തിരുവനന്തപുരം: പന്ത്രണ്ടാമത് ജി.വി. രാജ ഫുട്ബോൾ ടൂർണമെന്റ് 23 മുതൽ നവംബർ അഞ്ചുവരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും. ബംഗളൂരു എഫ്സി ഉൾപ്പെടെ ഐ ലീഗിലെ മൂന്നു ടീമുകൾ ഇക്കുറി ടൂർണമെന്റിൽ പങ്കെടുക്കും. ഒഎൻജിസി മുംബൈ, ഐ ലീഗിൽ കേരളത്തിന്റെ സാന്നിധ്യമാകുന്ന ഗോകുലം എഫ്സി എന്നിവയാണു മറ്റു രണ്ടു ടീമുകൾ.
രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക. ഐ ലീഗ് ടീമുകൾക്ക് പുറമെ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യൻ നേവിക്കും ക്വാർട്ടറിലേക്കു നേരിട്ട് പ്രവേശനം നൽകിയിട്ടുണ്ട്.
ഗ്രൂപ്പ് എയിൽ ഇന്ത്യൻ നേവി, ബംഗളുരു എന്നിവർക്കു പുറമെ കേരള പോലീസ്, എഫ്സി കേരള തൃശൂർ, വിവ ചെന്നൈ, ടൈറ്റാനിയം എഫ്സി എന്നിവയും ഗ്രൂപ്പ് ബിയിൽ ഒഎൻജിസി മുംബൈ, ഗോകുലം എഫ്സി, എസ്ബിഐ, ഏജി കേരള, കെഎസ്ഇബി, സിഗ്നൽസ് ഗോവ എന്നി ടീമുകളും മത്സരിക്കും.
23 ന് വൈകുന്നേരം 3.45 ന് കായിക മന്ത്രി എ.സി. മൊയ്തീൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
കേരള പോലീസും എഫ്സി കേരളയുമായിട്ടാണ് ഉദ്ഘാടന മത്സരം.
രണ്ടു ഗ്രൂപ്പുകളിലായി 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടക്കുക. ഐ ലീഗ് ടീമുകൾക്ക് പുറമെ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യൻ നേവിക്കും ക്വാർട്ടറിലേക്കു നേരിട്ട് പ്രവേശനം നൽകിയിട്ടുണ്ട്.
ഗ്രൂപ്പ് എയിൽ ഇന്ത്യൻ നേവി, ബംഗളുരു എന്നിവർക്കു പുറമെ കേരള പോലീസ്, എഫ്സി കേരള തൃശൂർ, വിവ ചെന്നൈ, ടൈറ്റാനിയം എഫ്സി എന്നിവയും ഗ്രൂപ്പ് ബിയിൽ ഒഎൻജിസി മുംബൈ, ഗോകുലം എഫ്സി, എസ്ബിഐ, ഏജി കേരള, കെഎസ്ഇബി, സിഗ്നൽസ് ഗോവ എന്നി ടീമുകളും മത്സരിക്കും.
23 ന് വൈകുന്നേരം 3.45 ന് കായിക മന്ത്രി എ.സി. മൊയ്തീൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.
കേരള പോലീസും എഫ്സി കേരളയുമായിട്ടാണ് ഉദ്ഘാടന മത്സരം.