പാലാ: പറളി സ്കൂളിൽനിന്ന് ഇന്ത്യൻ അത്ലറ്റിക്സിന്റെ അനന്ത വിഹായസിലേക്ക് ഓടിക്കയറിയ മുഹമ്മദ് അഫ്സലും പാലായുടെ മണ്ണിൽ. പറളി സ്കൂളിന്റെ ആവേശം ഇരട്ടിയാക്കി പാലായിലെത്തിയ മുഹമ്മദ് അഫ്സൽ കായികോത്സവം ആസ്വദിക്കാൻ തന്നെയാണ് എത്തിയിരിക്കുന്നത്. വര്‍ഷങ്ങളോളം സ്കൂള്‍ മീറ്റ് ട്രാക്കുകള്‍ അടക്കിവാണ അഫ്സല് ദേശീയ ഓപ്പണ്‍ മീറ്റിലും സര്‍വീസസ് മീറ്റിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് പാലായിലേക്കു വന്നിരിക്കുന്നത്.
പി.ജി മനോജ് എന്ന പരിശീലകന്റെ ശിഷ്യണത്തിലാണ് അഫ്സല് ഓടിക്കയറിയത്. സ്പ്രിന്റ് ഇനങ്ങളായിരുന്നു അഫ്സലിന്റെ ആദ്യ പരീക്ഷണം. പിന്നീട് മധ്യദൂര ഇനങ്ങളിലേക്കു കടന്നു. കടന്നു പോയ വഴികള്‍ മറക്കാതെ തന്റെ പിന്‍ഗാമികള്‍ക്ക് വഴിക്കാട്ടിയായാണ് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനായ അഫ്സല് അവധിയെടുത്ത് പാലായിലേക്ക് എത്തിയത്.
ഇന്ത്യയുടെ വിദേശ പരിശീലകന് നിക്കോളയുടെ ശിഷ്യണത്തില്‍ ബംഗളൂരുവിലാണ് അഫ്സല് പരിശീലനം നടത്തുന്നത്. തന്റെ ഇഷ്ടയിനമായ 800, 1500 മീറ്ററുകളില്‍ നിന്നും സ്റ്റീപ്പിള്ചേസിലേക്ക് വഴി മാറാന്‍ നിക്കോള ഉപദേശിച്ചെങ്കിലും മധ്യദൂര ട്രാക്ക് വിടാന്‍ അഫ്സല് ഒരുക്കമല്ല. തനിക്കിന്നും പഴയ സ്കൂള്‍ മീറ്റിലെ പോരാട്ടങ്ങള്‍ ആവേശമാണെന്ന് അഫ്സല് പറഞ്ഞു. 800 മീറ്റര്‍ ഓട്ടത്തില്‍ ചോട്ടന്മാരോട് പടപൊരുതിയായിരുന്നു ദേശീയ ഓപ്പണ്‍ മീറ്റില്‍ അഫ്സല് വെള്ളി നേടിയത്. 800 മീറ്ററില്‍ മലയാളി താരം ജിന്സണ് ജോണ്‍സണെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു വെള്ളി നേടിയത്.
സര്‍വീസസ് മീറ്റിലും 800 മീറ്ററില്‍ കരിയര്‍ ബെസ്റ്റ് സമയമായ ഒരു മിനിറ്റ് 48 സെക്കന്‍ഡില്‍ ജിന്‍സണെ അട്ടിമറിച്ച് അഫ്സല് സ്വര്‍ണം നേടിയിരുന്നു. പറളി ടീമിനൊപ്പം പാലായില്‍ എത്തിയ അഫ്സല് ഇന്നലെ വൈകിട്ട് മനോജ് മാഷിനൊപ്പം പരിശീലനത്തിന് മേല്‍നോട്ടം വഹിച്ചു.
സ്കൂള്‍ ട്രാക്കിലെ മിന്നും താരമായിരുന്ന അഫ്സലിനൊപ്പം സെല്‍ഫി എടുക്കാനും പുതിയ താരങ്ങള്‍ ഇടിച്ചുകയറി. താരത്തിളക്കത്തിലും നിക്കോളായില് നിന്നും ലഭിച്ച ടെക്നിക്കുകളും നിര്‍ദേശങ്ങളും പറളിയുടെ താരങ്ങള്‍ക്ക് പകര്‍ന്നു നല്കി അഫ്സല് ഏറെ സമയം ട്രാക്കില്‍ ചിലവഴിച്ചു. 15 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും ഉള്‍പ്പടെ 26 അംഗ സംഘവുമായാണ് പാലായില്‍ പോരാട്ടത്തിന് പറളി ടീം എത്തിയിരിക്കുന്നത്.
പി.ജി മനോജ് എന്ന പരിശീലകന്റെ ശിഷ്യണത്തിലാണ് അഫ്സല് ഓടിക്കയറിയത്. സ്പ്രിന്റ് ഇനങ്ങളായിരുന്നു അഫ്സലിന്റെ ആദ്യ പരീക്ഷണം. പിന്നീട് മധ്യദൂര ഇനങ്ങളിലേക്കു കടന്നു. കടന്നു പോയ വഴികള്‍ മറക്കാതെ തന്റെ പിന്‍ഗാമികള്‍ക്ക് വഴിക്കാട്ടിയായാണ് ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഉദ്യോഗസ്ഥനായ അഫ്സല് അവധിയെടുത്ത് പാലായിലേക്ക് എത്തിയത്.
ഇന്ത്യയുടെ വിദേശ പരിശീലകന് നിക്കോളയുടെ ശിഷ്യണത്തില്‍ ബംഗളൂരുവിലാണ് അഫ്സല് പരിശീലനം നടത്തുന്നത്. തന്റെ ഇഷ്ടയിനമായ 800, 1500 മീറ്ററുകളില്‍ നിന്നും സ്റ്റീപ്പിള്ചേസിലേക്ക് വഴി മാറാന്‍ നിക്കോള ഉപദേശിച്ചെങ്കിലും മധ്യദൂര ട്രാക്ക് വിടാന്‍ അഫ്സല് ഒരുക്കമല്ല. തനിക്കിന്നും പഴയ സ്കൂള്‍ മീറ്റിലെ പോരാട്ടങ്ങള്‍ ആവേശമാണെന്ന് അഫ്സല് പറഞ്ഞു. 800 മീറ്റര്‍ ഓട്ടത്തില്‍ ചോട്ടന്മാരോട് പടപൊരുതിയായിരുന്നു ദേശീയ ഓപ്പണ്‍ മീറ്റില്‍ അഫ്സല് വെള്ളി നേടിയത്. 800 മീറ്ററില്‍ മലയാളി താരം ജിന്സണ് ജോണ്‍സണെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു വെള്ളി നേടിയത്.
സര്‍വീസസ് മീറ്റിലും 800 മീറ്ററില്‍ കരിയര്‍ ബെസ്റ്റ് സമയമായ ഒരു മിനിറ്റ് 48 സെക്കന്‍ഡില്‍ ജിന്‍സണെ അട്ടിമറിച്ച് അഫ്സല് സ്വര്‍ണം നേടിയിരുന്നു. പറളി ടീമിനൊപ്പം പാലായില്‍ എത്തിയ അഫ്സല് ഇന്നലെ വൈകിട്ട് മനോജ് മാഷിനൊപ്പം പരിശീലനത്തിന് മേല്‍നോട്ടം വഹിച്ചു.
സ്കൂള്‍ ട്രാക്കിലെ മിന്നും താരമായിരുന്ന അഫ്സലിനൊപ്പം സെല്‍ഫി എടുക്കാനും പുതിയ താരങ്ങള്‍ ഇടിച്ചുകയറി. താരത്തിളക്കത്തിലും നിക്കോളായില് നിന്നും ലഭിച്ച ടെക്നിക്കുകളും നിര്‍ദേശങ്ങളും പറളിയുടെ താരങ്ങള്‍ക്ക് പകര്‍ന്നു നല്കി അഫ്സല് ഏറെ സമയം ട്രാക്കില്‍ ചിലവഴിച്ചു. 15 ആണ്‍കുട്ടികളും 11 പെണ്‍കുട്ടികളും ഉള്‍പ്പടെ 26 അംഗ സംഘവുമായാണ് പാലായില്‍ പോരാട്ടത്തിന് പറളി ടീം എത്തിയിരിക്കുന്നത്.