കോൽക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് സമനിലയിലേക്ക്. അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ മത്സരം സമനിലയിൽ കലാശിക്കുമെന്നതിന്റെ വ്യക്തമായ സൂചന നല്‍കിയാണ് ഇന്ത്യ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനുശേഷം കളംവിട്ടത്. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് 294ൽ അവസാനിപ്പിച്ച് രണ്ടാം ഇന്നിംഗ്സിന് ക്രീസിലെത്തിയ ഇന്ത്യ നാലാം ദിനം അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 171 റണ്‍സ് എടുത്തിട്ടുണ്ട്. 94 റണ്‍സ് നേടിയ ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. സ്കോർ: ഇന്ത്യ 172, ഒരു വിക്കറ്റ് നഷ്ടത്തിൽ 171. ശ്രീലങ്ക 294.
നാല് വിക്കറ്റ് നഷ്ടത്തിൽ 165 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ശ്രീലങ്കയുടെ അഞ്ചാം വിക്കറ്റ് വീണത് സ്കോർ 200ൽ എത്തിയപ്പോൾ. ഒന്‍പതാമനായി ക്രീസിലെത്തിയ ഹെരാത് 105 പന്തിൽനിന്ന് 67 റണ്‍സ് എടുത്തു. ലങ്കൻ സ്കോർ 300 കടക്കുമെന്ന് തോന്നിപ്പിച്ച് മുന്നേറിയ ഹെരാതിനെ ഭുവനേശ്വർ കുമാർ മുഹമ്മദ് ഷാമിയുടെ കൈകളിൽ എത്തിച്ചു. 16 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ലക്മലിനെ മുഹമ്മദ് ഷാമി ബൗൾഡ് ആക്കുകകൂടി ചെയ്തതോടെ ലങ്കൻ സ്കോർ 294ൽ അവസാനിച്ചു.
122 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് എത്തിയ ഇന്ത്യയുടെ ഓപ്പണർമാർ മികച്ച അടിത്തറയാണ് പാകിയത്. കെ.എൽ. രാഹുലും ശിഖർ ധവാനും ചേർന്ന് ഒന്നാം വിക്കറ്റിൽ 166 റണ്‍സ് എടുത്തു. 116 പന്തിൽനിന്ന് 11 ഫോറും രണ്ട് സിക്സും അടക്കം 94 റണ്‍സ് നേടിയ ധവാനെ ഷനകയാണ് പുറത്താക്കിയത്. 73 റണ്‍സുമായി രാഹുലും രണ്ട് റണ്‍സുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.
നാല് വിക്കറ്റ് നഷ്ടത്തിൽ 165 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ശ്രീലങ്കയുടെ അഞ്ചാം വിക്കറ്റ് വീണത് സ്കോർ 200ൽ എത്തിയപ്പോൾ. ഒന്‍പതാമനായി ക്രീസിലെത്തിയ ഹെരാത് 105 പന്തിൽനിന്ന് 67 റണ്‍സ് എടുത്തു. ലങ്കൻ സ്കോർ 300 കടക്കുമെന്ന് തോന്നിപ്പിച്ച് മുന്നേറിയ ഹെരാതിനെ ഭുവനേശ്വർ കുമാർ മുഹമ്മദ് ഷാമിയുടെ കൈകളിൽ എത്തിച്ചു. 16 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ലക്മലിനെ മുഹമ്മദ് ഷാമി ബൗൾഡ് ആക്കുകകൂടി ചെയ്തതോടെ ലങ്കൻ സ്കോർ 294ൽ അവസാനിച്ചു.
122 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിന് എത്തിയ ഇന്ത്യയുടെ ഓപ്പണർമാർ മികച്ച അടിത്തറയാണ് പാകിയത്. കെ.എൽ. രാഹുലും ശിഖർ ധവാനും ചേർന്ന് ഒന്നാം വിക്കറ്റിൽ 166 റണ്‍സ് എടുത്തു. 116 പന്തിൽനിന്ന് 11 ഫോറും രണ്ട് സിക്സും അടക്കം 94 റണ്‍സ് നേടിയ ധവാനെ ഷനകയാണ് പുറത്താക്കിയത്. 73 റണ്‍സുമായി രാഹുലും രണ്ട് റണ്‍സുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ.