ചെന്നൈ: ഐഎസ്എലിൽ ഗോൾ പിറക്കുന്നില്ലെന്ന ആരാധകരുടെ പരാതിക്ക് ഒറ്റ മത്സരത്തിൽ മറുപടി. അതും ഒന്നും രണ്ടുമല്ല... അഞ്ച് എണ്ണംപറഞ്ഞ ഗോളുകൾകൊണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ഗോൾ രഹിത സമനിലയായതോടെയാണ് ആരാധകർ ഗോളിനായി ദാഹിച്ചത്. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്നലെ വൈകുന്നേരം 5.30ന് ആതിഥേയരായ ചെന്നൈയിൻ എഫ്സി, എഫ്സി ഗോവയെ നേരിടുന്പോൾ ഈ സീസണിലെ ആദ്യ ഗോൾ ആരു നേടുമെന്നതും കാത്തിരിപ്പായിരുന്നു. നിശ്ചിത സമയവും ഇഞ്ചുറി ടൈമും കഴിഞ്ഞതോടെ ഇരു ടീമുകളുംകൂടി നേടിയത് അഞ്ച് ഗോൾ. അതിൽ മൂന്നെണ്ണം ആദ്യ പകുതിയിൽതന്നെ നേടിയ എഫ്സി ഗോവ സീസണിലെ ആദ്യ ജയവും സ്വന്തമാക്കി.
എഫ്സി ഗോവയായിരുന്നു മത്സരത്തിൽ ഭൂരിഭാഗവും പന്ത് കയ്യടക്കിവച്ചത്. 54 ശതമാനം ബോൾ പൊസഷൻ ഗോവക്കാർ കൈക്കലാക്കി.
ആദ്യ പകുതിയിൽ അതിന്റെ ഫലവും അവർ നേടി. മത്സരത്തിന്റെ 25-ാം മിനിറ്റിൽ എഫ്സി ഗോവ ആദ്യ വെടിപൊട്ടിച്ചു. ബ്രൻഡൻ ഫെർണാണ്ടസിന്റെ പാസിൽ ഫെറാൻ കൊറോമിനാസ് ചെന്നൈയിന്റെ വല കുലുക്കി. 29-ാം മിനിറ്റിൽ ഗോവ ലീഡ് ഉയർത്തി. ഇത്തവണ ലക്ഷ്യംകണ്ടത് മാനുവൽ ലാൻസറോട്ട്. പന്തു നല്കിയത് മന്ദാർ റാവുവും. പത്ത് മിനിറ്റിന്റെ ഇടവേളയിൽ ഗോവക്കാർ മൂന്നാം ഗോളും ചെന്നൈയിൻ വലയിൽ നിക്ഷേപിച്ചു. മാനുവേൽ ലാൻസറോട്ടിന്റെ പാസിൽ മന്ദാർ റാവുവാണ് ഇത്തവണ ലക്ഷ്യംകണ്ടത്.
ഗോൾ തിരിച്ചടിക്കാനുറച്ചാണ് ചെന്നൈയിൻ രണ്ടാം പകുതിക്കെത്തിയത്. ഇടയ്ക്ക് പരിക്കൻ അടവുകളും പുറത്തെടുക്കാൻ അവർ തുനിഞ്ഞു. അതോടെ റഫറി മഞ്ഞക്കാർഡ് പ്രയോഗവും തുടങ്ങി.
70-ാം മിനിറ്റിൽ ചെന്നൈയിൻ ഒരു ഗോൾ മടക്കി. ഇനിഗോ കാൽഡെറോണായിരുന്നു ചെന്നൈയിന്റെ ഗോൾ നേട്ടക്കാരൻ. തുടർന്ന് ഇരു ടീമുകളും മുന്നേറ്റം തുടർന്നു. 83-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഗോവയുടെ ലക്ഷ്മികാന്ത് ഫൗൾ ചെയ്തതിന് ചെന്നൈയിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റാഫേൽ ഓഗസ്റ്റോ പന്ത് വലയിൽ കൃത്യമായി എത്തിച്ചു. ചെന്നൈയിൻ എഫ്സി -2, എഫ്സി ഗോവ -3. പിന്നീടും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഗോൾ മാത്രം പിറന്നില്ല. അങ്ങനെ ഈ സീസണിലെ ആദ്യ ജയവുമായി ഗോവ കളംവിട്ടു.
എഫ്സി ഗോവയായിരുന്നു മത്സരത്തിൽ ഭൂരിഭാഗവും പന്ത് കയ്യടക്കിവച്ചത്. 54 ശതമാനം ബോൾ പൊസഷൻ ഗോവക്കാർ കൈക്കലാക്കി.
ആദ്യ പകുതിയിൽ അതിന്റെ ഫലവും അവർ നേടി. മത്സരത്തിന്റെ 25-ാം മിനിറ്റിൽ എഫ്സി ഗോവ ആദ്യ വെടിപൊട്ടിച്ചു. ബ്രൻഡൻ ഫെർണാണ്ടസിന്റെ പാസിൽ ഫെറാൻ കൊറോമിനാസ് ചെന്നൈയിന്റെ വല കുലുക്കി. 29-ാം മിനിറ്റിൽ ഗോവ ലീഡ് ഉയർത്തി. ഇത്തവണ ലക്ഷ്യംകണ്ടത് മാനുവൽ ലാൻസറോട്ട്. പന്തു നല്കിയത് മന്ദാർ റാവുവും. പത്ത് മിനിറ്റിന്റെ ഇടവേളയിൽ ഗോവക്കാർ മൂന്നാം ഗോളും ചെന്നൈയിൻ വലയിൽ നിക്ഷേപിച്ചു. മാനുവേൽ ലാൻസറോട്ടിന്റെ പാസിൽ മന്ദാർ റാവുവാണ് ഇത്തവണ ലക്ഷ്യംകണ്ടത്.
ഗോൾ തിരിച്ചടിക്കാനുറച്ചാണ് ചെന്നൈയിൻ രണ്ടാം പകുതിക്കെത്തിയത്. ഇടയ്ക്ക് പരിക്കൻ അടവുകളും പുറത്തെടുക്കാൻ അവർ തുനിഞ്ഞു. അതോടെ റഫറി മഞ്ഞക്കാർഡ് പ്രയോഗവും തുടങ്ങി.
70-ാം മിനിറ്റിൽ ചെന്നൈയിൻ ഒരു ഗോൾ മടക്കി. ഇനിഗോ കാൽഡെറോണായിരുന്നു ചെന്നൈയിന്റെ ഗോൾ നേട്ടക്കാരൻ. തുടർന്ന് ഇരു ടീമുകളും മുന്നേറ്റം തുടർന്നു. 83-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ഗോവയുടെ ലക്ഷ്മികാന്ത് ഫൗൾ ചെയ്തതിന് ചെന്നൈയിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റാഫേൽ ഓഗസ്റ്റോ പന്ത് വലയിൽ കൃത്യമായി എത്തിച്ചു. ചെന്നൈയിൻ എഫ്സി -2, എഫ്സി ഗോവ -3. പിന്നീടും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഗോൾ മാത്രം പിറന്നില്ല. അങ്ങനെ ഈ സീസണിലെ ആദ്യ ജയവുമായി ഗോവ കളംവിട്ടു.