തിരുവനന്തപുരം: കേരളത്തിന്റെ വിജയത്തിനു മുന്നിലുള്ളത് ഒരു ദിനവും ഒൻപതു വിക്കറ്റും. രഞ്ജി ട്രോഫി ചതുർദിന ക്രിക്കറ്റ് ടൂർണമെന്റിൽ സൗരാഷ്ട്രയുടെ ഒൻപത് വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞാൽ കേരളത്തിന് ഇന്നു വിജയമുറപ്പിക്കാം. മൂന്നാം ദിനമായ ഇന്നലെ സഞ്ജു സാംസണിന്റെ മിന്നും സെഞ്ചുറിയുടെ (175) മികവിൽ കേരളം രണ്ടാം ഇന്നിംഗ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 411 റണ്‍സിന് ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച സൗരാഷ്ട്ര ഇന്നലെ കളി നിർത്തുമ്പോൾ ഒരുവിക്കറ്റിന് 30 റണ്‍സ് എന്ന നിലയിലാണ്.
തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് കേരളത്തെ 400 നുമുകളിൽ കടക്കാൻ സഹായിച്ചത്. ഈ മത്സരത്തിൽ വിജയിച്ചാൽ കേരളത്തിന് നോക്കൗട്ട് റൗണ്ടിലേയ്ക്കുള്ള സാധ്യത ഏറും. പരമാവധി റണ്‍സ് വേഗത്തിൽ സ്കോർ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളം ഇന്നലെ ബാറ്റിംഗിനിറങ്ങിയത് ഒരു വിക്കറ്റിന് 69 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ആതിഥേയർക്കു വേണ്ടി ജലജ് സക്സേനയും രോഹൻ പ്രേമും 44 റണ്‍സ് വീതം നേടി. നാലാമനായി ബാറ്റിംഗിനിറങ്ങിയ സഞ്ജു സാംസണ് ഏകദിനശൈലിയിൽ ബാറ്റുവീശി കേരളത്തിന്റെ സ്കോർ അതിവേഗം ഉയർത്തി. സഞ്ജു 41 പന്തിൽ അർധസെഞ്ചുറി നേടി. 121 പന്തിൽനിന്നു സെഞ്ചുറിയും. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ സ്പിന്നർ ഡി.എ. ജഡേജയുടെ പന്തിലാണു പുറത്തായത്.
കെ.ബി. അരുണ്‍ കാർത്തിക്കും (81) സൽമാൻ നിസാറും (21 പന്തിൽ 34) മികച്ച സ്കോർ കണ്ടെത്തിയതോടെ കേരളം ആറു വിക്കറ്റിന് 411 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയുടെ എ.എ.ബാരറ്റിനെ പുറത്താക്കി സിജോമോൻ ജോസഫ് കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 15 ഓവർ ബാറ്റ് ചെയത സൗരാഷ്ട്ര ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനത്തെ കളി അവസാനിപ്പിച്ചു.
തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് കേരളത്തെ 400 നുമുകളിൽ കടക്കാൻ സഹായിച്ചത്. ഈ മത്സരത്തിൽ വിജയിച്ചാൽ കേരളത്തിന് നോക്കൗട്ട് റൗണ്ടിലേയ്ക്കുള്ള സാധ്യത ഏറും. പരമാവധി റണ്‍സ് വേഗത്തിൽ സ്കോർ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരളം ഇന്നലെ ബാറ്റിംഗിനിറങ്ങിയത് ഒരു വിക്കറ്റിന് 69 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ആതിഥേയർക്കു വേണ്ടി ജലജ് സക്സേനയും രോഹൻ പ്രേമും 44 റണ്‍സ് വീതം നേടി. നാലാമനായി ബാറ്റിംഗിനിറങ്ങിയ സഞ്ജു സാംസണ് ഏകദിനശൈലിയിൽ ബാറ്റുവീശി കേരളത്തിന്റെ സ്കോർ അതിവേഗം ഉയർത്തി. സഞ്ജു 41 പന്തിൽ അർധസെഞ്ചുറി നേടി. 121 പന്തിൽനിന്നു സെഞ്ചുറിയും. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ സ്പിന്നർ ഡി.എ. ജഡേജയുടെ പന്തിലാണു പുറത്തായത്.
കെ.ബി. അരുണ്‍ കാർത്തിക്കും (81) സൽമാൻ നിസാറും (21 പന്തിൽ 34) മികച്ച സ്കോർ കണ്ടെത്തിയതോടെ കേരളം ആറു വിക്കറ്റിന് 411 എന്ന സ്കോറിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്രയുടെ എ.എ.ബാരറ്റിനെ പുറത്താക്കി സിജോമോൻ ജോസഫ് കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 15 ഓവർ ബാറ്റ് ചെയത സൗരാഷ്ട്ര ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റണ്‍സ് എന്ന നിലയിൽ മൂന്നാം ദിനത്തെ കളി അവസാനിപ്പിച്ചു.