ട്രാക്കിൽ പൊന്നു വിളഞ്ഞില്ല... പക്ഷേ, നിവ്യ ആന്റണിയുടെയും കൂട്ടുകാരുടെയും ചാട്ടം കേരളത്തെ കാത്തു. എന്നിട്ടും ഹരിയാനതന്നെ തലപ്പത്ത്. ദേശീയ ജൂണിയർ അത്ലറ്റിക് മീറ്റിന്റെ മൂന്നാംദിനം പിന്നിടുന്പോഴുള്ള കണക്കുകൾ ഇങ്ങനെ. മുന്നിലെത്താനുള്ള ഓട്ടത്തിൽ യുപിയെ മറികടക്കാൻ മലയാളത്തിന്റെ കുട്ടിപ്പടയ്ക്കായി. മൂന്നാംദിനം കേരളത്തിന്റെ പക്കലെത്തിയത് അഞ്ചു സ്വർണവും നാലു വെള്ളിയും ആറു വെങ്കലവും. ഇതിൽ നാലു സ്വർണവും ജംപിനങ്ങളിലും. ആകെ സന്പാദ്യം 10 വീതം സ്വർണവും വെള്ളിയും വെങ്കലവും. ഒന്നാമതുള്ള ഹരിയാനയുടെ മെഡൽ ശേഖരം 15-10-9. ഇന്ന് റിലേ ഇനങ്ങളിൽ മെഡൽ വാരിയാൽ ഹരിയാനയെ കേരളത്തിന് മറികടക്കാം. പോൾവോൾട്ടിൽ നിവ്യ ആന്റണിയുടെ ദേശീയ റിക്കാർഡ് മറികടന്ന പ്രകടനത്തിനൊപ്പം ജിയോ ജോസ്, ഡാലിയ പി. ലാൽ, ആൻസി സോജൻ എന്നിവരും ജംപ് ഇനങ്ങളിൽ സ്വർണമണിഞ്ഞു. അണ്ടർ 16 പെണ്‍കുട്ടികളുടെ 400 മീറ്ററിൽ പ്രെസ്കില ഡാനിയേലാണ് മറ്റൊരു കനകത്തിന്റെ ഉടമ.
വെള്ളിനേട്ടക്കാരിൽ ടി.കെ. സായൂജ് (അണ്ടർ 16), അതുൽ സേനൻ (അണ്ടർ 20) എന്നിവർ ആണ്‍കുട്ടികളുടെ 400 മീറ്ററിലാണ് മെഡലണിഞ്ഞത്.
ടി. ആരോമൽ (അണ്ടർ 20 ഹൈജംപ്), ആൽഫി ലൂക്കോസ് (അണ്ടർ 20 ട്രിപ്പിൾ ജംപ്) എന്നിവരാണ് വെള്ളിനേടിയ മറ്റു രണ്ടുപേർ.
വെങ്കലത്തിന്റെ അവകാശികളിലെ നാലുപേർ പെണ്‍കുട്ടികളാണ്. ആശ സോമൻ (5,000 മീറ്റർ), സാന്ദ്ര സുരേന്ദ്രൻ (3,000 മീറ്റർ) കെസിയ മറിയം ബെന്നി (ഷോട്ട്പുട്ട് അണ്ടർ 16), അനു ജോസഫ് (100 മീറ്റർ അണ്ടർ 16) എന്നിവരാണ് ചാന്പ്യൻഷിപ്പിൽ നിർണായകമായേക്കാവുന്ന പോയിന്റുകൾ നേടിയത്. ഡെക്കാത്തലണിൽ അണ്ടർ 20 വിഭാഗത്തിൽ പി. ആകാശും കെ.ആർ. ഗോകുലും വെങ്കലമണിഞ്ഞു. മീറ്റിലെ വേഗക്കാർ ആണ്‍കുട്ടികളിൽ ഉത്തർപ്രദേശിന്റെ ആകാശ്കുമാറും (10.67), പെണ്‍കുട്ടികളിൽ മഹാരാഷ്ട്രയുടെ ഛത്രാലി ഗുജാറുമാണ് (12.13). ഒരുകാലത്ത് കുത്തകയായിരുന്ന 100 മീറ്ററിൽ ഒരൊറ്റ സ്വർണം പോലും നേടാനാകാത്തത് കേരളത്തിന് നാണക്കേടായി.
റിക്കാർഡിലേക്ക് പറന്നുയർന്ന് നിവ്യ
ഒരാഴ്ച മുന്‍പ് ഏറ്റ പരിക്കുമായിട്ടാണ് നിവ്യ ആന്റണി വിജയവാഡയിലേക്ക് ട്രെയിൻ കയറിയത്. മത്സരിക്കാനാകുമോയെന്ന് തന്നെ ഉറപ്പില്ലാതെ. എന്നാൽ, പോൾ കൈയിലേന്തിയതോടെ നിവ്യയുടെ ഉള്ളിലെ പോരാട്ടവീര്യം ഉയർന്നു. ഒടുവിൽ സീനിയർ പെണ്‍കുട്ടികളിൽ തന്റെതന്നെ ദേശീയ റിക്കാർഡ് മറികടന്ന സന്തോഷത്തോടെ സ്വർണവുമായി മടങ്ങുകയും ചെയ്തു. ഈ വർഷം മേയിൽ ബാങ്കോക്കിൽ സ്ഥാപിച്ച 3.40 മീറ്ററിന്റെ റിക്കാർഡാണ് നിവ്യ ഇവിടെ തിരുത്തിയത്. കണ്ണൂർ കൂത്തുപറന്പ് സ്വദേശിനിയായ നിവ്യ 3.55 മീറ്ററിൽ റിക്കാർഡിട്ടപ്പോൾ തമിഴ്നാടിന്റെ സത്യയുടെ വെള്ളിച്ചാട്ടം വെറും 3.40ൽ ഒതുങ്ങി. രാവിലത്തെ കൊടുംവെയിലും കൈയിലെ പരിക്കും പ്രശ്നം സൃഷ്ടിച്ചിരുന്നില്ലെങ്കിൽ കൂടുതൽ ഉയരം കണ്ടെത്താമായിരുന്നുവെന്ന് കേരള ഇസിൻബയേവ പറയുന്നു.
ചാടിയെടുത്ത് ഡാലിയ, ജിയോ, ആൻസി
മുൻ രാജ്യാന്തര താരം പത്മിനി തോമസിന്റെ ബന്ധുവായ ഡാലിയ പി. ലാലാണ് മൂന്നാംദിനം കേരളത്തിന്റെ രണ്ടാംസ്വർണം നേടിത്തന്നത്. കോട്ടയം താഴത്തങ്ങാടി സ്വദേശിനിയായ ഈ കൊച്ചുമിടുക്കി പെണ്‍കുട്ടികളുടെ അണ്ടർ 14 ലോംഗ് ജംപിൽ 5.03 മീറ്റർ ചാടിയാണ് ആദ്യ ദേശീയ മീറ്റ് അവിസ്മരണീയമാക്കിയത്. പഴയ അത്ലറ്റ് കൂടിയായ പ്രിയങ്കയാണ് ഡാലിയയുടെ അമ്മ. പ്രിയങ്കയുടെ അമ്മയുടെ അനുജത്തിയാണ് പത്മിനി. ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ജൂലിയസ് മനയാനിയിലാണ് പരിശീലകൻ.
കേരളത്തിൽ നിന്ന് വണ്ടി പിടിക്കുംമുന്പേ ഉറപ്പിച്ചൊരു സ്വർണമായിരുന്നു ആണ്‍കുട്ടികളുടെ അണ്ടർ 20 ഹൈജംപിൽ ജിയോ ജോസിന്റേത്. പ്രതീക്ഷ തെറ്റിച്ചില്ല ഈ ആറടി ഉയരക്കാരൻ. മൂന്നുവർഷം മുന്‍പ് ഇതേ മൈതാനത്ത് ശ്രീനിത് മോഹൻ സ്ഥാപിച്ച റിക്കാർഡ് മറികടക്കാനായില്ലെങ്കിലും 2.12 മീറ്റർ ചാടി സ്വർണം കഴുത്തിലണിയാൻ ജിയോയ്ക്കായി. എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്. വരാപ്പുഴ സ്വദേശിയായ ജിയോയുടെ മാതാപിതാക്കളായ ജോർജ് ഷിൻഡെയും സിനിയും മുൻകാല കായികതാരങ്ങളാണ്. ഇതേ ഇനത്തിൽ കേരളത്തിന്റെ തന്നെ ടി. ആരോമലിനാണ് (2.10) വെള്ളി. ചാട്ടത്തിനൊടുവിൽ പരിക്കേറ്റ ആരോമൽ മുടന്തിയാണ് സ്റ്റേഡിയം വിട്ടത്. അണ്ടർ 16 പെണ്‍കുട്ടികളുടെ ലോംഗ്ജംപിലായിരുന്നു ആൻസി സോജന്റെ (5.90) സ്വർണച്ചാട്ടം.
വേദനയായി അപർണയും ഓംകാറും
പതിനെട്ട് വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്ററിൽ ഡബിൾ തേടിയിറങ്ങിയ അപർണ റോയിക്ക് ഫൗൾസ്റ്റാർട്ടിനെ തുടർന്ന് അയോഗ്യത കല്പിക്കപ്പെട്ടത് കേരളത്തിന് കനത്ത തിരിച്ചടിയായി. കേരളത്തിന്റെ ഉറച്ചൊരു സ്വർണമാണ് ഒരുനിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞത്. വെള്ളിയാഴ്ച 100 മീറ്റർ ഹർഡിൽസിൽ അപർണ ഒന്നാമതെത്തിയിരുന്നു.
20 വയസിൽ താഴെയുള്ളവരുടെ 100 മീറ്ററിലായിരുന്നു ഓംകാർനാഥിന്റെ കണ്ണീർ വീണത്. ആദ്യ 40 മീറ്ററിൽ മികച്ച രീതിയിൽ മുന്നേറിയ ഓംകാർനാഥ് കോച്ചിപ്പിടുത്തത്തെ തുടർന്ന് ട്രാക്കിൽ വീഴുകയായിരുന്നു. ഈ ഇനത്തിലും ഒരു മെഡലും വിലപ്പെട്ട പോയിന്റുമാണ് കേരളത്തിന് നഷ്ടമായത്. ഉത്തർപ്രദേശിന്റെ ആകാശ്കുമാർ (10.67) സ്വർണമണിഞ്ഞപ്പോൾ അതുൽസേനന്റെ (10.85) വെള്ളിനേട്ടം കേരളത്തിന് ആശ്വാസമായി. കോതമംഗലം എംഎ കോളജ് വിദ്യാർഥിയാണ് അതുൽ.
പ്രെസ്കിലയ്ക്ക് ഭാവിയുണ്ട്
പെണ്‍കുട്ടികളുടെ അണ്ടർ 16 വിഭാഗം 400 മീറ്ററിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കനകമണിഞ്ഞ പ്രെസ്കില ഡാനിയേൽ എന്ന മെല്ലിച്ച പെണ്‍കുട്ടിയായിരുന്നു ഇന്നലെ ഏവരുടെയും ഹൃദയം കവർന്ന താരം. 57.04 സെക്കൻഡിൽ ഈ പത്തനംതിട്ട നെല്ലിമലയുടെ താരം ഫിനിഷിംഗ് ലൈൻ തൊട്ടപ്പോൾ എതിരാളികൾ 50 മീറ്ററോളം പിന്നിലായിരുന്നു. ദരിദ്ര ചുറ്റുപാടിൽനിന്നു വരുന്ന പ്രെസ്കിലയുടെ മാതാപിതാക്കൾ ടാപ്പിംഗ് തൊഴിലാളികളാണ്. ഭോപ്പാലിൽ സ്കൂൾ മീറ്റിൽ 400, 800 മീറ്ററുകളിൽ ഡബിൾ നേടിയാണ് തിരുവനന്തപുരം സായിയുടെ ഈ ഭാവി വാഗ്ദാനം വിജയവാഡയിലെത്തിയത്.
ടിന്റുവിനെ മറികടന്ന് ജിസ്ന
കോട്ടയം രാമപുരത്ത് വേരുകളുള്ള അമോജ് ജേക്കബ് അണ്ടർ 20 വിഭാഗം 400 മീറ്ററിൽ പതിനൊന്നു വർഷം പഴക്കമുള്ള റിക്കാർഡ് തിരുത്തി. ഹരിയാനയുടെ വീരേന്ദർ പാങ്കിന്റെ 46.99 സെക്കൻഡ് 46.59ലേക്കാണ് അമോജ് ചുരുക്കിയത്. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ നാലാംസ്ഥാനത്തെത്തിയിട്ടുണ്ട് അമോജ്.
തമിഴ്നാടിനുവേണ്ടി മത്സരിച്ച ആലുവ സ്വദേശിനി സാന്ദ്ര തെരേസ അണ്ടർ 18 പെണ്‍കുട്ടികളുടെ 400 മീറ്ററിൽ വെങ്കലം നേടി. അണ്ടർ 20 പെണ്‍കുട്ടികളിൽ ജിസ്ന മാത്യുവിന്റെ (53.52) റിക്കാർഡോടെയുള്ള സ്വർണനേട്ടവും മലയാളികൾക്ക് അഭിമാനിക്കാൻ വക നല്‍കുന്നതാണ്. മുൻഗാമി ടിന്റു ലൂക്കായുടെ (54.53) റിക്കാർഡാണ് ജിസ്ന മറികടന്നത്. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ബാനറിലാണ് പി.ടി. ഉഷയുടെ ശിഷ്യയായ ജിസ്ന മത്സരിക്കാനിറങ്ങിയത്.
വിജയവാഡയിൽനിന്ന് എം.ജി. ലിജോ
വെള്ളിനേട്ടക്കാരിൽ ടി.കെ. സായൂജ് (അണ്ടർ 16), അതുൽ സേനൻ (അണ്ടർ 20) എന്നിവർ ആണ്‍കുട്ടികളുടെ 400 മീറ്ററിലാണ് മെഡലണിഞ്ഞത്.
ടി. ആരോമൽ (അണ്ടർ 20 ഹൈജംപ്), ആൽഫി ലൂക്കോസ് (അണ്ടർ 20 ട്രിപ്പിൾ ജംപ്) എന്നിവരാണ് വെള്ളിനേടിയ മറ്റു രണ്ടുപേർ.
വെങ്കലത്തിന്റെ അവകാശികളിലെ നാലുപേർ പെണ്‍കുട്ടികളാണ്. ആശ സോമൻ (5,000 മീറ്റർ), സാന്ദ്ര സുരേന്ദ്രൻ (3,000 മീറ്റർ) കെസിയ മറിയം ബെന്നി (ഷോട്ട്പുട്ട് അണ്ടർ 16), അനു ജോസഫ് (100 മീറ്റർ അണ്ടർ 16) എന്നിവരാണ് ചാന്പ്യൻഷിപ്പിൽ നിർണായകമായേക്കാവുന്ന പോയിന്റുകൾ നേടിയത്. ഡെക്കാത്തലണിൽ അണ്ടർ 20 വിഭാഗത്തിൽ പി. ആകാശും കെ.ആർ. ഗോകുലും വെങ്കലമണിഞ്ഞു. മീറ്റിലെ വേഗക്കാർ ആണ്‍കുട്ടികളിൽ ഉത്തർപ്രദേശിന്റെ ആകാശ്കുമാറും (10.67), പെണ്‍കുട്ടികളിൽ മഹാരാഷ്ട്രയുടെ ഛത്രാലി ഗുജാറുമാണ് (12.13). ഒരുകാലത്ത് കുത്തകയായിരുന്ന 100 മീറ്ററിൽ ഒരൊറ്റ സ്വർണം പോലും നേടാനാകാത്തത് കേരളത്തിന് നാണക്കേടായി.
റിക്കാർഡിലേക്ക് പറന്നുയർന്ന് നിവ്യ
ഒരാഴ്ച മുന്‍പ് ഏറ്റ പരിക്കുമായിട്ടാണ് നിവ്യ ആന്റണി വിജയവാഡയിലേക്ക് ട്രെയിൻ കയറിയത്. മത്സരിക്കാനാകുമോയെന്ന് തന്നെ ഉറപ്പില്ലാതെ. എന്നാൽ, പോൾ കൈയിലേന്തിയതോടെ നിവ്യയുടെ ഉള്ളിലെ പോരാട്ടവീര്യം ഉയർന്നു. ഒടുവിൽ സീനിയർ പെണ്‍കുട്ടികളിൽ തന്റെതന്നെ ദേശീയ റിക്കാർഡ് മറികടന്ന സന്തോഷത്തോടെ സ്വർണവുമായി മടങ്ങുകയും ചെയ്തു. ഈ വർഷം മേയിൽ ബാങ്കോക്കിൽ സ്ഥാപിച്ച 3.40 മീറ്ററിന്റെ റിക്കാർഡാണ് നിവ്യ ഇവിടെ തിരുത്തിയത്. കണ്ണൂർ കൂത്തുപറന്പ് സ്വദേശിനിയായ നിവ്യ 3.55 മീറ്ററിൽ റിക്കാർഡിട്ടപ്പോൾ തമിഴ്നാടിന്റെ സത്യയുടെ വെള്ളിച്ചാട്ടം വെറും 3.40ൽ ഒതുങ്ങി. രാവിലത്തെ കൊടുംവെയിലും കൈയിലെ പരിക്കും പ്രശ്നം സൃഷ്ടിച്ചിരുന്നില്ലെങ്കിൽ കൂടുതൽ ഉയരം കണ്ടെത്താമായിരുന്നുവെന്ന് കേരള ഇസിൻബയേവ പറയുന്നു.
ചാടിയെടുത്ത് ഡാലിയ, ജിയോ, ആൻസി
മുൻ രാജ്യാന്തര താരം പത്മിനി തോമസിന്റെ ബന്ധുവായ ഡാലിയ പി. ലാലാണ് മൂന്നാംദിനം കേരളത്തിന്റെ രണ്ടാംസ്വർണം നേടിത്തന്നത്. കോട്ടയം താഴത്തങ്ങാടി സ്വദേശിനിയായ ഈ കൊച്ചുമിടുക്കി പെണ്‍കുട്ടികളുടെ അണ്ടർ 14 ലോംഗ് ജംപിൽ 5.03 മീറ്റർ ചാടിയാണ് ആദ്യ ദേശീയ മീറ്റ് അവിസ്മരണീയമാക്കിയത്. പഴയ അത്ലറ്റ് കൂടിയായ പ്രിയങ്കയാണ് ഡാലിയയുടെ അമ്മ. പ്രിയങ്കയുടെ അമ്മയുടെ അനുജത്തിയാണ് പത്മിനി. ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. ജൂലിയസ് മനയാനിയിലാണ് പരിശീലകൻ.
കേരളത്തിൽ നിന്ന് വണ്ടി പിടിക്കുംമുന്പേ ഉറപ്പിച്ചൊരു സ്വർണമായിരുന്നു ആണ്‍കുട്ടികളുടെ അണ്ടർ 20 ഹൈജംപിൽ ജിയോ ജോസിന്റേത്. പ്രതീക്ഷ തെറ്റിച്ചില്ല ഈ ആറടി ഉയരക്കാരൻ. മൂന്നുവർഷം മുന്‍പ് ഇതേ മൈതാനത്ത് ശ്രീനിത് മോഹൻ സ്ഥാപിച്ച റിക്കാർഡ് മറികടക്കാനായില്ലെങ്കിലും 2.12 മീറ്റർ ചാടി സ്വർണം കഴുത്തിലണിയാൻ ജിയോയ്ക്കായി. എറണാകുളം സെന്റ് ആൽബർട്സ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ്. വരാപ്പുഴ സ്വദേശിയായ ജിയോയുടെ മാതാപിതാക്കളായ ജോർജ് ഷിൻഡെയും സിനിയും മുൻകാല കായികതാരങ്ങളാണ്. ഇതേ ഇനത്തിൽ കേരളത്തിന്റെ തന്നെ ടി. ആരോമലിനാണ് (2.10) വെള്ളി. ചാട്ടത്തിനൊടുവിൽ പരിക്കേറ്റ ആരോമൽ മുടന്തിയാണ് സ്റ്റേഡിയം വിട്ടത്. അണ്ടർ 16 പെണ്‍കുട്ടികളുടെ ലോംഗ്ജംപിലായിരുന്നു ആൻസി സോജന്റെ (5.90) സ്വർണച്ചാട്ടം.
വേദനയായി അപർണയും ഓംകാറും
പതിനെട്ട് വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്ററിൽ ഡബിൾ തേടിയിറങ്ങിയ അപർണ റോയിക്ക് ഫൗൾസ്റ്റാർട്ടിനെ തുടർന്ന് അയോഗ്യത കല്പിക്കപ്പെട്ടത് കേരളത്തിന് കനത്ത തിരിച്ചടിയായി. കേരളത്തിന്റെ ഉറച്ചൊരു സ്വർണമാണ് ഒരുനിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞത്. വെള്ളിയാഴ്ച 100 മീറ്റർ ഹർഡിൽസിൽ അപർണ ഒന്നാമതെത്തിയിരുന്നു.
20 വയസിൽ താഴെയുള്ളവരുടെ 100 മീറ്ററിലായിരുന്നു ഓംകാർനാഥിന്റെ കണ്ണീർ വീണത്. ആദ്യ 40 മീറ്ററിൽ മികച്ച രീതിയിൽ മുന്നേറിയ ഓംകാർനാഥ് കോച്ചിപ്പിടുത്തത്തെ തുടർന്ന് ട്രാക്കിൽ വീഴുകയായിരുന്നു. ഈ ഇനത്തിലും ഒരു മെഡലും വിലപ്പെട്ട പോയിന്റുമാണ് കേരളത്തിന് നഷ്ടമായത്. ഉത്തർപ്രദേശിന്റെ ആകാശ്കുമാർ (10.67) സ്വർണമണിഞ്ഞപ്പോൾ അതുൽസേനന്റെ (10.85) വെള്ളിനേട്ടം കേരളത്തിന് ആശ്വാസമായി. കോതമംഗലം എംഎ കോളജ് വിദ്യാർഥിയാണ് അതുൽ.
പ്രെസ്കിലയ്ക്ക് ഭാവിയുണ്ട്
പെണ്‍കുട്ടികളുടെ അണ്ടർ 16 വിഭാഗം 400 മീറ്ററിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കനകമണിഞ്ഞ പ്രെസ്കില ഡാനിയേൽ എന്ന മെല്ലിച്ച പെണ്‍കുട്ടിയായിരുന്നു ഇന്നലെ ഏവരുടെയും ഹൃദയം കവർന്ന താരം. 57.04 സെക്കൻഡിൽ ഈ പത്തനംതിട്ട നെല്ലിമലയുടെ താരം ഫിനിഷിംഗ് ലൈൻ തൊട്ടപ്പോൾ എതിരാളികൾ 50 മീറ്ററോളം പിന്നിലായിരുന്നു. ദരിദ്ര ചുറ്റുപാടിൽനിന്നു വരുന്ന പ്രെസ്കിലയുടെ മാതാപിതാക്കൾ ടാപ്പിംഗ് തൊഴിലാളികളാണ്. ഭോപ്പാലിൽ സ്കൂൾ മീറ്റിൽ 400, 800 മീറ്ററുകളിൽ ഡബിൾ നേടിയാണ് തിരുവനന്തപുരം സായിയുടെ ഈ ഭാവി വാഗ്ദാനം വിജയവാഡയിലെത്തിയത്.
ടിന്റുവിനെ മറികടന്ന് ജിസ്ന
കോട്ടയം രാമപുരത്ത് വേരുകളുള്ള അമോജ് ജേക്കബ് അണ്ടർ 20 വിഭാഗം 400 മീറ്ററിൽ പതിനൊന്നു വർഷം പഴക്കമുള്ള റിക്കാർഡ് തിരുത്തി. ഹരിയാനയുടെ വീരേന്ദർ പാങ്കിന്റെ 46.99 സെക്കൻഡ് 46.59ലേക്കാണ് അമോജ് ചുരുക്കിയത്. ഏഷ്യൻ ചാന്പ്യൻഷിപ്പിൽ നാലാംസ്ഥാനത്തെത്തിയിട്ടുണ്ട് അമോജ്.
തമിഴ്നാടിനുവേണ്ടി മത്സരിച്ച ആലുവ സ്വദേശിനി സാന്ദ്ര തെരേസ അണ്ടർ 18 പെണ്‍കുട്ടികളുടെ 400 മീറ്ററിൽ വെങ്കലം നേടി. അണ്ടർ 20 പെണ്‍കുട്ടികളിൽ ജിസ്ന മാത്യുവിന്റെ (53.52) റിക്കാർഡോടെയുള്ള സ്വർണനേട്ടവും മലയാളികൾക്ക് അഭിമാനിക്കാൻ വക നല്‍കുന്നതാണ്. മുൻഗാമി ടിന്റു ലൂക്കായുടെ (54.53) റിക്കാർഡാണ് ജിസ്ന മറികടന്നത്. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ബാനറിലാണ് പി.ടി. ഉഷയുടെ ശിഷ്യയായ ജിസ്ന മത്സരിക്കാനിറങ്ങിയത്.
വിജയവാഡയിൽനിന്ന് എം.ജി. ലിജോ