സുവോണ്‍/ലിലെ: അന്താരാഷ് ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ ബ്രസീലിനും ദക്ഷിണ കൊറിയയ്ക്കും ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനത്തിന്റെ സ്ട്രൈക്കര്‍ സണ്‍ ഹ്യൂംഗ് മിനിന്റെ ഇരട്ട ഗോള്‍ മികവിലാണ് കൊറിയ ലാറ്റിനമേരിക്കന്‍ കരുത്തരായ കൊളംബിയയെ തകര്‍ത്തത്.
11, 61 മിനിറ്റുകളിലാണ് ഹ്യൂംഗ് മിന് ഗോള്‍ നേടിയത്. 76-ാം മിനിറ്റില്‍ ക്രിസ്റ്റ്യൻ സപാറ്റ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ഹ്യൂംഗ് മിനിന്റെ മികവിനു മുന്നില്‍ കൊളംബിയയുടെ പ്രഭ പൊലിഞ്ഞു. 11-ാം മിനിറ്റില്‍ രണ്ടു കൊളംബിയന്‍ പ്രതിരോധക്കാരെ വെട്ടിച്ച ഹ്യൂംഗ് മിന് സപാറ്റയുടെ കാലുകള്‍ക്കിടയിലൂടെ ഗോള്‍കീപ്പര്‍ ലിയനാര്‍ഡോ കാസലനോസിനെ കാഴ്ചക്കാരനാക്കി ഗോള്‍ നേടി. 61-ാം മിനിറ്റില്‍ ഹ്യുംഗ് മിന് രണ്ടാം ഗോളും നേടി.76-ാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസിന്റെ ഫ്രീകിക്ക് ഹെഡ് ചെയ്ത് സപാറ്റ കൊളംബിയയ്ക്ക് ആശ്വാസം നല്കി.
നെയ്മര്‍, മാഴ്സലോ, ഗബ്രിയേല്‍ ജീസസ് എന്നിവരുടെ ഗോളില്‍ ബ്രസീല്‍ 3-1ന് ജപ്പാനെ പരാജയപ്പെടുത്തി. ബ്രസീലിന്റെ മൂന്നു ഗോളും ആദ്യ പകുതിയിലായിരുന്നു. 10-ാം മിനിറ്റില്‍ നെയ്മറുടെ പെനാല്‍റ്റിയില്‍ ബ്രസീല്‍ മുന്നിലെത്തി. എന്നാല്‍ 16-ാം മിനിറ്റില്‍ നെയ്മറുടെ പെനാല്‍റ്റി തടഞ്ഞ് ജപ്പാനീസ് ഗോള്‍കീപ്പര്‍ ഇജി കവാഷിമ വീരനായി. തൊട്ടടുത്ത മിനിറ്റില്‍ മാഴ്സലോയുടെ ലോംഗ് റേഞ്ച് ക്രോസ് ബാറിനോടു ചേര്‍ന്ന് വലയ്ക്കുള്ളില്‍ തറച്ചുകയറി. 36-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും ഗോള്‍ നേടിയതോടെ ബ്രസീല്‍ ജയം ഉറപ്പിച്ചു. 63-ാംമിനിറ്റില്‍ കോര്‍ണറില്‍നിന്നു ലഭിച്ച പന്ത് ഹെഡ് ചെയ്തു വലയിലാക്കി തോമോവാകി മാകിനോ ബ്രസീലിന്റെ ലീഡ് ചുരുക്കി.
11, 61 മിനിറ്റുകളിലാണ് ഹ്യൂംഗ് മിന് ഗോള്‍ നേടിയത്. 76-ാം മിനിറ്റില്‍ ക്രിസ്റ്റ്യൻ സപാറ്റ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും ഹ്യൂംഗ് മിനിന്റെ മികവിനു മുന്നില്‍ കൊളംബിയയുടെ പ്രഭ പൊലിഞ്ഞു. 11-ാം മിനിറ്റില്‍ രണ്ടു കൊളംബിയന്‍ പ്രതിരോധക്കാരെ വെട്ടിച്ച ഹ്യൂംഗ് മിന് സപാറ്റയുടെ കാലുകള്‍ക്കിടയിലൂടെ ഗോള്‍കീപ്പര്‍ ലിയനാര്‍ഡോ കാസലനോസിനെ കാഴ്ചക്കാരനാക്കി ഗോള്‍ നേടി. 61-ാം മിനിറ്റില്‍ ഹ്യുംഗ് മിന് രണ്ടാം ഗോളും നേടി.76-ാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസിന്റെ ഫ്രീകിക്ക് ഹെഡ് ചെയ്ത് സപാറ്റ കൊളംബിയയ്ക്ക് ആശ്വാസം നല്കി.
നെയ്മര്‍, മാഴ്സലോ, ഗബ്രിയേല്‍ ജീസസ് എന്നിവരുടെ ഗോളില്‍ ബ്രസീല്‍ 3-1ന് ജപ്പാനെ പരാജയപ്പെടുത്തി. ബ്രസീലിന്റെ മൂന്നു ഗോളും ആദ്യ പകുതിയിലായിരുന്നു. 10-ാം മിനിറ്റില്‍ നെയ്മറുടെ പെനാല്‍റ്റിയില്‍ ബ്രസീല്‍ മുന്നിലെത്തി. എന്നാല്‍ 16-ാം മിനിറ്റില്‍ നെയ്മറുടെ പെനാല്‍റ്റി തടഞ്ഞ് ജപ്പാനീസ് ഗോള്‍കീപ്പര്‍ ഇജി കവാഷിമ വീരനായി. തൊട്ടടുത്ത മിനിറ്റില്‍ മാഴ്സലോയുടെ ലോംഗ് റേഞ്ച് ക്രോസ് ബാറിനോടു ചേര്‍ന്ന് വലയ്ക്കുള്ളില്‍ തറച്ചുകയറി. 36-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസും ഗോള്‍ നേടിയതോടെ ബ്രസീല്‍ ജയം ഉറപ്പിച്ചു. 63-ാംമിനിറ്റില്‍ കോര്‍ണറില്‍നിന്നു ലഭിച്ച പന്ത് ഹെഡ് ചെയ്തു വലയിലാക്കി തോമോവാകി മാകിനോ ബ്രസീലിന്റെ ലീഡ് ചുരുക്കി.