ന്യൂഡല്‍ഹി: ടെസ്റ്റ് മത്സരങ്ങൾ ശൈത്യകാലത്ത് ഡല്‍ഹിയില്‍ വച്ചു നടത്തുന്നത് അപ്രായോഗികമായിരിക്കുകയാണെന്ന് ബിസിസിഐ. ഡല്‍ഹിയില്‍ ശൈത്യകാലത്തു പതിവായിരിക്കുന്ന പുകമഞ്ഞും അന്തരീക്ഷമലിനീകരണവും മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനു തടസമാണെന്നു ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.
അന്തരീക്ഷ മലിനീകരണത്തെച്ചൊല്ലി ലങ്കന്‍ കളിക്കാരുടെ പരാതികളും ഉയര്‍ന്നു വന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ ശൈത്യകാലമത്സരങ്ങള് 2020 വരെയെങ്കിലും ഡല്‍ഹിയില്‍ ഉണ്ടാകാനിടയില്ല. ബിസിസിഐയുടെ റൊട്ടേഷന്‍ പോളിസിയനുസരിച്ചാണ് കോട്ല സ്റ്റേഡിയം നവംബറില്‍ ഒരു ഏകദിനത്തിനും ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റിനും വേദിയായത്. ഈയവസ്ഥയില്‍ റൊട്ടേഷന്‍ പോളിസിയില്‍ നിന്ന് ഡല്‍ഹിയെ ഒഴിവാക്കിയേക്കും.
ഈ സാഹചര്യത്തെക്കുറിച്ച് വര്‍ഷങ്ങളായി ചര്‍ച്ച നടക്കുന്നതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അന്തരീക്ഷമലിനീകരണം കാരണമുണ്ടായ പ്രശ്നങ്ങള്‍ നാം കണ്ടു. ഇന്ത്യ -ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കന്‍ കളിക്കാര്‍ മാസ്ക് ധരിച്ചാണ് പങ്കെടുത്തത്. ചിലര്‍ക്ക് ശാരീരികാസ്വസ്ഥതകളുമുണ്ടായി.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് പുകമഞ്ഞിന്റെ ആധിക്യത്താല്‍ രണ്ടു രഞ്ജി മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. മലിനീകരണ തോത് 500 എത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹി ഗവണ്മെന്റ് കഴിഞ്ഞ മാസം മുതല്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വായുവില്‍ വിഷാംശമുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവണ്മെന്റിന്റെ എയര്‍ ക്വാളിറ്റി പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം. എല്ലാ ഏജന്‍സികളും തീരുമാനം അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ചൗധരി പറഞ്ഞു.
അന്തരീക്ഷ മലിനീകരണത്തെച്ചൊല്ലി ലങ്കന്‍ കളിക്കാരുടെ പരാതികളും ഉയര്‍ന്നു വന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ ശൈത്യകാലമത്സരങ്ങള് 2020 വരെയെങ്കിലും ഡല്‍ഹിയില്‍ ഉണ്ടാകാനിടയില്ല. ബിസിസിഐയുടെ റൊട്ടേഷന്‍ പോളിസിയനുസരിച്ചാണ് കോട്ല സ്റ്റേഡിയം നവംബറില്‍ ഒരു ഏകദിനത്തിനും ഇന്ത്യ-ശ്രീലങ്ക മൂന്നാം ടെസ്റ്റിനും വേദിയായത്. ഈയവസ്ഥയില്‍ റൊട്ടേഷന്‍ പോളിസിയില്‍ നിന്ന് ഡല്‍ഹിയെ ഒഴിവാക്കിയേക്കും.
ഈ സാഹചര്യത്തെക്കുറിച്ച് വര്‍ഷങ്ങളായി ചര്‍ച്ച നടക്കുന്നതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ അന്തരീക്ഷമലിനീകരണം കാരണമുണ്ടായ പ്രശ്നങ്ങള്‍ നാം കണ്ടു. ഇന്ത്യ -ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കന്‍ കളിക്കാര്‍ മാസ്ക് ധരിച്ചാണ് പങ്കെടുത്തത്. ചിലര്‍ക്ക് ശാരീരികാസ്വസ്ഥതകളുമുണ്ടായി.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് പുകമഞ്ഞിന്റെ ആധിക്യത്താല്‍ രണ്ടു രഞ്ജി മത്സരങ്ങള്‍ റദ്ദാക്കിയിരുന്നു. മലിനീകരണ തോത് 500 എത്തിയതിനെത്തുടര്‍ന്ന് ഡല്‍ഹി ഗവണ്മെന്റ് കഴിഞ്ഞ മാസം മുതല്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വായുവില്‍ വിഷാംശമുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവണ്മെന്റിന്റെ എയര്‍ ക്വാളിറ്റി പരിശോധനയില്‍ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐയുടെ തീരുമാനം. എല്ലാ ഏജന്‍സികളും തീരുമാനം അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി ചൗധരി പറഞ്ഞു.