തിരുവനന്തപുരം: വോളിബോൾ അസോസിയേഷനും കേരള സ്പോർട്സ് കൗണ്‍സിലും തമ്മിലുള്ള തർക്കം അവസാനിക്കുന്നു. കഴിഞ്ഞ ദിവസം സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
വോളിബോൾ അസോസിയേഷന്റെ അഫിലിയേഷൻ സ്പോർട്സ് കൗണ്‍സിൽ റദ്ദാക്കിയിരുന്നു. ഇതുമൂലം ദേശീയ മത്സരങ്ങൾക്ക് ഉൾപ്പെടെയുള്ളവയിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ താരങ്ങൾക്ക് അവസരമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം സ്പോർട്സ് കൗണ്‍സിൽ അടിയന്തരമായി ചർച്ച നടത്തിയത്. ഈ ചർച്ചയുടെ ഭാഗമായി നിലവിലുള്ള പ്രസിഡന്റും സെക്രട്ടറിയും താത്കാലികമായി പദവികളിൽ നിന്നു മാറി നില്ക്കാൻ തീരുമാനിച്ചു.
പ്രസിഡന്റ് ചാർളി ജേക്കബ്, സെക്രട്ടറി നാലകത്ത് ബഷീർ എന്നിവർ താതാകാലികമായി പദവിയിൽനിന്നു മാറിനില്‍ക്കും. ജോയിന്റ് സെക്രട്ടറി സത്യൻ സെക്രട്ടറിയുടെ ചുമതലയും വൈസ് പ്രസിഡന്റ് ആർ. വിധുരാജ് പ്രസിഡന്റിന്റെ ചുമതലയും ഏറ്റെടുക്കും. ഇത്തരമൊരു തീരുമാനം കൈക്കൊണ്ടാൽ റദ്ദാക്കിയ അഫിലിയേഷൻ പുനഃസ്ഥാപിക്കുമെന്നു ചർച്ചയിൽ വോളിബോൾ അസോസിയേഷന് സ്പോർട്സ് കൗണ്‍സിൽ ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രസിഡന്റും സെക്രട്ടറിയും മാറിനില്ക്കാൻ തീരുമാനിച്ചത്.
കായികതാരങ്ങളുടെ ഭാവി ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടതെന്നു ചാർളി ജേക്കബ് പറഞ്ഞു. അഫിലിയേഷൻ പുനഃസ്ഥാപിക്കുന്നതോടെ ദേശീയ മത്സരങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തെ കായിക താരങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കും.
സ്പോർട്സ് കൗണ്‍സിലിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ടി.പി. ദാസൻ, അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം ഒ.കെ. ബിനീഷ്, സ്പോർട്സ് കൗണ്‍സിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മത്തായി, വോളിബോൾ അസോസിയേഷൻ ഭാരവാഹികളായ ചാർളി ജേക്കബ്, നാലകത്ത് ബഷീർ, മെഹബൂബ്, സത്യൻ, എന്നിവർ പങ്കെടുത്തു
വോളിബോൾ അസോസിയേഷന്റെ അഫിലിയേഷൻ സ്പോർട്സ് കൗണ്‍സിൽ റദ്ദാക്കിയിരുന്നു. ഇതുമൂലം ദേശീയ മത്സരങ്ങൾക്ക് ഉൾപ്പെടെയുള്ളവയിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ താരങ്ങൾക്ക് അവസരമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം സ്പോർട്സ് കൗണ്‍സിൽ അടിയന്തരമായി ചർച്ച നടത്തിയത്. ഈ ചർച്ചയുടെ ഭാഗമായി നിലവിലുള്ള പ്രസിഡന്റും സെക്രട്ടറിയും താത്കാലികമായി പദവികളിൽ നിന്നു മാറി നില്ക്കാൻ തീരുമാനിച്ചു.
പ്രസിഡന്റ് ചാർളി ജേക്കബ്, സെക്രട്ടറി നാലകത്ത് ബഷീർ എന്നിവർ താതാകാലികമായി പദവിയിൽനിന്നു മാറിനില്‍ക്കും. ജോയിന്റ് സെക്രട്ടറി സത്യൻ സെക്രട്ടറിയുടെ ചുമതലയും വൈസ് പ്രസിഡന്റ് ആർ. വിധുരാജ് പ്രസിഡന്റിന്റെ ചുമതലയും ഏറ്റെടുക്കും. ഇത്തരമൊരു തീരുമാനം കൈക്കൊണ്ടാൽ റദ്ദാക്കിയ അഫിലിയേഷൻ പുനഃസ്ഥാപിക്കുമെന്നു ചർച്ചയിൽ വോളിബോൾ അസോസിയേഷന് സ്പോർട്സ് കൗണ്‍സിൽ ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രസിഡന്റും സെക്രട്ടറിയും മാറിനില്ക്കാൻ തീരുമാനിച്ചത്.
കായികതാരങ്ങളുടെ ഭാവി ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടതെന്നു ചാർളി ജേക്കബ് പറഞ്ഞു. അഫിലിയേഷൻ പുനഃസ്ഥാപിക്കുന്നതോടെ ദേശീയ മത്സരങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്തെ കായിക താരങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കും.
സ്പോർട്സ് കൗണ്‍സിലിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ടി.പി. ദാസൻ, അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗം ഒ.കെ. ബിനീഷ്, സ്പോർട്സ് കൗണ്‍സിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മത്തായി, വോളിബോൾ അസോസിയേഷൻ ഭാരവാഹികളായ ചാർളി ജേക്കബ്, നാലകത്ത് ബഷീർ, മെഹബൂബ്, സത്യൻ, എന്നിവർ പങ്കെടുത്തു