നാഗ്പൂര്‍: 82-ാമത് ബാഡ്മിന്റണ്‍ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തിൽ മലയാളി താരം എച്ച് . എസ്. പ്രണോയിയും വനിതാ വിഭാഗത്തിൽ സൈന നെഹ്വാളും ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യനായ കിഡംബി ശ്രീകാന്തിനെ തോല്പിച്ചാണ് പ്രണോയ് കിരീടം സ്വന്തമാക്കിയത്.
ലോകറാങ്കിംഗില്‍ കിഡംബി രണ്ടാമതും പ്രണോയ് പതിനൊന്നാമതുമാണ്. തന്റെ കരിയര്‍ ബെസ്റ്റ് റാങ്കായ പതിനൊന്നില്‍ പ്രണോയ് എത്തിയത് കഴിഞ്ഞയാഴ്ചയാണ്. 49 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-15, 16-21, 21-7 എന്ന നിലയിലാണ് ടോപ്സീഡ് താരം ശ്രീകാന്തിനെ പ്രണോയ് കീഴടക്കിയത്.മത്സരത്തിന്റെ പല ഘട്ടങ്ങളിലും കാണികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്ന നിലയിലേക്ക് കളി നീങ്ങി. പക്ഷേ ചടുലമായ നീക്കങ്ങളോടെ മത്സരം തന്റെ വരുതിയിലാക്കാന്‍ പ്രണോയിക്കായി.
മുമ്പ് നാല് അന്താരാഷ്ട്ര മത്സരങ്ങളിലാണ് ഇരുവരും ഏറ്റു മുട്ടിയിട്ടുള്ളത്. 2011 ലെ ടാറ്റാ ഓപ്പണ്‍ ഒഴികെ എല്ലാമത്സരങ്ങളിലും കിഡംബിയാണ് വിജയിച്ചത്. ഈ സീസണില്‍ കളിച്ച അഞ്ചു ഫൈനലില്‍ നാലിലും വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കിഡംബി മത്സരത്തിനിറങ്ങിയത്. പക്ഷേ പലപ്പോഴും താളം കണ്ടെത്താന്‍ പരിശ്രമിച്ചു പരാജയപ്പെടുന്നതു കാണാമായിരുന്നു. ഇന്റര്‍വെല്‍ സമയത്തു തന്നെ 11-3 ലീഡില്‍ നിലയുറപ്പിച്ച പ്രണോയ് തുടര്‍ന്ന് മെല്ലെ തന്റെ മേല്ക്കോയ്മയുയര്ത്തി വിജയത്തിലേക്കെത്തി.
വനിതാ വിഭാഗത്തില്‍ റാങ്കിംഗില്‍ തന്നേക്കാള്‍ മുന്നിലുള്ള പി.വി. സിന്ധുവിനെ തറപറ്റിച്ച് സൈന നെഹ്വാള് ചാമ്പ്യനായി. ലോക റാങ്കിംഗില്‍ രണ്ടാമതുള്ള സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തറപറ്റിച്ചത്. സ്കോര്‍ 21-17, 27-25. രണ്ടു ഗെയിമും തുല്യ ശക്തികളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായി. രണ്ടാം ഗെയിമില്‍ ഉജ്വല പോരാട്ടമാണ് ഇരുവരും കാഴ്ചവച്ചത്. എന്നാല്‍, വിജയം സൈനയ്ക്കൊപ്പം നിന്നു.
ഇതു മൂന്നാം തവണയാണ് സൈന ദേശീയ കിരീടം ചൂടുന്നത്. മുന്‍നിര താരങ്ങളടക്കമുള്ളവര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്ന് ഇത്തവണ അഖിലേന്ത്യ ബാഡ്മിന്റണ്‍ അസോസിയേഷന് നിര്‍ദേശിച്ചിരുന്നു.
ലോകറാങ്കിംഗില്‍ കിഡംബി രണ്ടാമതും പ്രണോയ് പതിനൊന്നാമതുമാണ്. തന്റെ കരിയര്‍ ബെസ്റ്റ് റാങ്കായ പതിനൊന്നില്‍ പ്രണോയ് എത്തിയത് കഴിഞ്ഞയാഴ്ചയാണ്. 49 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-15, 16-21, 21-7 എന്ന നിലയിലാണ് ടോപ്സീഡ് താരം ശ്രീകാന്തിനെ പ്രണോയ് കീഴടക്കിയത്.മത്സരത്തിന്റെ പല ഘട്ടങ്ങളിലും കാണികളുടെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്ന നിലയിലേക്ക് കളി നീങ്ങി. പക്ഷേ ചടുലമായ നീക്കങ്ങളോടെ മത്സരം തന്റെ വരുതിയിലാക്കാന്‍ പ്രണോയിക്കായി.
മുമ്പ് നാല് അന്താരാഷ്ട്ര മത്സരങ്ങളിലാണ് ഇരുവരും ഏറ്റു മുട്ടിയിട്ടുള്ളത്. 2011 ലെ ടാറ്റാ ഓപ്പണ്‍ ഒഴികെ എല്ലാമത്സരങ്ങളിലും കിഡംബിയാണ് വിജയിച്ചത്. ഈ സീസണില്‍ കളിച്ച അഞ്ചു ഫൈനലില്‍ നാലിലും വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കിഡംബി മത്സരത്തിനിറങ്ങിയത്. പക്ഷേ പലപ്പോഴും താളം കണ്ടെത്താന്‍ പരിശ്രമിച്ചു പരാജയപ്പെടുന്നതു കാണാമായിരുന്നു. ഇന്റര്‍വെല്‍ സമയത്തു തന്നെ 11-3 ലീഡില്‍ നിലയുറപ്പിച്ച പ്രണോയ് തുടര്‍ന്ന് മെല്ലെ തന്റെ മേല്ക്കോയ്മയുയര്ത്തി വിജയത്തിലേക്കെത്തി.
വനിതാ വിഭാഗത്തില്‍ റാങ്കിംഗില്‍ തന്നേക്കാള്‍ മുന്നിലുള്ള പി.വി. സിന്ധുവിനെ തറപറ്റിച്ച് സൈന നെഹ്വാള് ചാമ്പ്യനായി. ലോക റാങ്കിംഗില്‍ രണ്ടാമതുള്ള സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈന തറപറ്റിച്ചത്. സ്കോര്‍ 21-17, 27-25. രണ്ടു ഗെയിമും തുല്യ ശക്തികളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായി. രണ്ടാം ഗെയിമില്‍ ഉജ്വല പോരാട്ടമാണ് ഇരുവരും കാഴ്ചവച്ചത്. എന്നാല്‍, വിജയം സൈനയ്ക്കൊപ്പം നിന്നു.
ഇതു മൂന്നാം തവണയാണ് സൈന ദേശീയ കിരീടം ചൂടുന്നത്. മുന്‍നിര താരങ്ങളടക്കമുള്ളവര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്ന് ഇത്തവണ അഖിലേന്ത്യ ബാഡ്മിന്റണ്‍ അസോസിയേഷന് നിര്‍ദേശിച്ചിരുന്നു.