ബറോഡ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീസണിലെ രണ്ടാം മത്സരത്തില്‍ കേരളത്തിനു പരാജയം. ഗുജറാത്താണ് കേരളത്തെ നാലു വിക്കറ്റിനു പരാജയപ്പെടുത്തിയത്. സ്കോര്‍: കേരളം 208, 203.ഗുജറാത്ത് 307, ആറിന് 108.
ആദ്യ ഇന്നംഗ്സില്‍ 99 റണ്‍സിന്റെ ലീഡ് നേടിയ ഗുജറാത്തിനെതിരേ രണ്ടാം ഇന്നിംഗ്സിലും കേരളം പതറി. 203 റണ്‍സിന് ഓള് ഔട്ടായ കേരളത്തിനു വേണ്ടി കെ.ബി. അരുണ്‍ കാര്‍ത്തിക് (69), സച്ചിന് ബേബി എന്നിവർ (59) മാത്രമാണു തിളങ്ങിയത്. സഞ്ജു സാംസണ് 28 റണ്‍സ് നേടി. ഗുജറാത്തിനു വേണ്ടി എസ്.എ. ദേശായി ആറു വിക്കറ്റും പീയൂഷ് ചൗള മൂന്നും വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഗുജറാത്തിനു തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിജയലക്ഷ്യം മറികടന്നു. കേരളത്തിനു വേണ്ടി അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ടു വിക്കറ്റ് വീതം നേടി.
ആദ്യ ഇന്നംഗ്സില്‍ 99 റണ്‍സിന്റെ ലീഡ് നേടിയ ഗുജറാത്തിനെതിരേ രണ്ടാം ഇന്നിംഗ്സിലും കേരളം പതറി. 203 റണ്‍സിന് ഓള് ഔട്ടായ കേരളത്തിനു വേണ്ടി കെ.ബി. അരുണ്‍ കാര്‍ത്തിക് (69), സച്ചിന് ബേബി എന്നിവർ (59) മാത്രമാണു തിളങ്ങിയത്. സഞ്ജു സാംസണ് 28 റണ്‍സ് നേടി. ഗുജറാത്തിനു വേണ്ടി എസ്.എ. ദേശായി ആറു വിക്കറ്റും പീയൂഷ് ചൗള മൂന്നും വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഗുജറാത്തിനു തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും വിജയലക്ഷ്യം മറികടന്നു. കേരളത്തിനു വേണ്ടി അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ടു വിക്കറ്റ് വീതം നേടി.