കൊച്ചി: കൊച്ചിയെ ആവേശത്തിലാഴ്ത്തിയ ഐഡിബിഐ ഫെഡറൽ ലൈഫ് ഇൻഷ്വറൻസ് സ്പൈസ് കോസ്റ്റ് മാരത്തണിൽ രാജേഷ് നന്പൂതിരിയും സോജി മാത്യുവും വിജയികളായി. 42 കിലോമീറ്റർ ഫുൾ മാരത്തണ്‍, 21 കിലോമീറ്റർ ഹാഫ് മാരത്തണ്‍, ഫാമിലി മാരത്തണ്‍, കോർപറേറ്റ് റിലേ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി കേരളത്തിനകത്തും പുറത്തുനിന്നുമായി വിദേശികളടക്കം അയ്യായിരത്തോളം പേർ അണിനിരന്നു. ഇന്നലെ പുലർച്ചെ നാലിന് വെല്ലിംഗ്ടണ്‍ ഐലൻഡിലെ ട്രിഡന്റ് ഹോട്ടലിന് മുന്നിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഫ്ളാഗ് ഓഫ് ചെയ്തു.
മാരത്തണിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും സച്ചിൻ നിർവഹിച്ചു. മുൻ വർഷത്തെക്കാൾ ജനപങ്കാളിത്തം കൂടിയത് കൊച്ചിക്കാരുടെ ആവേശമാണ് എടുത്തുകാട്ടുന്നതെന്നും ആരോഗ്യമുള്ള ജീവിതം പ്രദാനം ചെയ്യാൻ ഇത്തരം മാരത്തണുകൾക്ക് സാധിക്കുമെന്നും സച്ചിൻ പറഞ്ഞു.
ആരോഗ്യമുള്ള ജീവിതം പ്രദാനം ചെയ്യാൻ മാരത്തണുകളുടെ പ്രചാരണം സഹായിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ പറഞ്ഞു. . മാരത്തണിന് പൊതുജനങ്ങൾ നൽകിയ സ്വീകരണം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് വിമുക്ത കൊച്ചി എന്ന സന്ദേശമുയർത്തിയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. എട്ട് കിലോമീറ്റർ ഹാഫ് മാരത്തണിൽ 1.16 മണിക്കൂറിൽ സോജി മാത്യു ഒന്നാമതെത്തി, തൊട്ടുപിന്നാലെ 1.23 മണിക്കൂർകൊണ്ട് നിജിൽ രവിചന്ദ്രനും 1.27 മണിക്കൂറിൽ മഹേഷ് ഷണ്മുഖവും ഫിനിഷ് ചെയ്തു. ഹാഫ് മാരത്തണ്‍ വനിതാ വിഭാഗത്തിൽ 1.39 മണിക്കൂറോടെ 12 വയസുകാരി പ്രിയ ഗംഗാധരനാണ് വിജയിയായത്.
രണ്ടാമതായി 1.49 മണിക്കൂറിൽ മെറിനയും മൂന്നാമതായി 2.04 മണിക്കൂറിൽ എൻ.എസ്.ആശയും ഫിനിഷ് ചെയ്തു. 42 കിലോമീറ്റർ ഫുൾ മാരത്തണിൽ 3.15.28 മണിക്കൂറിൽ രാകേഷ് നന്പൂതിരി ഒന്നാമതും 3.15.58 മണിക്കൂറിൽ എം. കുമാർ രണ്ടാമതും , 3.25 മണിക്കൂറിൽ രാകേഷ് മഹേശ്വർ മൂന്നാമതും ഫിനിഷ് ചെയ്തു. ഫുൾ മാരത്തണ്‍ വനിതകളിൽ 3.58 മണിക്കൂറിൽ ശയ ശ്രീധറാണ് ഒന്നാമതെത്തിയത്.
മാരത്തണിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും സച്ചിൻ നിർവഹിച്ചു. മുൻ വർഷത്തെക്കാൾ ജനപങ്കാളിത്തം കൂടിയത് കൊച്ചിക്കാരുടെ ആവേശമാണ് എടുത്തുകാട്ടുന്നതെന്നും ആരോഗ്യമുള്ള ജീവിതം പ്രദാനം ചെയ്യാൻ ഇത്തരം മാരത്തണുകൾക്ക് സാധിക്കുമെന്നും സച്ചിൻ പറഞ്ഞു.
ആരോഗ്യമുള്ള ജീവിതം പ്രദാനം ചെയ്യാൻ മാരത്തണുകളുടെ പ്രചാരണം സഹായിക്കുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ പറഞ്ഞു. . മാരത്തണിന് പൊതുജനങ്ങൾ നൽകിയ സ്വീകരണം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് വിമുക്ത കൊച്ചി എന്ന സന്ദേശമുയർത്തിയാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. എട്ട് കിലോമീറ്റർ ഹാഫ് മാരത്തണിൽ 1.16 മണിക്കൂറിൽ സോജി മാത്യു ഒന്നാമതെത്തി, തൊട്ടുപിന്നാലെ 1.23 മണിക്കൂർകൊണ്ട് നിജിൽ രവിചന്ദ്രനും 1.27 മണിക്കൂറിൽ മഹേഷ് ഷണ്മുഖവും ഫിനിഷ് ചെയ്തു. ഹാഫ് മാരത്തണ്‍ വനിതാ വിഭാഗത്തിൽ 1.39 മണിക്കൂറോടെ 12 വയസുകാരി പ്രിയ ഗംഗാധരനാണ് വിജയിയായത്.
രണ്ടാമതായി 1.49 മണിക്കൂറിൽ മെറിനയും മൂന്നാമതായി 2.04 മണിക്കൂറിൽ എൻ.എസ്.ആശയും ഫിനിഷ് ചെയ്തു. 42 കിലോമീറ്റർ ഫുൾ മാരത്തണിൽ 3.15.28 മണിക്കൂറിൽ രാകേഷ് നന്പൂതിരി ഒന്നാമതും 3.15.58 മണിക്കൂറിൽ എം. കുമാർ രണ്ടാമതും , 3.25 മണിക്കൂറിൽ രാകേഷ് മഹേശ്വർ മൂന്നാമതും ഫിനിഷ് ചെയ്തു. ഫുൾ മാരത്തണ്‍ വനിതകളിൽ 3.58 മണിക്കൂറിൽ ശയ ശ്രീധറാണ് ഒന്നാമതെത്തിയത്.