തിരുവനന്തപുരം: സൗരാഷ്ട്രയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങി. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോർ ആയ 225 റണ്‍സ് പിന്തുടർന്ന സൗരാഷ്ട്ര 232 റണ്‍സ് എടുത്ത് നിർണായകമായ ഏഴു റണ്‍സിന്റെ ലീഡ് നേടി.
റോബിൻ ഉത്തപ്പയുടെ 86 റണ്‍സ് ആണ് സൗരാഷ്ട്രയുടെ ഇന്നിംഗ്സിനു കരുത്തായത്. സ്നെൽ എസ്. പട്ടേൽ 49 റണ്‍സും ജെ.എം. ചൗഹാൻ 30 റണ്‍സും ജെ. ഉനത്കത് 26 റണ്‍സും നേടി. കേരളത്തിനുവേണ്ടി സിജോമോൻ ജോസഫ് നാലു വിക്കറ്റും ബേസിൽ തന്പി മൂന്നു വിക്കറ്റും നേടി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിവസം സ്റ്റംപ് എടുക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റണ്‍സ് എന്ന നിലയിലാണ്. 12 റണ്‍സ് എടുത്ത മുഹമ്മദ് അസറുദ്ദീന്റെ വിക്കറ്റ് ആണ് കേരളത്തിനു നഷ്ടമായത്. ജലജ് സക്സേന 29 റണ്‍സോടെയും രോഹൻ പ്രേം 27 റണ്‍സോടെയും ക്രീസിലുണ്ട്. ഡി.എ. ജഡേജയാണ് മുഹമ്മദ് അസറുദ്ദീന്റെ വിക്കറ്റെടുത്തത്.
റോബിൻ ഉത്തപ്പയുടെ 86 റണ്‍സ് ആണ് സൗരാഷ്ട്രയുടെ ഇന്നിംഗ്സിനു കരുത്തായത്. സ്നെൽ എസ്. പട്ടേൽ 49 റണ്‍സും ജെ.എം. ചൗഹാൻ 30 റണ്‍സും ജെ. ഉനത്കത് 26 റണ്‍സും നേടി. കേരളത്തിനുവേണ്ടി സിജോമോൻ ജോസഫ് നാലു വിക്കറ്റും ബേസിൽ തന്പി മൂന്നു വിക്കറ്റും നേടി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിവസം സ്റ്റംപ് എടുക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റണ്‍സ് എന്ന നിലയിലാണ്. 12 റണ്‍സ് എടുത്ത മുഹമ്മദ് അസറുദ്ദീന്റെ വിക്കറ്റ് ആണ് കേരളത്തിനു നഷ്ടമായത്. ജലജ് സക്സേന 29 റണ്‍സോടെയും രോഹൻ പ്രേം 27 റണ്‍സോടെയും ക്രീസിലുണ്ട്. ഡി.എ. ജഡേജയാണ് മുഹമ്മദ് അസറുദ്ദീന്റെ വിക്കറ്റെടുത്തത്.