അഡ്ലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് മേല്‍കൈ. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് 13 വിക്കറ്റുകളാണ് വീണത്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ നാലിന് 54 എന്ന നിലയില്‍ തകര്‍ച്ചയിലാണ്. രണ്ടാം ഇന്നിംഗ്സില്‍ മുന്‍നിര തകര്‍ന്നെങ്കിലും ആദ്യ ഇന്നിംഗ്സിലെ ലീഡ് ഓസീസിന് തുണയായി. ആറ് വിക്കറ്റ് ശേഷിക്കേ ഓസീസിന് 268 റണ്‍സ് ലീഡ് ലഭിച്ചു കഴിഞ്ഞു.
പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, നൈറ്റ് വാച്ച്മാന് നഥാന്‍ ലയണ്‍ എന്നിവരാണ് ക്രീസില്‍. നേരത്തെ ഒന്നിന് 29 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 227 റണ്‍സിന് പുറത്തായി. ഓസീസിന് 215 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. 41 റണ്‍സോടെ പുറത്താകാതെ നിന്ന വാലറ്റക്കാരന് ഗ്രയ്ഗ് ഓവര്ടണ് ആണ് ഇംഗ്ലീഷ് നിരയില്‍ ടോപ്പ് സ്കോറര്‍. ഓസീസിന് വേണ്ടി ലയണ്‍ നാലും സ്റ്റാര്‍ക്ക് മൂന്നും കമ്മിന്‍സ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സില്‍ ഓസീസിന്റെ നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താൻ കഴിഞ്ഞത് ഇംഗ്ലണ്ടിന് മൂന്നാം ദിനം ആശ്വാസമായി. ഡേവിഡ് വാര്‍ണര്‍ (14), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (4), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (6), ഉസ്മാന് കവാജ (20) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി ആന്ഡേഴ്സണ്, ക്രിസ് വോക്സ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.
പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, നൈറ്റ് വാച്ച്മാന് നഥാന്‍ ലയണ്‍ എന്നിവരാണ് ക്രീസില്‍. നേരത്തെ ഒന്നിന് 29 എന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 227 റണ്‍സിന് പുറത്തായി. ഓസീസിന് 215 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. 41 റണ്‍സോടെ പുറത്താകാതെ നിന്ന വാലറ്റക്കാരന് ഗ്രയ്ഗ് ഓവര്ടണ് ആണ് ഇംഗ്ലീഷ് നിരയില്‍ ടോപ്പ് സ്കോറര്‍. ഓസീസിന് വേണ്ടി ലയണ്‍ നാലും സ്റ്റാര്‍ക്ക് മൂന്നും കമ്മിന്‍സ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സില്‍ ഓസീസിന്റെ നാല് മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താൻ കഴിഞ്ഞത് ഇംഗ്ലണ്ടിന് മൂന്നാം ദിനം ആശ്വാസമായി. ഡേവിഡ് വാര്‍ണര്‍ (14), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (4), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (6), ഉസ്മാന് കവാജ (20) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിന് വേണ്ടി ആന്ഡേഴ്സണ്, ക്രിസ് വോക്സ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.