ക്രാസ്നോഡര്‍: അന്താരാഷ് ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീനയ്ക്കു ഞെട്ടിക്കുന്ന തോല്‍വി. രണ്ടിനെതിരേ നാലു ഗോളിന് നൈജീരിയ അര്‍ജന്റീനയെ തകര്‍ത്തു. അലക്സ് ഇവോബിയുടെ ഇരട്ട ഗോളാണ് രണ്ടു ഗോളിനു പിന്നില്‍നിന്ന നൈജീരിയെ വിജയത്തിലെത്തിച്ചത്. ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന ഇറങ്ങിയത്. 27-ാം മിനിറ്റില്‍ എവര്‍ ബെനേഗ ഗോളില്‍ അര്‍ജന്റീന മുന്നിലെത്തി.
36-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോ മുന്‍ ലോക ചാമ്പ്യന്മാരുടെ ലീഡ് ഉയര്‍ത്തി. കെലീച്ചി ഇഹെനാച്ച, ഇവോബി(ഇരട്ടഗോൾ), ബ്രിയാന്‍ ഇഡോവു എന്നിവർ നൈജീരിയയിക്കായി സ്കോർ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളെല്ലാം സമനിലയില്‍ കലാശിച്ചു. ഇംഗ്ലണ്ട്-ബ്രസീല്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്റഷ്യ-സ്പെയിന് മത്സരം 3-3 ന്റെ വേശ സമനിലയും ജര്‍മനി-ഫ്രാന്‍സ് മത്സരം 2-2 സമനിലയായിരുന്നു ഫലം.
36-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്വേറോ മുന്‍ ലോക ചാമ്പ്യന്മാരുടെ ലീഡ് ഉയര്‍ത്തി. കെലീച്ചി ഇഹെനാച്ച, ഇവോബി(ഇരട്ടഗോൾ), ബ്രിയാന്‍ ഇഡോവു എന്നിവർ നൈജീരിയയിക്കായി സ്കോർ ചെയ്തു. കഴിഞ്ഞ ദിവസം നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളെല്ലാം സമനിലയില്‍ കലാശിച്ചു. ഇംഗ്ലണ്ട്-ബ്രസീല്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്റഷ്യ-സ്പെയിന് മത്സരം 3-3 ന്റെ വേശ സമനിലയും ജര്‍മനി-ഫ്രാന്‍സ് മത്സരം 2-2 സമനിലയായിരുന്നു ഫലം.