കോട്ടയം: സംസ്ഥാന സ്കൂൾ കായികോത്സവം പാലായിലെത്തുന്നത് ഇതു മൂന്നാം തവണ. 1974-ലാണ് പാലായിൽ സ്റ്റേഡിയം ഉണ്ടാകുന്നത്. തുടർന്ന് 1976ൽ ആദ്യ സ്കൂൾ മീറ്റ് പാലായിലെത്തി. 20 വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികളാണ് അന്ന് മത്സരത്തിൽ പങ്കെടുക്കാനെത്തിയത്. കുമ്മായം വിതറിയ ട്രാക്കിലൂടെ കായിക താരങ്ങൾ കുതിച്ചപ്പോൾ ഇന്നത്തേതു പോലൊരു സിന്തറ്റിക് ട്രാക്ക് ആരും സ്വ്പനം കണ്ടിരുന്നില്ല.
ആ മീറ്റിൽ 73 പോയിന്റ് നേടിയ ആലുവ വിദ്യാഭ്യാസ ജില്ലയാണ് ഒന്നാമതെത്തിയത്. തിരുവനന്തപുരം രണ്ടാമതും എറണാകുളം മൂന്നാമതുമായി. 1992ൽ വീണ്ടും സ്കൂൾ മീറ്റ് പാലായുടെ നഗര മൈതാനത്ത് എത്തി. അന്ന് സ്റ്റേഡിയം കുറച്ചു കൂടി മെച്ചപ്പെട്ടിരുന്നു. വിദ്യാഭ്യാസ ജില്ലകൾ 26 എണ്ണമായി. രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്തു. ഈ രണ്ടു മീറ്റുകളിലും പങ്കെടുത്ത നിരവധി കായിക താരങ്ങൾ ഇന്നു പല മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം പാലായുടെ അഭിമാനമായി മാറിയ സിന്തറ്റിക് ട്രാക്കിൽ കൗമാര കേരളം കുതിപ്പിനെത്തുന്പോൾ 14 ജില്ലകളിൽ നിന്നായി മൂവായിരത്തോളം മത്സരാർഥികളും അഞ്ചൂറോളം ഓഫിഷ്യൽസുമടക്കം നാലായിരത്തോളം പേർ നാലു ദിവസം നീണ്ടു നിൽക്കുന്ന കായിക മാമാങ്കത്തിനെത്തും.
ജിബിൻ കുര്യൻ
ആ മീറ്റിൽ 73 പോയിന്റ് നേടിയ ആലുവ വിദ്യാഭ്യാസ ജില്ലയാണ് ഒന്നാമതെത്തിയത്. തിരുവനന്തപുരം രണ്ടാമതും എറണാകുളം മൂന്നാമതുമായി. 1992ൽ വീണ്ടും സ്കൂൾ മീറ്റ് പാലായുടെ നഗര മൈതാനത്ത് എത്തി. അന്ന് സ്റ്റേഡിയം കുറച്ചു കൂടി മെച്ചപ്പെട്ടിരുന്നു. വിദ്യാഭ്യാസ ജില്ലകൾ 26 എണ്ണമായി. രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്തു. ഈ രണ്ടു മീറ്റുകളിലും പങ്കെടുത്ത നിരവധി കായിക താരങ്ങൾ ഇന്നു പല മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം പാലായുടെ അഭിമാനമായി മാറിയ സിന്തറ്റിക് ട്രാക്കിൽ കൗമാര കേരളം കുതിപ്പിനെത്തുന്പോൾ 14 ജില്ലകളിൽ നിന്നായി മൂവായിരത്തോളം മത്സരാർഥികളും അഞ്ചൂറോളം ഓഫിഷ്യൽസുമടക്കം നാലായിരത്തോളം പേർ നാലു ദിവസം നീണ്ടു നിൽക്കുന്ന കായിക മാമാങ്കത്തിനെത്തും.
ജിബിൻ കുര്യൻ