ലണ്ടന്‍: അന്താരാഷ് ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ജര്‍മനിക്കും ബെല്‍ജിയത്തിനും സമനില. ഫ്രാന്‍സിനു ജയം. ലോക ഫുട്ബോള്‍ ചാമ്പ്യന്മാരായ ജര്‍മനിയും യുവതാരങ്ങള്‍ നിറഞ്ഞ ഇംഗ്ലണ്ടും വെംബ്ലിയില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഏഴു പ്രധാന കളിക്കാരെ ഉള്‍പ്പെടുത്താതെയാണ് ഇംഗ്ലണ്ട് ലോകകപ്പിനു മുമ്പുള്ള സൗഹൃദ മത്സരത്തിന് ഒരുങ്ങിയത്. ലോക ചാമ്പ്യന്മാര്‍ക്കെതിരേ നടത്തിയ പ്രകടനത്തോടെ ഇംഗ്ലണ്ടിന്റെ യുവ സംഘം പരിശീലകന്റെ പ്രതീക്ഷകള്‍ കാത്തു.
ബെല്‍ജിയത്തിലെ കിംഗ്ബൗ ഡൗണ്‍ സ്റ്റേഡിയത്തില്‍ ബെല്‍ജിയം-മെക്സിക്കോ മത്സരം 3-3 സമനിലയില്‍ പിരിഞ്ഞു. ബെല്‍ജിയത്തിനായി റൊമേലു ലുക്കാക്കു ഇരട്ട ഗോള്‍ നേടിയപ്പോല്‍ മെക്സിക്കോയുടെ ഹിര്‍വിംഗ് ലോസനോയും രണ്ടു ഗോള്‍ സ്വന്തമാക്കി. എഡന്‍ ഹസാര്‍ഡും ആന്ദ്രെ ഗുര്‍ഡാഡോയും വലകുലുക്കി.
17-ാം മിനിറ്റില്‍ ഹസാര്‍ഡ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ആദ്യ പകുതി പിരിയുംമുമ്പേ മെക്സിക്കോ സമനില പിടിച്ചു. ഹാവിയര്‍ ഹെര്‍ണാണ്ടസിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഗുര്‍ഡാഡോ (38) വല കുലുക്കി. 55-ാം മിനിറ്റില്‍ ലുക്കാക്കു ബെല്‍ജിയത്തിനു ലീഡ് നല്കി. തൊട്ടടുത്ത മിനിറ്റില്‍ മെക്സിക്കോ ലോസനോയിലൂടെ സമനില പിടിച്ചു. 60-ാം മിനിറ്റില്‍ ഒരു ഗോളുകൂടിയടിച്ച് ലോസനോ മെക്സിക്കോയ്ക്കു ലീഡ് നല്കി. എന്നാല്‍ പത്ത് മിനിറ്റ് കഴിഞ്ഞ് ലുക്കാക്കുവിന്റെ ഷോട്ട് ബെല്‍ജിയത്തിനു സമനില സമ്മാനിച്ചു.
ഫ്രാന്‍സ് എതിരില്ലാത്ത രണ്ടു ഗോളിന് വെയ്ല്‍സിനെ തോല്‍പ്പിച്ചു. അന്റോണി ഗ്രീസ്മാന് (18), ഒളിവര്‍ ഗിരു (71) എന്നിവരാണ് ഗോള്‍ നേടിയത്. ഫ്രാന്‍സിന്റെ മുന്‍നിരയില്‍ ഗ്രീസ്മാന്, ഗിരു എന്നിവര്‍ക്കൊപ്പം ഫോമിലുള്ള കൈലിന് എംബാപ്പെയുമുണ്ടായിരുന്നു. പോര്‍ച്ചുഗല്‍ 3-0ന് സൗദി അറേബ്യയെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ സെര്‍ബിയ 2-0ന് ചൈനയെയും യുക്രെയ്ന് 2-1ന് സ്ലോവാക്യയെയും പരാജയപ്പെടുത്തി. പോളണ്ട്-ഉറുഗ്വെ മത്സരം ഗോള്‍രഹിത സമനിലയായി.
അര്‍ജന്റീനയ്ക്കു ജയം
മോസ്കോ: അന്താരാഷ് ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീന റഷ്യയ്ക്കെതിരേ കഷ്ടിച്ചു ജയിച്ചു. ലയണല്‍ മെസി, സെര്‍ജിയോ അഗ്വേറോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവടങ്ങിയ വന്‍ താരനിര അണിനിരന്ന അര്‍ജന്റീനയ്ക്കു ലോകകപ്പിന്റെ ആതിഥേയരായ റഷ്യയില്‍ തങ്ങളുടെ താരസമ്പത്തിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. 86-ാം മിനിറ്റില്‍ അഗ്വേറോയുടെ ഹെഡറാണ് അര്‍ജന്റീനയ്ക്കു ജയം നല്‍കിയത്.
ബെല്‍ജിയത്തിലെ കിംഗ്ബൗ ഡൗണ്‍ സ്റ്റേഡിയത്തില്‍ ബെല്‍ജിയം-മെക്സിക്കോ മത്സരം 3-3 സമനിലയില്‍ പിരിഞ്ഞു. ബെല്‍ജിയത്തിനായി റൊമേലു ലുക്കാക്കു ഇരട്ട ഗോള്‍ നേടിയപ്പോല്‍ മെക്സിക്കോയുടെ ഹിര്‍വിംഗ് ലോസനോയും രണ്ടു ഗോള്‍ സ്വന്തമാക്കി. എഡന്‍ ഹസാര്‍ഡും ആന്ദ്രെ ഗുര്‍ഡാഡോയും വലകുലുക്കി.
17-ാം മിനിറ്റില്‍ ഹസാര്‍ഡ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ആദ്യ പകുതി പിരിയുംമുമ്പേ മെക്സിക്കോ സമനില പിടിച്ചു. ഹാവിയര്‍ ഹെര്‍ണാണ്ടസിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ഗുര്‍ഡാഡോ (38) വല കുലുക്കി. 55-ാം മിനിറ്റില്‍ ലുക്കാക്കു ബെല്‍ജിയത്തിനു ലീഡ് നല്കി. തൊട്ടടുത്ത മിനിറ്റില്‍ മെക്സിക്കോ ലോസനോയിലൂടെ സമനില പിടിച്ചു. 60-ാം മിനിറ്റില്‍ ഒരു ഗോളുകൂടിയടിച്ച് ലോസനോ മെക്സിക്കോയ്ക്കു ലീഡ് നല്കി. എന്നാല്‍ പത്ത് മിനിറ്റ് കഴിഞ്ഞ് ലുക്കാക്കുവിന്റെ ഷോട്ട് ബെല്‍ജിയത്തിനു സമനില സമ്മാനിച്ചു.
ഫ്രാന്‍സ് എതിരില്ലാത്ത രണ്ടു ഗോളിന് വെയ്ല്‍സിനെ തോല്‍പ്പിച്ചു. അന്റോണി ഗ്രീസ്മാന് (18), ഒളിവര്‍ ഗിരു (71) എന്നിവരാണ് ഗോള്‍ നേടിയത്. ഫ്രാന്‍സിന്റെ മുന്‍നിരയില്‍ ഗ്രീസ്മാന്, ഗിരു എന്നിവര്‍ക്കൊപ്പം ഫോമിലുള്ള കൈലിന് എംബാപ്പെയുമുണ്ടായിരുന്നു. പോര്‍ച്ചുഗല്‍ 3-0ന് സൗദി അറേബ്യയെ പരാജയപ്പെടുത്തി. മറ്റ് മത്സരങ്ങളില്‍ സെര്‍ബിയ 2-0ന് ചൈനയെയും യുക്രെയ്ന് 2-1ന് സ്ലോവാക്യയെയും പരാജയപ്പെടുത്തി. പോളണ്ട്-ഉറുഗ്വെ മത്സരം ഗോള്‍രഹിത സമനിലയായി.
അര്‍ജന്റീനയ്ക്കു ജയം
മോസ്കോ: അന്താരാഷ് ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ അര്‍ജന്റീന റഷ്യയ്ക്കെതിരേ കഷ്ടിച്ചു ജയിച്ചു. ലയണല്‍ മെസി, സെര്‍ജിയോ അഗ്വേറോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവടങ്ങിയ വന്‍ താരനിര അണിനിരന്ന അര്‍ജന്റീനയ്ക്കു ലോകകപ്പിന്റെ ആതിഥേയരായ റഷ്യയില്‍ തങ്ങളുടെ താരസമ്പത്തിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. 86-ാം മിനിറ്റില്‍ അഗ്വേറോയുടെ ഹെഡറാണ് അര്‍ജന്റീനയ്ക്കു ജയം നല്‍കിയത്.