2008 വരെയാണ് തുടര്‍ച്ചയായി ഒമ്പതു ടെസ്റ്റ് പരമ്പരകള്‍ ഓസ്ട്രേലിയ നേടിയത്. 2015ല്‍ ശ്രീലങ്കയ്ക്കെതിരേ വിജയം നേടിക്കൊണ്ടാണ് ഇന്ത്യ ജൈത്രയാത്ര ആരംഭിച്ചത്. റിക്കാര്‍ഡ് നേട്ടവും ലങ്കയെക്കെതിരെ വിജയിച്ചു കൊണ്ടായി എന്നത് സുന്ദരമായ യാദൃച്ഛികതയായി.
രണ്ട് ഇരട്ട സെഞ്ചുറിയുള്‍പ്പടെ മൂന്നു സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരിസ് പദവികള്‍ സ്വന്തമാക്കി. പരമ്പരയില്‍ 610 റണ്‍സ് സ്വന്തമാക്കിയ കോഹ്ലി മൂന്നു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരമായി.
മൂന്നു വിക്കറ്റിന് 31 റണ്‍സ് എന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിംഗ് തുടര്‍ന്ന ലങ്ക, ഇന്ത്യയുടെ 410 റണ്‍സ് എന്ന വമ്പന്‍ സ്കോര്‍ ലക്ഷ്യം വച്ചാണ് മുന്നോട്ടു നീങ്ങിയത്. തോല്‍വി ഒഴിവാക്കാന്‍ തന്നെ ഉദ്ദേശിച്ചായിരുന്നു ലങ്കയുടെ ബാറ്റിംഗ്. ഇന്ത്യക്ക് രണ്ടു വിക്കറ്റ് മാത്രമാണ് അവസാന ദിനം സ്വന്തമാക്കാനായത്. ധനഞ്ജയ ഡിസില്‍വയുടെ ഉജ്വല സെഞ്ചുറിയും (119) റോഷന് സില്‍വയുടെ അര്‍ധശതകവുമാണ്(74) സന്ദര്‍ശകരുടെ തോല്‍വി ഒഴിവാക്കിയത്. ഈ പരമ്പരയില്‍ ഇതുവരെ പ്രകടമാകാതിരുന്ന ലങ്കന്‍ ബാറ്റിംഗ് കരുത്താണ് ഇന്നലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയം കണ്ടത്.
തലേന്ന് 31 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യക്ക് അവസാന ദിനം ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി സ്വന്തമാക്കാന്‍ ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞു. കോഹ്ലിയും മുരളി വിജയും ബൗളര്‍മാരുടെ റോൾ എടുത്തെങ്കിലും വിക്കറ്റ് അകന്നുനിന്നു. കരുതലോടെ കളിതുടര്‍ന്ന ശ്രീലങ്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സാണ് നേടിയത്. ഇതോടെ സമനിലയില്‍ പിരിയാന്‍ ഇരുടീമുകളും ധാരണയിലെത്തുകയായിരുന്നു. നാലാം ഇന്നിംഗ്സില്‍ ഒരു സന്ദര്ശകടീം ഇന്ത്യക്കെതിരേ നേടുന്ന ഏറ്റവും കൂടിയ ടെസ്റ്റ് സ്കോറാണിത്.
ഇന്ത്യ ഉയര്‍ത്തിക്കെട്ടിയ 410 റണ്‍സ് എന്ന വന്മതില് മറികടക്കുക എന്നത് എല്ലാ വിജയസൂത്രവാക്യങ്ങള്ക്കുമപ്പുറത്തായിരുന്നിട്ടും ലങ്ക പൊരുതി. ആറ് ഓവറിനുള്ളില്‍ മുതിര്‍ന്ന താരം ഏഞ്ചലോ മാത്യൂസിനെ നഷ്ടമായെങ്കിലും നായകന് ദിനേഷ് ചണ്ഡിമലിന്റെയും (36) നിരോഷന്‍ ഡിക്വെല്ലയുടെയും(44) പിന്തുണയോടെ ധനഞ്ജയയും റോഷനും ഇന്ത്യയുടെ ആക്രമണത്തെ ചെറുത്തു. സ്പിന്‍ ആക്രമണത്തിനു പ്രാധാന്യം കൊടുത്ത കോഹ്ലി അശ്വിനെയും ജഡേജയെയും കൂടുതല്‍ സമയവും പന്തേല്‍പ്പിച്ചെങ്കിലും വിക്കറ്റുകള്‍ മന്ദഗതിയിലാണ് വീണത്.
നേരത്തെ ഇന്ത്യ അഞ്ചു വിക്കറ്റിന് 246 റണ്‍സ് നേടി രണ്ടാം ഇന്നിംഗസ് ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഏഴു വിക്കറ്റു നഷ്ടത്തില്‍ 536 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇന്ത്യയുടെ തുടര്‍ച്ചയായ ഒമ്പതാം ടെസ്റ്റ് പരമ്പര വിജയമാണിത്. ഈ റിക്കാര്‍ഡില്‍ ഇന്ത്യ ഓസ്ട്രേലിയക്കൊപ്പമെത്തി. 2005 മുതല്‍ 2008 വരെയാണ് തുടര്‍ച്ചയായി ഒമ്പതു ടെസ്റ്റ് പരമ്പരകള്‍ ഓസ്ട്രേലിയ നേടിയത്. 2015ല്‍ ശ്രീലങ്കയ്ക്കെതിരേ വിജയം നേടിക്കൊണ്ടാണ് ഇന്ത്യ ജൈത്രയാത്ര ആരംഭിച്ചത്. റിക്കാര്‍ഡ് നേട്ടവും ലങ്കയെക്കെതിരെ വിജയിച്ചു കൊണ്ടായി എന്നത് സുന്ദരമായ യാദൃച്ഛികതയായി.
രണ്ട് ഇരട്ട സെഞ്ചുറിയുള്‍പ്പടെ മൂന്നു സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരിസ് പദവികള്‍ സ്വന്തമാക്കി. പരമ്പരയില്‍ 610 റണ്‍സ് സ്വന്തമാക്കിയ കോഹ്ലി മൂന്നു മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരമായി.
മൂന്നു വിക്കറ്റിന് 31 റണ്‍സ് എന്ന നിലയില്‍ അഞ്ചാംദിനം ബാറ്റിംഗ് തുടര്‍ന്ന ലങ്ക, ഇന്ത്യയുടെ 410 റണ്‍സ് എന്ന വമ്പന്‍ സ്കോര്‍ ലക്ഷ്യം വച്ചാണ് മുന്നോട്ടു നീങ്ങിയത്. തോല്‍വി ഒഴിവാക്കാന്‍ തന്നെ ഉദ്ദേശിച്ചായിരുന്നു ലങ്കയുടെ ബാറ്റിംഗ്. ഇന്ത്യക്ക് രണ്ടു വിക്കറ്റ് മാത്രമാണ് അവസാന ദിനം സ്വന്തമാക്കാനായത്. ധനഞ്ജയ ഡിസില്‍വയുടെ ഉജ്വല സെഞ്ചുറിയും (119) റോഷന് സില്‍വയുടെ അര്‍ധശതകവുമാണ്(74) സന്ദര്‍ശകരുടെ തോല്‍വി ഒഴിവാക്കിയത്. ഈ പരമ്പരയില്‍ ഇതുവരെ പ്രകടമാകാതിരുന്ന ലങ്കന്‍ ബാറ്റിംഗ് കരുത്താണ് ഇന്നലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയം കണ്ടത്.
തലേന്ന് 31 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യക്ക് അവസാന ദിനം ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി സ്വന്തമാക്കാന്‍ ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞു. കോഹ്ലിയും മുരളി വിജയും ബൗളര്‍മാരുടെ റോൾ എടുത്തെങ്കിലും വിക്കറ്റ് അകന്നുനിന്നു. കരുതലോടെ കളിതുടര്‍ന്ന ശ്രീലങ്ക അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സാണ് നേടിയത്. ഇതോടെ സമനിലയില്‍ പിരിയാന്‍ ഇരുടീമുകളും ധാരണയിലെത്തുകയായിരുന്നു. നാലാം ഇന്നിംഗ്സില്‍ ഒരു സന്ദര്ശകടീം ഇന്ത്യക്കെതിരേ നേടുന്ന ഏറ്റവും കൂടിയ ടെസ്റ്റ് സ്കോറാണിത്.
ഇന്ത്യ ഉയര്‍ത്തിക്കെട്ടിയ 410 റണ്‍സ് എന്ന വന്മതില് മറികടക്കുക എന്നത് എല്ലാ വിജയസൂത്രവാക്യങ്ങള്ക്കുമപ്പുറത്തായിരുന്നിട്ടും ലങ്ക പൊരുതി. ആറ് ഓവറിനുള്ളില്‍ മുതിര്‍ന്ന താരം ഏഞ്ചലോ മാത്യൂസിനെ നഷ്ടമായെങ്കിലും നായകന് ദിനേഷ് ചണ്ഡിമലിന്റെയും (36) നിരോഷന്‍ ഡിക്വെല്ലയുടെയും(44) പിന്തുണയോടെ ധനഞ്ജയയും റോഷനും ഇന്ത്യയുടെ ആക്രമണത്തെ ചെറുത്തു. സ്പിന്‍ ആക്രമണത്തിനു പ്രാധാന്യം കൊടുത്ത കോഹ്ലി അശ്വിനെയും ജഡേജയെയും കൂടുതല്‍ സമയവും പന്തേല്‍പ്പിച്ചെങ്കിലും വിക്കറ്റുകള്‍ മന്ദഗതിയിലാണ് വീണത്.
നേരത്തെ ഇന്ത്യ അഞ്ചു വിക്കറ്റിന് 246 റണ്‍സ് നേടി രണ്ടാം ഇന്നിംഗസ് ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഏഴു വിക്കറ്റു നഷ്ടത്തില്‍ 536 റണ്‍സാണ് ഇന്ത്യ നേടിയത്.