തൃശൂർ: സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ 698 പോയിന്റോടെ കിരീടം നീന്തിയെടുത്ത് തിരുവനന്തപുരം ജില്ല. നീന്തൽ ചാമ്പ്യൻഷിപ്പിന്റെ തുടക്കം മുതലുള്ള അപ്രമാദിത്വം നിലനിർത്തിയാണ് മുൻ ചാമ്പ്യന്മാരായ തിരുവനന്തപുരത്തിന്റെ കിരീടനേട്ടം. ആദ്യ ദിവസം മുതൽ കുതിപ്പ് തുടങ്ങിയ തിരുവനന്തപുരത്തിന് ഒരുതരത്തിലും വെല്ലുവിളിയുയർത്താൻ മറ്റു ജില്ലകൾക്കായില്ല. 76 സ്വർണവും 67 വെള്ളിയും 57 വെങ്കലവുമുൾപ്പെടെ ആകെ 200 മെഡലുകൾ അനന്തപുരിയുടെ കുട്ടികൾ സ്വന്തമാക്കി.
ആതിഥേയരായ തൃശൂർ 140 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി. ആദ്യ രണ്ടു ദിവസങ്ങളിൽ മൂന്നാം സ്ഥാനത്തായിരുന്ന ആതിഥേയർ അവസാന ദിവസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് രണ്ടാം സ്ഥാനം പിടിച്ചത്. ആറു സ്വർണവും 20 വെള്ളിയും 24 വെങ്കലവും തൃശൂർ നേടി. 13 സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവും നേടി 111 പോയിന്റ് സ്വന്തമാക്കിയ എറണാകുളം ജില്ലയാണ് മൂന്നാം സ്ഥാനക്കാർ. കോട്ടയം-79 പോയിന്റ്, പാലക്കാട്-13 പോയിന്റ് ജില്ലകൾ നാലും അഞ്ചും സ്ഥാനത്തു ഫിനിഷ് ചെയ്തു.
സ്കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൽ കളമശേരി ജിഎച്ച്എസ്എസ് ഒന്നാംസ്ഥാനക്കാരായി. എറണാകുളം ജില്ലയ്ക്കു ലഭിച്ച 13 സ്വർണത്തിൽ ഒമ്പതും സ്വന്തമാക്കിയ കളമശേരി സ്കൂൾ 55 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. 49 പോയിന്റോടെ തിരുവനന്തപുരം കന്യാകുളങ്ങര ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. തിരുവള്ളോം ബിഎൻവിവി ആൻഡ് എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്-41 പോയിന്റ്.
നാലു ദിവസങ്ങളിലായി നടന്ന നീന്തൽ ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലായി 18 മീറ്റ് റിക്കാർഡുകളും പിറന്നു. വിമല കോളജിന്റെ പാടൂക്കാടുള്ള ഇന്റർനാഷണൽ അക്വാട്ടിക് അക്കാദമിയിലായിരുന്നു മത്സരങ്ങൾ.
സമാപന സമ്മേളനത്തിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനദാനം നിർവഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായി.
ആതിഥേയരായ തൃശൂർ 140 പോയിന്റോടെ രണ്ടാം സ്ഥാനക്കാരായി. ആദ്യ രണ്ടു ദിവസങ്ങളിൽ മൂന്നാം സ്ഥാനത്തായിരുന്ന ആതിഥേയർ അവസാന ദിവസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് രണ്ടാം സ്ഥാനം പിടിച്ചത്. ആറു സ്വർണവും 20 വെള്ളിയും 24 വെങ്കലവും തൃശൂർ നേടി. 13 സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവും നേടി 111 പോയിന്റ് സ്വന്തമാക്കിയ എറണാകുളം ജില്ലയാണ് മൂന്നാം സ്ഥാനക്കാർ. കോട്ടയം-79 പോയിന്റ്, പാലക്കാട്-13 പോയിന്റ് ജില്ലകൾ നാലും അഞ്ചും സ്ഥാനത്തു ഫിനിഷ് ചെയ്തു.
സ്കൂളുകൾ തമ്മിലുള്ള പോരാട്ടത്തിൽ കളമശേരി ജിഎച്ച്എസ്എസ് ഒന്നാംസ്ഥാനക്കാരായി. എറണാകുളം ജില്ലയ്ക്കു ലഭിച്ച 13 സ്വർണത്തിൽ ഒമ്പതും സ്വന്തമാക്കിയ കളമശേരി സ്കൂൾ 55 പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. 49 പോയിന്റോടെ തിരുവനന്തപുരം കന്യാകുളങ്ങര ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. തിരുവള്ളോം ബിഎൻവിവി ആൻഡ് എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്-41 പോയിന്റ്.
നാലു ദിവസങ്ങളിലായി നടന്ന നീന്തൽ ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലായി 18 മീറ്റ് റിക്കാർഡുകളും പിറന്നു. വിമല കോളജിന്റെ പാടൂക്കാടുള്ള ഇന്റർനാഷണൽ അക്വാട്ടിക് അക്കാദമിയിലായിരുന്നു മത്സരങ്ങൾ.
സമാപന സമ്മേളനത്തിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനദാനം നിർവഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനായി.