തൃശൂർ: സംസ്ഥാന സ്കൂൾ നീന്തൽ-വാട്ടർപോളോ ചാന്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ല മുന്നേറ്റം തുടരുന്നു. രണ്ടാം ദിനം മത്സരങ്ങൾ പൂർത്തിയാകുന്പോൾ 386 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരത്തിന്റെ കുതിപ്പ്. 41 സ്വർണം, 39 വെള്ളി, 33 വെങ്കല മെഡലുകളാണ് തിരുവനന്തപുരത്തിന്റെ നേട്ടം. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ജില്ലയ്ക്ക് എട്ട് സ്വർണം, മൂന്ന് വെള്ളി, ആറ് വെങ്കലമടക്കം 66 പോയിന്റുമാത്രമാണുള്ളത്.
57 പോയിന്റോടെ ആതിഥേയരായ തൃശൂർ ജില്ല മൂന്നാംസ്ഥാനത്തുണ്ട്. രണ്ട് സ്വർണവും മൂന്ന് വെള്ളിയും പത്ത് വെങ്കലവും ആതിഥേയർ നേടി.
എറണാകുളം ജില്ലയുടെ ആകെ പോയിന്റിന്റെ പകുതിയും സംഭാവന ചെയ്ത കളമശേരി ഗവ. എച്ച്എസ്എസ്, വിഎച്ച്എസ്എസ് ആണ് സ്കൂളുകളുടെ പട്ടികയിൽ മികച്ചുനിൽക്കുന്നത്. 34 പോയിന്റ്. തിരുവനന്തപുരം ജില്ലയിലെ കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ -25 പോയിന്റ്, കമലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ-23 പോയിന്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വിമല കോളജിന്റെ പാടൂക്കാടുള്ള ഇന്റർനാഷണൽ അക്വാട്ടിക് അക്കാദമിയിലാണ് മത്സരങ്ങൾ നടക്കുന്നത്. സമാപന ദിവസമായ നാളെയാണ് വാട്ടർ പോളോ മത്സരങ്ങൾ.
57 പോയിന്റോടെ ആതിഥേയരായ തൃശൂർ ജില്ല മൂന്നാംസ്ഥാനത്തുണ്ട്. രണ്ട് സ്വർണവും മൂന്ന് വെള്ളിയും പത്ത് വെങ്കലവും ആതിഥേയർ നേടി.
എറണാകുളം ജില്ലയുടെ ആകെ പോയിന്റിന്റെ പകുതിയും സംഭാവന ചെയ്ത കളമശേരി ഗവ. എച്ച്എസ്എസ്, വിഎച്ച്എസ്എസ് ആണ് സ്കൂളുകളുടെ പട്ടികയിൽ മികച്ചുനിൽക്കുന്നത്. 34 പോയിന്റ്. തിരുവനന്തപുരം ജില്ലയിലെ കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ -25 പോയിന്റ്, കമലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ-23 പോയിന്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
വിമല കോളജിന്റെ പാടൂക്കാടുള്ള ഇന്റർനാഷണൽ അക്വാട്ടിക് അക്കാദമിയിലാണ് മത്സരങ്ങൾ നടക്കുന്നത്. സമാപന ദിവസമായ നാളെയാണ് വാട്ടർ പോളോ മത്സരങ്ങൾ.