ഇൻഡോർ: മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ദേശീയ ഗുസ്തി ചാന്പ്യൻഷിപ്പിൽ സുശീൽ കുമാറിനു സ്വർണം.
രണ്ടു തവണ ഒളിന്പിക് മെഡൽ സ്വന്തമാക്കിയിട്ടുള്ള സുശീൽ, ചാന്പ്യൻഷിപ്പിൽ 74 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് സ്വർണം നേടിയത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ രണ്ട് മിനിറ്റും 33 സെക്കൻഡും കൊണ്ടാണ് സുശീൽ വിജയം കൈവരിച്ചത്.
ആദ്യ മൂന്നു റൗണ്ടുകളിൽ രണ്ടിലും വിജയിച്ച സുശീലിന് മൂന്നാം റൗണ്ടിൽ മത്സരിക്കേണ്ടി വന്നില്ല. ആദ്യ റൗണ്ടുകളിൽ മിസോറാമിന്റെ ലാൽമാൽ സോമയെയും മുകുൽ മിശ്രയെയുമാണ് സുശീൽ പരാജയപ്പെടുത്തിയത്. സുശീലിനെക്കൂടാതെ ഇന്ത്യയുടെ ഏക വനിതാ ഒളിന്പിക് മെഡൽ ജേതാവ് സാക്ഷി മാലിക്കും, ഗീതാ ഫൊഗാട്ടും സ്വർണം സ്വന്തമാക്കി.
62 കിലോഗ്രാം വിഭാഗത്തിൽ ഹരിയാനയുടെ പൂജയ്ക്കുമേൽ 10-0 വിജയമാണ് സാക്ഷി നേടിയത്. 59 കിലോഗ്രാം വിഭാഗത്തിൽ രവിതയെ തോൽപിച്ചാണ് ഗീത സ്വർണം നേടിയത്.
രണ്ടു തവണ ഒളിന്പിക് മെഡൽ സ്വന്തമാക്കിയിട്ടുള്ള സുശീൽ, ചാന്പ്യൻഷിപ്പിൽ 74 കിലോഗ്രാം ഫ്രീസ്റ്റൈലിലാണ് സ്വർണം നേടിയത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ രണ്ട് മിനിറ്റും 33 സെക്കൻഡും കൊണ്ടാണ് സുശീൽ വിജയം കൈവരിച്ചത്.
ആദ്യ മൂന്നു റൗണ്ടുകളിൽ രണ്ടിലും വിജയിച്ച സുശീലിന് മൂന്നാം റൗണ്ടിൽ മത്സരിക്കേണ്ടി വന്നില്ല. ആദ്യ റൗണ്ടുകളിൽ മിസോറാമിന്റെ ലാൽമാൽ സോമയെയും മുകുൽ മിശ്രയെയുമാണ് സുശീൽ പരാജയപ്പെടുത്തിയത്. സുശീലിനെക്കൂടാതെ ഇന്ത്യയുടെ ഏക വനിതാ ഒളിന്പിക് മെഡൽ ജേതാവ് സാക്ഷി മാലിക്കും, ഗീതാ ഫൊഗാട്ടും സ്വർണം സ്വന്തമാക്കി.
62 കിലോഗ്രാം വിഭാഗത്തിൽ ഹരിയാനയുടെ പൂജയ്ക്കുമേൽ 10-0 വിജയമാണ് സാക്ഷി നേടിയത്. 59 കിലോഗ്രാം വിഭാഗത്തിൽ രവിതയെ തോൽപിച്ചാണ് ഗീത സ്വർണം നേടിയത്.