തിരുവനന്തപുരം: കോഹ്ലി...കോഹ്ലി... കോഹ്ലി... ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ വിദ്യാർഥികളുടെ നിലയ്ക്കാത്ത ആരവം. മഴ മാറി മൂന്നരയോടെ നീല ടീ ഷർട്ടും ക്യാപ്പുമണിഞ്ഞു ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി സ്റ്റേഡിയത്തിൽ എത്തിയതോടെ ആവേശം അണപൊട്ടി. നിലയ്ക്കാത്ത കരഘോഷത്തോടെയും ആർപ്പുവിളികളോടെയും കോഹ്ലിയെ തലസ്ഥാനം സ്വീകരിച്ചു. പിന്നീട് അവിടെ ആകെ വിരാട് മയമായിരുന്നു.
ഇടയ്ക്കിടയ്ക്ക് ആവേശം പകരുന്ന അനൗണ്‍സ്മെന്റ് കൂടി എത്തുമ്പോൾ, ഇന്ത്യൻ നായകൻ സെഞ്ചുറി നേടിയതിനുശേഷം കാണികൾക്കു നേരെ ബാറ്റുയർത്തി അഭിവാദ്യം നൽകുമ്പോൾ സ്റ്റേഡിയത്തിൽ ഉയരുന്ന അതേ ആരവമായിരുന്നു ഇന്നലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കണ്ടതും. സംസ്ഥാന പോലീസിന്റെ ആതിഥ്യം സ്വീകരിച്ചു ‘യെസ് ടു ക്രിക്കറ്റ് നോ ടു ഡ്രഗ് ’ (ക്രിക്കറ്റ് കളിക്കൂ ലഹരി ഉപേക്ഷിക്കൂ) എന്ന ലഹരി വിരുദ്ധ കാന്പയിന്റെ പ്രചാരണ പരിപാടിക്കെത്തിയതായിരുന്നു ഇന്ത്യൻ നായകൻ.
പരിപാടിക്കു മുമ്പെത്തിയ കനത്ത മഴ താരത്തെ നേരിട്ടു കാണാനുള്ള അവസരം നഷ്ടപ്പെടുത്തുമെന്നു സന്ദേഹമുയർത്തിയെങ്കിലും മൂന്നു മണിയോടെ മഴ മാറിയതു ആരാധകരെ സന്തോഷഭരിതരാക്കി.
വിരാട് കോഹ്ലിക്കൊപ്പം ടീം അംഗങ്ങളായ ദിനേശ് കാർത്തിക്, സഞ്ജു വി. സാംസൺ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരും ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റേഡിയത്തിലെത്തിയതോടെ ഗാലറി ഇളകി മറിഞ്ഞു. കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. ജീവിതത്തില്‍ ലഹരിയെ അകറ്റി നിറുത്തണമെന്ന മുഖ്യമന്ത്രിയുടെയും വിരാട് കോഹ്ലിയുടെയും അഭ്യര്‍ഥന ആരവത്തോടെയാണ് തിങ്ങി നിറഞ്ഞ വിദ്യാർഥികള്‍ സ്വീകരിച്ചത്.
മുഖ്യമന്ത്രി കൈമാറിയ ദീപശിഖ മൈതാനത്തെ ചുറ്റിയെത്തിയപ്പോള്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഫുട്ബോള്‍ താരം ഐ. എം. വിജയന് ദീപം തെളിച്ചു. തുടര്‍ന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിച്ച നൃത്തവും കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടിയും അരങ്ങേറി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മൈതാനത്തുള്ളവര്‍ ഏറ്റുചൊല്ലി. മൈതാനത്തിന് പുറത്തും സമീപത്തെ കടകള്‍ക്ക് മുകളിലും പരിപാടി കാണാന്‍ ജനം നിറഞ്ഞിരുന്നു.
തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവര്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മുഖ്യമന്ത്രിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുള്ള ഉപഹാരം മുഖ്യമന്ത്രി നല്കി. വിദ്യാര്‍ഥികള്‍ ലഹരി ഉത്പന്നങ്ങള്‍ക്ക് അടിമകളാകാതെ അവരെ കായികരംഗത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പരിപാടി സംഘടിപ്പിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇടയ്ക്കിടയ്ക്ക് ആവേശം പകരുന്ന അനൗണ്‍സ്മെന്റ് കൂടി എത്തുമ്പോൾ, ഇന്ത്യൻ നായകൻ സെഞ്ചുറി നേടിയതിനുശേഷം കാണികൾക്കു നേരെ ബാറ്റുയർത്തി അഭിവാദ്യം നൽകുമ്പോൾ സ്റ്റേഡിയത്തിൽ ഉയരുന്ന അതേ ആരവമായിരുന്നു ഇന്നലെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ കണ്ടതും. സംസ്ഥാന പോലീസിന്റെ ആതിഥ്യം സ്വീകരിച്ചു ‘യെസ് ടു ക്രിക്കറ്റ് നോ ടു ഡ്രഗ് ’ (ക്രിക്കറ്റ് കളിക്കൂ ലഹരി ഉപേക്ഷിക്കൂ) എന്ന ലഹരി വിരുദ്ധ കാന്പയിന്റെ പ്രചാരണ പരിപാടിക്കെത്തിയതായിരുന്നു ഇന്ത്യൻ നായകൻ.
പരിപാടിക്കു മുമ്പെത്തിയ കനത്ത മഴ താരത്തെ നേരിട്ടു കാണാനുള്ള അവസരം നഷ്ടപ്പെടുത്തുമെന്നു സന്ദേഹമുയർത്തിയെങ്കിലും മൂന്നു മണിയോടെ മഴ മാറിയതു ആരാധകരെ സന്തോഷഭരിതരാക്കി.
വിരാട് കോഹ്ലിക്കൊപ്പം ടീം അംഗങ്ങളായ ദിനേശ് കാർത്തിക്, സഞ്ജു വി. സാംസൺ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരും ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റേഡിയത്തിലെത്തിയതോടെ ഗാലറി ഇളകി മറിഞ്ഞു. കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. ജീവിതത്തില്‍ ലഹരിയെ അകറ്റി നിറുത്തണമെന്ന മുഖ്യമന്ത്രിയുടെയും വിരാട് കോഹ്ലിയുടെയും അഭ്യര്‍ഥന ആരവത്തോടെയാണ് തിങ്ങി നിറഞ്ഞ വിദ്യാർഥികള്‍ സ്വീകരിച്ചത്.
മുഖ്യമന്ത്രി കൈമാറിയ ദീപശിഖ മൈതാനത്തെ ചുറ്റിയെത്തിയപ്പോള്‍ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഫുട്ബോള്‍ താരം ഐ. എം. വിജയന് ദീപം തെളിച്ചു. തുടര്‍ന്ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിച്ച നൃത്തവും കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടിയും അരങ്ങേറി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ മൈതാനത്തുള്ളവര്‍ ഏറ്റുചൊല്ലി. മൈതാനത്തിന് പുറത്തും സമീപത്തെ കടകള്‍ക്ക് മുകളിലും പരിപാടി കാണാന്‍ ജനം നിറഞ്ഞിരുന്നു.
തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവര്‍ ഇന്ത്യന്‍ ടീം അംഗങ്ങളും മുഖ്യമന്ത്രിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കുള്ള ഉപഹാരം മുഖ്യമന്ത്രി നല്കി. വിദ്യാര്‍ഥികള്‍ ലഹരി ഉത്പന്നങ്ങള്‍ക്ക് അടിമകളാകാതെ അവരെ കായികരംഗത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോലീസ് പരിപാടി സംഘടിപ്പിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റയും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.