കോട്ടയം: ചാമ്പ്യന്‍പട്ടം നിലനിര്‍ത്താന്‍ പാലക്കാടും തിരിച്ചുപിടിക്കാന്‍ എറണാകുളവും ഇന്നു മുതല്പാലായിലെ സിന്തറ്റിക് ട്രാക്കില്‍ മാറ്റുരയ്ക്കുമ്പോള്‍ ഇരുവര്‍ക്കും പ്രതീക്ഷകളേറെ. മലപ്പുറത്തെ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ട്രാക്കിലും ഫീല്‍ഡിലും അവസാനനിമിഷം വരെ നീണ്ടനിന്നു പോരാട്ടത്തില്‍ എറണാകുളത്തിന്റെ 247 പോയിന്റു മറികടന്നു നേടിയ 255 പോയിന്റുമായാണു പാലക്കാട് കിരീടം ചൂടിയത്. ദീര്‍ഘദൂര ഓട്ടങ്ങളിലും ത്രോ ഇനങ്ങളിലും നേടിയ വ്യക്തമായ ആധിപത്യമാണു പാലക്കാടിനു കരുത്ത് പകര്‍ന്നത്. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍ സ്കൂളായ മാര്‍ ബേസിലിന്റെ 117 പോയിന്റിനു പിന്നില്‍ രണ്ടാമതെത്തിയ കല്ലടിക്ക് 103 പോയിന്റായിരുന്നു.
പറന്നു മുന്നേറാന്‍ പറളി, കിടുകിടാ വിറപ്പിക്കാന്‍ കല്ലടി, പുതുയുഗം തുറക്കാന്‍ മുണ്ടൂര്‍
പാലക്കാട് എത്തുന്നതു കേമന്മാരുടെ വമ്പന്‍ പടയുമായി. ഇത്തവണയും വിജയം ആവര്‍ത്തിക്കാനുള്ള കരുത്തുമായാണു പാലക്കാടിന്റെ 180 അംഗ ടീം എത്തുക. റവന്യു ജില്ലാ മീറ്റില്‍ ശക്തമായ മത്സരമാണു പാലക്കാടിന്റെ ചുണക്കുട്ടികള്‍ കാഴ്ചവച്ചത്.
കഴിഞ്ഞതവണ സ്കൂള്‍ പ്രകടനത്തില്‍ രണ്ടാമതെത്തിയ കല്ലടിക്ക് 103 പോയിന്റായിരുന്നു. നാലും അഞ്ചും സ്ഥാനം നേടിയ പറളിയും മുണ്ടൂരും പിന്നെ മാത്തൂര്‍ സിഎഫ്ഡിവിഎച്ച്എസും പാലക്കാടിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. ചിറ്റൂര്‍ ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ്എസ്, ചെര്‍പ്പുളശേരി ഗവണ്മെന്റ് എച്ച്എസ്എസ്, ടിആര്‍കെഎച്ച്എസ്എസ് വാണിയംകുളം, എംഎന്‍കെഎം ചിറ്റിലഞ്ചേരി, പാലക്കാട് മോയന്‍സ് സ്കൂള്‍ തുടങ്ങിയ സ്കൂളുകളിലെ താരങ്ങളും പാലക്കാടിനുവേണ്ടി സ്പൈക്ക് അണിയും. സംസ്ഥാന മീറ്റിലേക്ക് പാലക്കാട് ടീമില്‍ ഏറ്റവുമധികം കുട്ടികള്‍ കല്ലടി സ്കൂളില്‍നിന്നാണ്. 19 പെണ്‍കുട്ടികളും 11 ആണ്‍കുട്ടികളും. മുന്‍വര്‍ഷം 15 സ്വര്‍ണം നേടി മുന്നിലെത്തിയ കല്ലടിയില്‍ കഴിഞ്ഞ വര്‍ഷം 37 പേരുണ്ടായിരുന്നു. ദീര്‍ഘദൂര ഓട്ടത്തിലാണ് ഇത്തവണയും കല്ലടി സ്കൂളിന്റെ പ്രതീക്ഷ. ഇത്തവണ 90 പോയിന്റെങ്കിലും നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാന്ദ്രാ സുരേന്ദ്രന്, കെ.അക്ഷയ, അശ്വിന് ശങ്കര്‍ എന്നിവരാണ് സ്കൂളിന്റെ സ്വര്‍ണ പ്രതീക്ഷ.
പറളി സ്കൂളില്‍നിന്ന് 16 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും 28 പേരും മുണ്ടൂരില്‍നിന്ന് ഒമ്പതു പെണ്‍കുട്ടികളും എട്ട് ആണ്‍കുട്ടികളും 17 പേരും മാത്തൂര്‍ സിഎഫ്ഡിവിഎച്ച്എസില് ആറു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും മത്സരിക്കും.
കഴിഞ്ഞ മീറ്റിലെ നാലാം സ്ഥാനക്കാരായ പാലക്കാട് പറളി ഹൈസ്കൂള്‍ ഇത്തവണ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. 15 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമാണു പറളിയെ നയിക്കുന്നത്. 18 സ്വര്‍ണവും എട്ട് വെള്ളിയും 12 വെങ്കലവുമായി 119 പോയിന്റോടെ പാലക്കാട് റവന്യു ജില്ലാ മീറ്റില്‍ രണ്ടാം സ്ഥാനം പറളിയ്ക്കായിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000, 1500 മീറ്ററില്‍ പി.എന്‍. അജിത്ത്, ആണ്‍കുട്ടികളുടെ ജൂണിയര്‍ ഹാമര്‍ ത്രോയില്‍ എം. ശ്രീവിശ്വ, സീനിയര്‍ ബോയ്സ് 100 മീറ്ററിലും ലോംഗ് ജംപിലും ടി.പി. അമല്‍ എന്നിവര്‍ പറളിയുടെ കുതിപ്പിനു വേഗം പകരും. കഴിഞ്ഞ വര്‍ഷം ആറു സ്വര്‍ണം ഉള്‍പ്പെടെ 45 പേയിന്റ് സ്കൂള്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനമായിരുന്ന മുണ്ടൂര്‍ സ്കൂള്‍ ഇക്കുറി ട്രാക്കില്‍ പുതിയ താരങ്ങളെയാണ് ഇറക്കുന്നത്. 19 പേരടങ്ങുന്ന ടീമില്‍ 11 പെണ്‍കുട്ടികളും എട്ട് ആണ്‍കുട്ടികളുമുണ്ട്. സീനിയര്‍ ഗേള്‍സ് നടത്തം, ജൂണിയര്‍ ബോയ്സ് ട്രിപ്പിള്‍ ജംപ്, ജൂണിയര്‍ ബോയ്സ് 100 മീറ്റര്‍ 3000, 1500 മീറ്ററുകളിലാണ് മുണ്ടൂരിന്റെ പ്രതീക്ഷ.
കിരീടം തിരികെപ്പിടിക്കാന്‍ എറണാകുളം
കഴിഞ്ഞവര്‍ഷം കൈവിട്ടുപോയ ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാന്‍ എറണാകുളവും വന്പടയുമാണു ടീം പാലായുടെ മണ്ണിലെത്തുന്നത്. മാര്‍ ബേസില്‍ സ്കൂളിന്റെ ചിറകിലേറിയാണ് എറണാകുളത്തിന്റെ വരവ്. എറണാകുളം ജില്ലാ കായികോത്സവത്തില്‍ 57 സ്വര്‍ണവും 57 വെള്ളിയും 46 വെങ്കലവുമടക്കം 540 പോയിന്റു നേടിയ ചുണക്കുട്ടന്മാരാണു പാലായുടെ മണ്ണില്‍ പുതിയ കുതിപ്പിനായി എത്തുന്നത്. കോതമംഗലത്തെ തന്നെ മുൻ ചാന്പ്യന്മാരായ സെന്റ് ജോര്‍ജ് സ്കൂളും എറണാകുളം ജില്ലയ്ക്കു കരുത്തായിട്ടുണ്ട്.
മണീട് ഗവണ്മെന്റ് വിഎച്ച്എസിലെ അല്ക്സ് ജോസഫാണ് ജില്ലയുടെ പ്രതീക്ഷയുള്ള ഒരുതാരം. ജില്ലാതല മത്സരത്തില്‍ മൂന്നു വ്യക്തിഗത ഇനങ്ങളിലും റിക്കാര്‍ഡ് പ്രകടനവുമായിട്ടാണ് അലക്സ് ജോസഫ് സംസ്ഥാനതല മത്സരത്തിനെത്തുന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തില്‍ മാതിരപ്പള്ളി ഗവണ്മെന്റ് വിഎച്ച്എസ്എസിലെ ആശാ സോന്‍, 3000 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ ബേസിലെ അനുമോള്‍ തമ്പി, ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ മാതിരപ്പള്ളിയുടെ മുഹമ്മദ് ആഷിഖ്, ട്രിപ്പിള്‍ ജംപില്‍ മണീടിന്റെ കെ.എം. ശ്രീകാന്ത് എന്നിവരാണ് പാലായില്‍ വിജയമുറപ്പിക്കാനെത്തുന്ന ജില്ലയുടെ പ്രമുഖ താരങ്ങള്‍. ജൂണിയര്‍ ബോയ്സ് ഷോട്ട് പുട്ടില്‍ മണീടിന്റെ അലക്സ് ജോസഫ്, ജൂണിയര്‍ ഗേള്‍സ് ലോംഗ്ജംപില് മാതിരപ്പള്ളിയുടെ സാന്ദ്രാ ബാബു, സീനിയര്‍ ബോയ്സ് ഡിസ്കസ് ത്രോയില്‍ സെന്റ് ജോര്‍ജിന്റെ അലക്സ് പി. തങ്കച്ചന് 100 മീറ്ററില്‍ സെന്റ് തോമസ് പെരുമാനൂരിലെ ആര്. രമ്യ ജൂണിയര്‍ ഗേള്‍സ് ഷോട്ട് പുട്ടില്‍ മാതിരപ്പള്ളിയുടെ കെസിയ മറിയം, ജൂണിയര്‍ ബോയ്സ് 800 മീറ്ററില്‍ ബാര്‍ ബേസിലിന്റെ അഭിഷേക് മാത്യു എന്നിവരും വിജയ പ്രതീക്ഷയിലാണു പാലായിലെത്തുന്നത്.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 500, 1500, 800 മീറ്ററുകളില്‍ സ്വര്‍ണം നേടിയ മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിയും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 500, 1500, 300 മീറ്ററുകളില്‍ സ്വര്‍ണം നേടിയ അനുമോള്‍ തമ്പിയും മറ്റു താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മലയോരമേഖലയുടെ കരുത്തില്‍ കോഴിക്കോട്
മലയോര മേഖലയുടെ കരുത്തില്‍ സ്വര്‍ണം വാരിക്കൂട്ടാനാണു കോഴിക്കോട് ജില്ല പാലായിലെത്തിയത്. പുല്ലൂരാംപാറ സെന്റ് ജോസഫിന്റെയും കട്ടിപ്പാറ ഹോളിഫാമിലി സ്കൂളിന്റെയും കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്കൂളിന്റെയും കരുത്തിലാണ് സാമൂതിരിനാട് പാലായിലെത്തുന്നത്. പൂല്ലൂരാംപാറ സെന്റ് ജോസ്ഫ്സ് സ്കൂളില്‍നിന്നും റവന്യു ജില്ലമേളയ്ക്കത്തെിയ 51 സംഘത്തില്‍ 35 പേരും സംസ്ഥാന കായികമേളയ്ക്ക് യോഗ്യത നേടിയവരാണ്. സീനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ട് മത്സരത്തില്‍ വി.എസ്. സൗമ്യ, 200 മീറ്ററില്‍ സാനിയ ടോമിയും, കെ.ടി. ആദിത്യയും ജംപിംഗ് പിറ്റില്‍ ആധിപത്യം ഉറപ്പിച്ച ഫിലോ എയ്ഞ്ചലും ലിസ്ബത്ത് കരോളിനും പാലായില്‍ പുതിയ ദൂരങ്ങള്‍ തേടാനെത്തുന്നുണ്ട്.
ആതിഥേയരുടെ പ്രതീക്ഷ ഭരണങ്ങാനവും കുറുമ്പനാടവും
ഭരണങ്ങാനത്തിന്റെയും കുറുമ്പനാടത്തിന്റെയും പെണ്പടകള് ഇത്തവണ കോട്ടയത്തിനു വലിയ പ്രതീക്ഷയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തോമസ് മാഷിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ ചുണക്കുട്ടികള്‍ കൊണ്ടുവന്ന ചാമ്പ്യന്‍പട്ടം എറണാകുളത്തിന്റെ വരവോടെ നിലച്ചെങ്കിലും ഇത്തവണ മികച്ചപ്രകടനം ട്രാക്കിലും ഫീല്‍ഡിലും നടത്താനാകുമെന്ന പ്രതീക്ഷയോടെയാണു കോട്ടയം ടീം ട്രാക്കിലിറങ്ങുന്നത്. സബ് ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ ഹര്‍ഡില്‍സിലും ഭരണങ്ങാനം തന്നെയാണ്. ആന്‍ റോസ്, അന്ന തോമസ് മാത്യു, റോണ, ഡോണാ വി. തോമസ്, ജൂബി ജേക്കബ് എന്നിവരാണു ഹര്‍ഡില്‍സിലെ താരങ്ങള്‍. 400, 200 മീറ്റര്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ ജൂബി ജേക്കബ് മെഡല്‍ സാധ്യത ഉറപ്പ് വരുത്തുന്നു. ഡിസ്കസ് ത്രോ താരം മിലു ആന്‍ മാത്യു, 100 മീറ്റര്‍, ലോംഗ് ജംപ് മത്സരങ്ങളില്‍ അനന്യ ജെറ്റോ, ഹൈ ജംപ ില് മനീഷ ബിജു എന്നിവരും മെഡല്‍ പ്രതീക്ഷയാണ്. റവന്യു ജില്ലാ മേളയില്‍ കുറുമ്പനാടം ഉയര്‍ത്തിയ വെല്ലുവിളി സംസ്ഥാന തലത്തിലും തുടര്‍ന്നാല്‍ കോട്ടയത്തിനു പ്രതീക്ഷ വാനോളം. ജൂണിയര്‍ വിഭാഗത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ച ആകാശ് എം. വര്‍ഗീസ് തന്നെയാണു കുറുമ്പനാടത്തിന്റെ കരുത്ത്. റവന്യു മേളയില്‍ മത്സരിച്ച മൂന്നു വ്യക്തിഗത ഇനങ്ങളിലും മീറ്റ് റിക്കാര്‍ഡ്. 4-100 റിലേയില്‍ സ്വര്‍ണനേട്ടം. ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ്, 100 മീറ്റര്‍ ഓട്ടം എന്നിവയിലാണു റിക്കാര്‍ഡ് സൃഷ്ടിച്ചത്. ജൂണിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപിലും ജൂണിയര്‍ ലോംഗ് ജംപിലും സ്വന്തംപേരില്‍ കഴിഞ്ഞവര്‍ഷം കുറിച്ച മീറ്റ് റിക്കാര്‍ഡാണു തിരുത്തിയത്. സീനിയര്‍ ഗേള്‍സില്‍ ലിനറ്റ് ജോര്‍ജ് 400, 200, ട്രിപ്പിള്‍ ജംപിലും പ്രതീക്ഷയുണ്ട്. റോഷ്നി ദേവസ്യ 100 മീറ്റര്‍, റിലേ, ട്രിപ്പിള്‍ ജംപിലും പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ഷാനി ഷാജിയും ശില്പ ഇടിക്കുളയും 200, 400 മീറ്ററില്‍ സ്വര്‍ണപ്രതീക്ഷ നല്കുന്നു. സബ് ജൂണിയര്‍ വിഭാഗത്തില്‍ റൈന്‍ ഇമ്മാനുവേല്‍ തോമസ് 100 മീറ്റര്‍ ഓട്ടം, 80 മീറ്റര്‍ ഹഡില്‍സ്, ലോംഗ് ജംപിലും ശരത്ത് സന്തോഷ് ജൂണിയര്‍ 400, 800 മീറ്ററിലും വലിയപ്രതീക്ഷ നല്കുന്നു. കോട്ടയം എംഡി സ്കൂളിന്റെ പോരാളികളിലൊരാളാണ് ജയ്ജിത്ത് പ്രസാദ്. 800, 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 400 മീറ്ററില്‍ വെങ്കലവും നേടിയ ജയ്ജിത്ത് സംസ്ഥാന മീറ്റിലും പ്രതീക്ഷയാണ്. സീനിയര്‍ വിഭാഗത്തില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഗോഗുല്‍ രഘു, കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനം നേടിയ ശ്രീഹരി ഇത്തവണ ജൂണിയര്‍ വിഭാഗത്തില്‍ മത്സരത്തിനുണ്ട്. 100 മീറ്ററില്‍ പാര്‍വതി പ്രസാദും എംഡിയുടെ പ്രതീക്ഷയുണ്ട്. നടന്നുകയറാന്‍ പാറത്തോസ് ഗ്രേസി മെമ്മോറിയല്‍ സ്കൂളിലെ താരങ്ങളുണ്ട്. സീനിയര്‍, ജൂണിയര്‍ ആണ്, പെണ് വിഭാഗങ്ങളിലായി മത്സരിച്ച് ഏഴില്‍ ആറുപേരും നേടിയ വിജയം സംസ്ഥാന മേളയിലും ആവര്‍ത്തിക്കാന്‍ ഒരുക്കത്തിലാണ്. പറളി സ്കൂളിലെ കുട്ടികളെ പിന്തള്ളി കഴിഞ്ഞതവണ നേടിയ വിജയം ആവര്‍ത്തിക്കണമെന്നാണ് ഇരുടെ ആഗ്രഹം. സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ നടത്തത്തില്‍ അലീന ജോര്‍ജും ജൂണിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ വിസ്മയ വിനോദും അനു അനീഷുമാണ് തുരുപ്പ്. ജൂണിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ നടത്തത്തി എം.എസ്. മുഹമ്മദ് ഷാജി, പി.എ. മുഹമ്മദ് ഹനീഫയും പ്രതീക്ഷ നല്കുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റില്‍ നിഖില്‍ സുധിലാലും വിജയപ്രതീക്ഷ നല്കുന്നു. നിഖിലിന് കഴിഞ്ഞ ദേശീയ അമച്വര്‍ മീറ്റില്‍ 5,000 മീറ്റര്‍ നടത്തത്തില്‍ റിക്കാര്‍ഡും നാഷണല്‍ സ്കൂള്‍ മീറ്റില്‍ രണ്ടാംസ്ഥാനവും ലഭിച്ചിരുന്നു.
ജോമി കുര്യാക്കോസ്
പറന്നു മുന്നേറാന്‍ പറളി, കിടുകിടാ വിറപ്പിക്കാന്‍ കല്ലടി, പുതുയുഗം തുറക്കാന്‍ മുണ്ടൂര്‍
പാലക്കാട് എത്തുന്നതു കേമന്മാരുടെ വമ്പന്‍ പടയുമായി. ഇത്തവണയും വിജയം ആവര്‍ത്തിക്കാനുള്ള കരുത്തുമായാണു പാലക്കാടിന്റെ 180 അംഗ ടീം എത്തുക. റവന്യു ജില്ലാ മീറ്റില്‍ ശക്തമായ മത്സരമാണു പാലക്കാടിന്റെ ചുണക്കുട്ടികള്‍ കാഴ്ചവച്ചത്.
കഴിഞ്ഞതവണ സ്കൂള്‍ പ്രകടനത്തില്‍ രണ്ടാമതെത്തിയ കല്ലടിക്ക് 103 പോയിന്റായിരുന്നു. നാലും അഞ്ചും സ്ഥാനം നേടിയ പറളിയും മുണ്ടൂരും പിന്നെ മാത്തൂര്‍ സിഎഫ്ഡിവിഎച്ച്എസും പാലക്കാടിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. ചിറ്റൂര്‍ ഗവണ്മെന്റ് ഗേള്‍സ് എച്ച്എസ്എസ്, ചെര്‍പ്പുളശേരി ഗവണ്മെന്റ് എച്ച്എസ്എസ്, ടിആര്‍കെഎച്ച്എസ്എസ് വാണിയംകുളം, എംഎന്‍കെഎം ചിറ്റിലഞ്ചേരി, പാലക്കാട് മോയന്‍സ് സ്കൂള്‍ തുടങ്ങിയ സ്കൂളുകളിലെ താരങ്ങളും പാലക്കാടിനുവേണ്ടി സ്പൈക്ക് അണിയും. സംസ്ഥാന മീറ്റിലേക്ക് പാലക്കാട് ടീമില്‍ ഏറ്റവുമധികം കുട്ടികള്‍ കല്ലടി സ്കൂളില്‍നിന്നാണ്. 19 പെണ്‍കുട്ടികളും 11 ആണ്‍കുട്ടികളും. മുന്‍വര്‍ഷം 15 സ്വര്‍ണം നേടി മുന്നിലെത്തിയ കല്ലടിയില്‍ കഴിഞ്ഞ വര്‍ഷം 37 പേരുണ്ടായിരുന്നു. ദീര്‍ഘദൂര ഓട്ടത്തിലാണ് ഇത്തവണയും കല്ലടി സ്കൂളിന്റെ പ്രതീക്ഷ. ഇത്തവണ 90 പോയിന്റെങ്കിലും നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാന്ദ്രാ സുരേന്ദ്രന്, കെ.അക്ഷയ, അശ്വിന് ശങ്കര്‍ എന്നിവരാണ് സ്കൂളിന്റെ സ്വര്‍ണ പ്രതീക്ഷ.
പറളി സ്കൂളില്‍നിന്ന് 16 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളും 28 പേരും മുണ്ടൂരില്‍നിന്ന് ഒമ്പതു പെണ്‍കുട്ടികളും എട്ട് ആണ്‍കുട്ടികളും 17 പേരും മാത്തൂര്‍ സിഎഫ്ഡിവിഎച്ച്എസില് ആറു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും മത്സരിക്കും.
കഴിഞ്ഞ മീറ്റിലെ നാലാം സ്ഥാനക്കാരായ പാലക്കാട് പറളി ഹൈസ്കൂള്‍ ഇത്തവണ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. 15 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളുമാണു പറളിയെ നയിക്കുന്നത്. 18 സ്വര്‍ണവും എട്ട് വെള്ളിയും 12 വെങ്കലവുമായി 119 പോയിന്റോടെ പാലക്കാട് റവന്യു ജില്ലാ മീറ്റില്‍ രണ്ടാം സ്ഥാനം പറളിയ്ക്കായിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 5000, 1500 മീറ്ററില്‍ പി.എന്‍. അജിത്ത്, ആണ്‍കുട്ടികളുടെ ജൂണിയര്‍ ഹാമര്‍ ത്രോയില്‍ എം. ശ്രീവിശ്വ, സീനിയര്‍ ബോയ്സ് 100 മീറ്ററിലും ലോംഗ് ജംപിലും ടി.പി. അമല്‍ എന്നിവര്‍ പറളിയുടെ കുതിപ്പിനു വേഗം പകരും. കഴിഞ്ഞ വര്‍ഷം ആറു സ്വര്‍ണം ഉള്‍പ്പെടെ 45 പേയിന്റ് സ്കൂള്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനമായിരുന്ന മുണ്ടൂര്‍ സ്കൂള്‍ ഇക്കുറി ട്രാക്കില്‍ പുതിയ താരങ്ങളെയാണ് ഇറക്കുന്നത്. 19 പേരടങ്ങുന്ന ടീമില്‍ 11 പെണ്‍കുട്ടികളും എട്ട് ആണ്‍കുട്ടികളുമുണ്ട്. സീനിയര്‍ ഗേള്‍സ് നടത്തം, ജൂണിയര്‍ ബോയ്സ് ട്രിപ്പിള്‍ ജംപ്, ജൂണിയര്‍ ബോയ്സ് 100 മീറ്റര്‍ 3000, 1500 മീറ്ററുകളിലാണ് മുണ്ടൂരിന്റെ പ്രതീക്ഷ.
കിരീടം തിരികെപ്പിടിക്കാന്‍ എറണാകുളം
കഴിഞ്ഞവര്‍ഷം കൈവിട്ടുപോയ ചാമ്പ്യന്‍പട്ടം തിരിച്ചുപിടിക്കാന്‍ എറണാകുളവും വന്പടയുമാണു ടീം പാലായുടെ മണ്ണിലെത്തുന്നത്. മാര്‍ ബേസില്‍ സ്കൂളിന്റെ ചിറകിലേറിയാണ് എറണാകുളത്തിന്റെ വരവ്. എറണാകുളം ജില്ലാ കായികോത്സവത്തില്‍ 57 സ്വര്‍ണവും 57 വെള്ളിയും 46 വെങ്കലവുമടക്കം 540 പോയിന്റു നേടിയ ചുണക്കുട്ടന്മാരാണു പാലായുടെ മണ്ണില്‍ പുതിയ കുതിപ്പിനായി എത്തുന്നത്. കോതമംഗലത്തെ തന്നെ മുൻ ചാന്പ്യന്മാരായ സെന്റ് ജോര്‍ജ് സ്കൂളും എറണാകുളം ജില്ലയ്ക്കു കരുത്തായിട്ടുണ്ട്.
മണീട് ഗവണ്മെന്റ് വിഎച്ച്എസിലെ അല്ക്സ് ജോസഫാണ് ജില്ലയുടെ പ്രതീക്ഷയുള്ള ഒരുതാരം. ജില്ലാതല മത്സരത്തില്‍ മൂന്നു വ്യക്തിഗത ഇനങ്ങളിലും റിക്കാര്‍ഡ് പ്രകടനവുമായിട്ടാണ് അലക്സ് ജോസഫ് സംസ്ഥാനതല മത്സരത്തിനെത്തുന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തില്‍ മാതിരപ്പള്ളി ഗവണ്മെന്റ് വിഎച്ച്എസ്എസിലെ ആശാ സോന്‍, 3000 മീറ്റര്‍ ഓട്ടത്തില്‍ മാര്‍ ബേസിലെ അനുമോള്‍ തമ്പി, ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ മാതിരപ്പള്ളിയുടെ മുഹമ്മദ് ആഷിഖ്, ട്രിപ്പിള്‍ ജംപില്‍ മണീടിന്റെ കെ.എം. ശ്രീകാന്ത് എന്നിവരാണ് പാലായില്‍ വിജയമുറപ്പിക്കാനെത്തുന്ന ജില്ലയുടെ പ്രമുഖ താരങ്ങള്‍. ജൂണിയര്‍ ബോയ്സ് ഷോട്ട് പുട്ടില്‍ മണീടിന്റെ അലക്സ് ജോസഫ്, ജൂണിയര്‍ ഗേള്‍സ് ലോംഗ്ജംപില് മാതിരപ്പള്ളിയുടെ സാന്ദ്രാ ബാബു, സീനിയര്‍ ബോയ്സ് ഡിസ്കസ് ത്രോയില്‍ സെന്റ് ജോര്‍ജിന്റെ അലക്സ് പി. തങ്കച്ചന് 100 മീറ്ററില്‍ സെന്റ് തോമസ് പെരുമാനൂരിലെ ആര്. രമ്യ ജൂണിയര്‍ ഗേള്‍സ് ഷോട്ട് പുട്ടില്‍ മാതിരപ്പള്ളിയുടെ കെസിയ മറിയം, ജൂണിയര്‍ ബോയ്സ് 800 മീറ്ററില്‍ ബാര്‍ ബേസിലിന്റെ അഭിഷേക് മാത്യു എന്നിവരും വിജയ പ്രതീക്ഷയിലാണു പാലായിലെത്തുന്നത്.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 500, 1500, 800 മീറ്ററുകളില്‍ സ്വര്‍ണം നേടിയ മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിയും കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. 500, 1500, 300 മീറ്ററുകളില്‍ സ്വര്‍ണം നേടിയ അനുമോള്‍ തമ്പിയും മറ്റു താരങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
മലയോരമേഖലയുടെ കരുത്തില്‍ കോഴിക്കോട്
മലയോര മേഖലയുടെ കരുത്തില്‍ സ്വര്‍ണം വാരിക്കൂട്ടാനാണു കോഴിക്കോട് ജില്ല പാലായിലെത്തിയത്. പുല്ലൂരാംപാറ സെന്റ് ജോസഫിന്റെയും കട്ടിപ്പാറ ഹോളിഫാമിലി സ്കൂളിന്റെയും കുളത്തുവയല്‍ സെന്റ് ജോര്‍ജ് സ്കൂളിന്റെയും കരുത്തിലാണ് സാമൂതിരിനാട് പാലായിലെത്തുന്നത്. പൂല്ലൂരാംപാറ സെന്റ് ജോസ്ഫ്സ് സ്കൂളില്‍നിന്നും റവന്യു ജില്ലമേളയ്ക്കത്തെിയ 51 സംഘത്തില്‍ 35 പേരും സംസ്ഥാന കായികമേളയ്ക്ക് യോഗ്യത നേടിയവരാണ്. സീനിയര്‍ ഗേള്‍സ് പോള്‍വാള്‍ട്ട് മത്സരത്തില്‍ വി.എസ്. സൗമ്യ, 200 മീറ്ററില്‍ സാനിയ ടോമിയും, കെ.ടി. ആദിത്യയും ജംപിംഗ് പിറ്റില്‍ ആധിപത്യം ഉറപ്പിച്ച ഫിലോ എയ്ഞ്ചലും ലിസ്ബത്ത് കരോളിനും പാലായില്‍ പുതിയ ദൂരങ്ങള്‍ തേടാനെത്തുന്നുണ്ട്.
ആതിഥേയരുടെ പ്രതീക്ഷ ഭരണങ്ങാനവും കുറുമ്പനാടവും
ഭരണങ്ങാനത്തിന്റെയും കുറുമ്പനാടത്തിന്റെയും പെണ്പടകള് ഇത്തവണ കോട്ടയത്തിനു വലിയ പ്രതീക്ഷയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് തോമസ് മാഷിന്റെ നേതൃത്വത്തില്‍ കോട്ടയത്തെ ചുണക്കുട്ടികള്‍ കൊണ്ടുവന്ന ചാമ്പ്യന്‍പട്ടം എറണാകുളത്തിന്റെ വരവോടെ നിലച്ചെങ്കിലും ഇത്തവണ മികച്ചപ്രകടനം ട്രാക്കിലും ഫീല്‍ഡിലും നടത്താനാകുമെന്ന പ്രതീക്ഷയോടെയാണു കോട്ടയം ടീം ട്രാക്കിലിറങ്ങുന്നത്. സബ് ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ ഹര്‍ഡില്‍സിലും ഭരണങ്ങാനം തന്നെയാണ്. ആന്‍ റോസ്, അന്ന തോമസ് മാത്യു, റോണ, ഡോണാ വി. തോമസ്, ജൂബി ജേക്കബ് എന്നിവരാണു ഹര്‍ഡില്‍സിലെ താരങ്ങള്‍. 400, 200 മീറ്റര്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ ജൂബി ജേക്കബ് മെഡല്‍ സാധ്യത ഉറപ്പ് വരുത്തുന്നു. ഡിസ്കസ് ത്രോ താരം മിലു ആന്‍ മാത്യു, 100 മീറ്റര്‍, ലോംഗ് ജംപ് മത്സരങ്ങളില്‍ അനന്യ ജെറ്റോ, ഹൈ ജംപ ില് മനീഷ ബിജു എന്നിവരും മെഡല്‍ പ്രതീക്ഷയാണ്. റവന്യു ജില്ലാ മേളയില്‍ കുറുമ്പനാടം ഉയര്‍ത്തിയ വെല്ലുവിളി സംസ്ഥാന തലത്തിലും തുടര്‍ന്നാല്‍ കോട്ടയത്തിനു പ്രതീക്ഷ വാനോളം. ജൂണിയര്‍ വിഭാഗത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ച ആകാശ് എം. വര്‍ഗീസ് തന്നെയാണു കുറുമ്പനാടത്തിന്റെ കരുത്ത്. റവന്യു മേളയില്‍ മത്സരിച്ച മൂന്നു വ്യക്തിഗത ഇനങ്ങളിലും മീറ്റ് റിക്കാര്‍ഡ്. 4-100 റിലേയില്‍ സ്വര്‍ണനേട്ടം. ലോംഗ് ജംപ്, ട്രിപ്പിള്‍ ജംപ്, 100 മീറ്റര്‍ ഓട്ടം എന്നിവയിലാണു റിക്കാര്‍ഡ് സൃഷ്ടിച്ചത്. ജൂണിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപിലും ജൂണിയര്‍ ലോംഗ് ജംപിലും സ്വന്തംപേരില്‍ കഴിഞ്ഞവര്‍ഷം കുറിച്ച മീറ്റ് റിക്കാര്‍ഡാണു തിരുത്തിയത്. സീനിയര്‍ ഗേള്‍സില്‍ ലിനറ്റ് ജോര്‍ജ് 400, 200, ട്രിപ്പിള്‍ ജംപിലും പ്രതീക്ഷയുണ്ട്. റോഷ്നി ദേവസ്യ 100 മീറ്റര്‍, റിലേ, ട്രിപ്പിള്‍ ജംപിലും പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ഷാനി ഷാജിയും ശില്പ ഇടിക്കുളയും 200, 400 മീറ്ററില്‍ സ്വര്‍ണപ്രതീക്ഷ നല്കുന്നു. സബ് ജൂണിയര്‍ വിഭാഗത്തില്‍ റൈന്‍ ഇമ്മാനുവേല്‍ തോമസ് 100 മീറ്റര്‍ ഓട്ടം, 80 മീറ്റര്‍ ഹഡില്‍സ്, ലോംഗ് ജംപിലും ശരത്ത് സന്തോഷ് ജൂണിയര്‍ 400, 800 മീറ്ററിലും വലിയപ്രതീക്ഷ നല്കുന്നു. കോട്ടയം എംഡി സ്കൂളിന്റെ പോരാളികളിലൊരാളാണ് ജയ്ജിത്ത് പ്രസാദ്. 800, 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും 400 മീറ്ററില്‍ വെങ്കലവും നേടിയ ജയ്ജിത്ത് സംസ്ഥാന മീറ്റിലും പ്രതീക്ഷയാണ്. സീനിയര്‍ വിഭാഗത്തില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ഗോഗുല്‍ രഘു, കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ സബ് ജൂണിയര്‍ വിഭാഗത്തില്‍ ഹര്‍ഡില്‍സില്‍ രണ്ടാം സ്ഥാനം നേടിയ ശ്രീഹരി ഇത്തവണ ജൂണിയര്‍ വിഭാഗത്തില്‍ മത്സരത്തിനുണ്ട്. 100 മീറ്ററില്‍ പാര്‍വതി പ്രസാദും എംഡിയുടെ പ്രതീക്ഷയുണ്ട്. നടന്നുകയറാന്‍ പാറത്തോസ് ഗ്രേസി മെമ്മോറിയല്‍ സ്കൂളിലെ താരങ്ങളുണ്ട്. സീനിയര്‍, ജൂണിയര്‍ ആണ്, പെണ് വിഭാഗങ്ങളിലായി മത്സരിച്ച് ഏഴില്‍ ആറുപേരും നേടിയ വിജയം സംസ്ഥാന മേളയിലും ആവര്‍ത്തിക്കാന്‍ ഒരുക്കത്തിലാണ്. പറളി സ്കൂളിലെ കുട്ടികളെ പിന്തള്ളി കഴിഞ്ഞതവണ നേടിയ വിജയം ആവര്‍ത്തിക്കണമെന്നാണ് ഇരുടെ ആഗ്രഹം. സീനിയര്‍ പെണ്‍കുട്ടികളുടെ 5,000 മീറ്റര്‍ നടത്തത്തില്‍ അലീന ജോര്‍ജും ജൂണിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ വിസ്മയ വിനോദും അനു അനീഷുമാണ് തുരുപ്പ്. ജൂണിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ നടത്തത്തി എം.എസ്. മുഹമ്മദ് ഷാജി, പി.എ. മുഹമ്മദ് ഹനീഫയും പ്രതീക്ഷ നല്കുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റില്‍ നിഖില്‍ സുധിലാലും വിജയപ്രതീക്ഷ നല്കുന്നു. നിഖിലിന് കഴിഞ്ഞ ദേശീയ അമച്വര്‍ മീറ്റില്‍ 5,000 മീറ്റര്‍ നടത്തത്തില്‍ റിക്കാര്‍ഡും നാഷണല്‍ സ്കൂള്‍ മീറ്റില്‍ രണ്ടാംസ്ഥാനവും ലഭിച്ചിരുന്നു.
ജോമി കുര്യാക്കോസ്