ന്യൂഡല്‍ഹി: മേരി കോമിന്റെ അഞ്ചാം സുവര്‍ണ സ്വപ്നം സഫലമായി. ഏഷ്യന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലെ ആറാമത്തെ മെഡലും അഞ്ചാമത്തെ സ്വര്‍ണവുമാണ് ഇന്നലെ കോം സ്വന്തമാക്കിയത്. ഈ ടൂര്‍ണമെന്റില്‍ ഇപ്പോള്‍ അഞ്ചു സ്വര്‍ണമടക്കം ആറു മെഡലുകള്‍ കോമിനു സ്വന്തമായി. 48 കിലോഗ്രാം വിഭാഗത്തില്‍ കോമിന്റെ ആദ്യ സ്വര്‍ണം കൂടിയാണിത്.
ഉത്തര കൊറിയന്‍ താരം കിം ഹ്യാംഗ് മിക്കുമേല് 5-0 എന്ന ഏകപക്ഷീയ വിജയമാണ് മേരികോം നേടിയത്. കിമ്മിന്റെ തന്ത്രങ്ങള്‍ക്കു മുന്നില്‍ അസാമാന്യ മെയ്വഴക്കത്തോടെ ഒഴിഞ്ഞു മാറിയ കോം പിന്നീടു പുറത്തെടുത്ത ഇടിവേഗങ്ങള്ക്ക് മിന്നല്‍പ്പിണറിന്റെ കരുത്തായിരുന്നു. പിന്നീടുള്ള ഓരോ റൗണ്ടിലും കോം വിജയം തന്നിലേക്ക് വലിച്ചടുപ്പിച്ചു. 2012 ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവുകൂടിയാണ് കോം. 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന മേരികോം അഞ്ചുവര്‍ഷത്തിനു ശേഷമാണ് 48 കിലോഗ്രാം എന്ന തന്റെ ഇഷ്ടവിഭാഗത്തിലേക്കു തിരിച്ചെത്തിയത്. 2014 ഏഷ്യന്‍ ഗെയിംസിനു ശേഷം മേരികോമിന്റെ ആദ്യ അന്താരാഷ്ട്ര സ്വര്‍ണമാണ് ഇന്നലെ ഇടിക്കൂട്ടില്‍ സ്വന്തമായത്. ഒരുവര്‍ഷ കാലയളവിനുള്ളിലെ ഏക മെഡലും. രാജ്യസഭാംഗം കൂടിയായ കോം ഇടവേളയ്ക്കു ശേഷമാണ് റിംഗിലേക്കെത്തിയത്.
ചൊവ്വാഴ്ച നടന്ന സെമിഫൈനല്‍ മുതല്‍ കോമിന്റെ ഇടികള്‍ക്ക് ഒരു സ്വര്ണത്തിളക്കമുണ്ടായിരുന്നു.സെമിയില്‍ ജപ്പാന്റെ സുബാസ കൊമുരയെ ഏകപക്ഷീയമായ 5-0 എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് മേരികോം ഫൈനലില്‍ ഇടം കണ്ടെത്തിയത്. സെമിഫൈനലിനു ശേഷം, സ്വര്‍ണവുമായി ഇന്ത്യയിലേക്കു മടങ്ങിയെത്തണമെന്ന ആഗ്രഹം കോം മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു.
ഓരോ മെഡലും ഓരോ പോരാട്ടമാണ്. എങ്കിലും ഇതുവരെ നേടിയ അഞ്ചുമെഡലുകളേക്കാള് ഇതിന് പ്രത്യേകതയുണ്ട്. ഒരു പാര്‍ലമെന്റ് അംഗം നേടുന്ന ആദ്യമെഡലാണ് ഇത്. മാത്രവുമല്ല മൂന്നു മക്കളുടെ ‘’തിരക്കുള്ള’’ അമ്മ കൂടിയാണ് ഞാന്‍. ഈ മെഡല്‍ എന്റെ ഉയരം കൂട്ടുമെന്നു വിശ്വസിക്കുന്നു- കോം അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ സ്ഥിരമായി എത്താറുള്ള തനിക്ക് ചാമ്പ്യന്‍ഷിപ്പിനു വേണ്ടിയുള്ള പരിശീലനസമയം വളരെ പരിമിതമായിരുന്നു. കായികലോകം തന്നെ പരിഗണിക്കാതിരുന്ന കാലത്തുപോലും പിന്തുണയുമായി കൂടെ നിന്നവര്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നുവെന്ന് കോം പറഞ്ഞു. 57 കിലോഗ്രാം വിഭാഗം ഫൈനലില്‍ മാറ്റുരച്ച ഇന്ത്യന്‍ താരം സോണിയ ലാതറിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചൈനയുടെ യിന് ജുന്ഹുവയോടാണ് സോണിയ ഏറ്റുമുട്ടിയത്.
കിരീടനേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മേരി കോമിനെ അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാനമാണ് മേരിയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ‘’താങ്കളുടെ സ്വപ്നസാഫല്യത്തില്‍ രാജ്യം മുഴുവനും ആവേശം കൊള്ളുന്നു’’എന്നും മോദി ട്വീറ്റ് ചെയ്തു. കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും അഭിനന്ദനമറിയിച്ച് ട്വീറ്റ് ചെയ്തു. ‘’ എത്ര ധീരോദാത്തമായ പ്രകടനം ,എത്ര ശക്തമായ തിരിച്ചു വരവ്, ത്രിവര്‍ണം ഉയര്‍ന്നു പറക്കട്ടെ. അഭിനന്ദനങ്ങള്‍’’ എന്നായിരുന്നു കായികമന്ത്രിയുടെ ട്വീറ്റ്.
ചാമ്പ്യന്‍ഷിപ്പില്‍ ആകെ ഏഴു സ്വര്‍ണവുമായാണ് ഇന്ത്യന്‍സംഘം മടങ്ങുന്നത്. മേരി കോം (48 കിലോഗ്രാം) സ്വര്‍ണം, സോണിയ ലാതര്‍ (57 കിലോഗ്രാം) വെള്ളി, ശിക്ഷ (54 കിലോഗ്രാം) വെങ്കലം, പ്രിയങ്ക ചൗധരി(60കിലോഗ്രാം) വെങ്കലം, സരിതാ ദേവി( 64 കിലോഗ്രാം) വെങ്കലം, ലോല്വിന ബോര്‍ഗോഹയ്ന്‍ (69 കിലോഗ്രാം) വെങ്കലം, സീമ പുനിയ (81 കിലോഗ്രാം) വെങ്കലം
ഉത്തര കൊറിയന്‍ താരം കിം ഹ്യാംഗ് മിക്കുമേല് 5-0 എന്ന ഏകപക്ഷീയ വിജയമാണ് മേരികോം നേടിയത്. കിമ്മിന്റെ തന്ത്രങ്ങള്‍ക്കു മുന്നില്‍ അസാമാന്യ മെയ്വഴക്കത്തോടെ ഒഴിഞ്ഞു മാറിയ കോം പിന്നീടു പുറത്തെടുത്ത ഇടിവേഗങ്ങള്ക്ക് മിന്നല്‍പ്പിണറിന്റെ കരുത്തായിരുന്നു. പിന്നീടുള്ള ഓരോ റൗണ്ടിലും കോം വിജയം തന്നിലേക്ക് വലിച്ചടുപ്പിച്ചു. 2012 ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവുകൂടിയാണ് കോം. 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന മേരികോം അഞ്ചുവര്‍ഷത്തിനു ശേഷമാണ് 48 കിലോഗ്രാം എന്ന തന്റെ ഇഷ്ടവിഭാഗത്തിലേക്കു തിരിച്ചെത്തിയത്. 2014 ഏഷ്യന്‍ ഗെയിംസിനു ശേഷം മേരികോമിന്റെ ആദ്യ അന്താരാഷ്ട്ര സ്വര്‍ണമാണ് ഇന്നലെ ഇടിക്കൂട്ടില്‍ സ്വന്തമായത്. ഒരുവര്‍ഷ കാലയളവിനുള്ളിലെ ഏക മെഡലും. രാജ്യസഭാംഗം കൂടിയായ കോം ഇടവേളയ്ക്കു ശേഷമാണ് റിംഗിലേക്കെത്തിയത്.
ചൊവ്വാഴ്ച നടന്ന സെമിഫൈനല്‍ മുതല്‍ കോമിന്റെ ഇടികള്‍ക്ക് ഒരു സ്വര്ണത്തിളക്കമുണ്ടായിരുന്നു.സെമിയില്‍ ജപ്പാന്റെ സുബാസ കൊമുരയെ ഏകപക്ഷീയമായ 5-0 എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് മേരികോം ഫൈനലില്‍ ഇടം കണ്ടെത്തിയത്. സെമിഫൈനലിനു ശേഷം, സ്വര്‍ണവുമായി ഇന്ത്യയിലേക്കു മടങ്ങിയെത്തണമെന്ന ആഗ്രഹം കോം മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു.
ഓരോ മെഡലും ഓരോ പോരാട്ടമാണ്. എങ്കിലും ഇതുവരെ നേടിയ അഞ്ചുമെഡലുകളേക്കാള് ഇതിന് പ്രത്യേകതയുണ്ട്. ഒരു പാര്‍ലമെന്റ് അംഗം നേടുന്ന ആദ്യമെഡലാണ് ഇത്. മാത്രവുമല്ല മൂന്നു മക്കളുടെ ‘’തിരക്കുള്ള’’ അമ്മ കൂടിയാണ് ഞാന്‍. ഈ മെഡല്‍ എന്റെ ഉയരം കൂട്ടുമെന്നു വിശ്വസിക്കുന്നു- കോം അഭിപ്രായപ്പെട്ടു. പാര്‍ലമെന്റില്‍ സ്ഥിരമായി എത്താറുള്ള തനിക്ക് ചാമ്പ്യന്‍ഷിപ്പിനു വേണ്ടിയുള്ള പരിശീലനസമയം വളരെ പരിമിതമായിരുന്നു. കായികലോകം തന്നെ പരിഗണിക്കാതിരുന്ന കാലത്തുപോലും പിന്തുണയുമായി കൂടെ നിന്നവര്‍ക്ക് ഈ വിജയം സമര്‍പ്പിക്കുന്നുവെന്ന് കോം പറഞ്ഞു. 57 കിലോഗ്രാം വിഭാഗം ഫൈനലില്‍ മാറ്റുരച്ച ഇന്ത്യന്‍ താരം സോണിയ ലാതറിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചൈനയുടെ യിന് ജുന്ഹുവയോടാണ് സോണിയ ഏറ്റുമുട്ടിയത്.
കിരീടനേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മേരി കോമിനെ അഭിനന്ദിച്ചു. രാജ്യത്തിന്റെ അഭിമാനമാണ് മേരിയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ‘’താങ്കളുടെ സ്വപ്നസാഫല്യത്തില്‍ രാജ്യം മുഴുവനും ആവേശം കൊള്ളുന്നു’’എന്നും മോദി ട്വീറ്റ് ചെയ്തു. കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡും അഭിനന്ദനമറിയിച്ച് ട്വീറ്റ് ചെയ്തു. ‘’ എത്ര ധീരോദാത്തമായ പ്രകടനം ,എത്ര ശക്തമായ തിരിച്ചു വരവ്, ത്രിവര്‍ണം ഉയര്‍ന്നു പറക്കട്ടെ. അഭിനന്ദനങ്ങള്‍’’ എന്നായിരുന്നു കായികമന്ത്രിയുടെ ട്വീറ്റ്.
ചാമ്പ്യന്‍ഷിപ്പില്‍ ആകെ ഏഴു സ്വര്‍ണവുമായാണ് ഇന്ത്യന്‍സംഘം മടങ്ങുന്നത്. മേരി കോം (48 കിലോഗ്രാം) സ്വര്‍ണം, സോണിയ ലാതര്‍ (57 കിലോഗ്രാം) വെള്ളി, ശിക്ഷ (54 കിലോഗ്രാം) വെങ്കലം, പ്രിയങ്ക ചൗധരി(60കിലോഗ്രാം) വെങ്കലം, സരിതാ ദേവി( 64 കിലോഗ്രാം) വെങ്കലം, ലോല്വിന ബോര്‍ഗോഹയ്ന്‍ (69 കിലോഗ്രാം) വെങ്കലം, സീമ പുനിയ (81 കിലോഗ്രാം) വെങ്കലം