ന്യൂഡല്‍ഹി: മറുപടിയില്ലാത്ത നാലു ഗോളുകളടിച്ച് ജർമനി കൊളംബിയയെ അണ്ടർ 17 ലോകകപ്പിൽനിന്നു പുറത്താക്കി. തകർപ്പൻ ജയത്തോടെ ജര്‍മനി ക്വാർട്ടറിലെത്തുകയും ചെയ്തു. രണ്ടു ഗോളുകള്‍ നേടി കളിയില്‍ നിറഞ്ഞു നിന്ന ജര്‍മന്‍ ക്യാപ്റ്റന്‍ യാൻ ഫീറ്റ് ആര്പ്പായിരുന്നു ഇന്നലത്തെ താരം. കളിയുടെ രണ്ടു പകുതികളിലായി രണ്ടു ഗോളുകള്‍ വീതം നേടിയ ജര്‍മനി കൊളംബിയന്‍ പ്രതിരോധത്തിന്റെ മതിൽ ഇടിച്ചു തകര്‍ത്താണു വിജയം കൈപ്പിടിയില്‍ ഒതുക്കിയത്.
ആദ്യ ഗോള്‍ ക്യാപ്റ്റന്‍ വക
കളിയുടെ ഏഴാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി ജര്‍മനി കളിയുടെ ആധിപത്യം തുടക്കത്തിലേ പിടിച്ചു. ജര്‍മന്‍ ക്യാപ്റ്റന്‍ ആര്‍പ്പ് ബോക്സിന്റെ വലതു വശത്തു നിന്ന് ഇടംകാലിന് തൊടുത്ത ഷോട്ട് കൊളംബിയയെ ഞെട്ടിച്ചു കൊണ്ട് ഗോളായി മാറുകയായിരുന്നു.
ജര്‍മന്‍ പ്രതിരോധത്തെ മറികടന്ന് 24-ാം മിനിറ്റില്‍ കൊളംബിയയുടെ തോമസ് ഗ്വിറ്ററേസ് എടുത്ത ഇടം കാല് ഷോട്ട് ഉയരക്കൂടുതല്‍ കൊണ്ടു ഫലം കാണാതെ പുറത്തു പോയി. 31-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി അടിക്കാനുള്ള ജര്‍മന്‍ ശ്രമം ജോണ്‍ യെബോയുടെ ഷോട്ടില്‍ നഷ്ടമായി. മിനിറ്റുകള്‍ക്കകം യോബോയുടെ മറ്റൊരു ഷോട്ട് കൊളംബിയന്‍ ഗോളി പിടിച്ചു നിര്‍ത്തി.
രണ്ടാം ഗോള്‍
39-ാം മിനിറ്റില്‍ ജര്‍മനിയുടെ ഷവേര്ദി സെറ്റിൽ നല്കിയ ക്രോസ് ഹെഡറിലൂടെ യാന്‍ ബിസേക്ക് രണ്ടാമത്തെ ഗോള്‍ നേടി. ഇതോടെ കളിയില്‍ ജര്‍മന്‍ ആധിപത്യം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
42-ാം മിനിറ്റില്‍ മറുപടി ഗോളടിക്കാനുള്ള കൊളംബിയയുടെ ഗില്ലര്‍മോ ടെഗുവിന്റെ മുന്നേറ്റം നഷ്ടമായി. പാസിലെ പിഴവുകളും തുടര്‍ച്ചയായ ഫൗളുകളും ഇതിനകം കൊളംബിയയെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരുന്നു. രണ്ടാം പകുതിയുടെ അധിക സമയമായി കിട്ടിയ ഏതാനും മിനിറ്റുകളില്‍ പോലും കൊളംബിയന്‍ താരങ്ങള്‍ തുടര്‍ച്ചയായ ഫൗളുകളാണ് കാണിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്കോർ ജര്‍മനി -2, കൊളംബിയ- 0.
മൂന്നാം ഗോള്‍
49-ാം മിനിറ്റില്‍ ജര്‍മനിക്കു മൂന്നാം ഗോള്‍. ആര്‍പ്പ് കൈമാറിയ പന്ത് ബോക്സിനു പുറത്തു നിന്ന് ജോണ്‍ യെബോ തൊടുത്ത ഇടംകാല് ഷോട്ടാണ് മൂന്നാം ഗോളായി മാറിയത്. 51-ാം മിനിറ്റില്‍ യെബോയുടെ ഫ്രീ കിക്ക്. അതിനിടെ ഫാബിയന്‍ ഏഞ്ചൽ മഞ്ഞക്കാര്‍ഡ് കണ്ടു.
രണ്ടാം പകുതിയില്‍ അതിവേഗം കളിച്ചു മുന്നേറുന്ന ജര്‍മനിക്കു മുന്നില്‍ കൊളംബിയ പതറുന്നതാണു കണ്ടത്. തുടര്‍ച്ചയായ ഫൗളുകള്‍ തന്നെയായിരുന്നു കൊളംബിയയുടെ ശ്രദ്ധേയമായ പിഴവുകളില്‍ പ്രധാനം. 60-ാം മിനിറ്റില്‍ കൊളംബിയയുടെ എറ്റില്സോ മാര്‍ട്ടിനെസിന് മഞ്ഞക്കാര്‍ഡ്. പിന്നാലെ കൊളംബിയന്‍ താരം ആന്ദ്രേസ് പെരേയ്ക്കു പകരം ഡീമാന് കോര്‍ട്ടിസ് ഇറങ്ങി.
നാലാം ഗോള്‍
65-ാം മിനിറ്റില്‍ നാലാം ഗോളടിച്ച് ജര്‍മനി കൊളംബിയന്‍ മതില് തകര്‍ത്തു വിജയം ഉറപ്പിച്ചു. ക്യാപ്റ്റന്‍ യാന്‍ ഫീറ്റ് ആര്‍പ്പ് ആണ് ജര്‍മനിയുടെ നാലാം ഗോള്‍ നേടിയത്. ബോക്സിന്റെ വലതു വശത്തു നിന്നെടുത്ത ഷോട്ടാണ് ഗോളായി മാറിയത്.
കുളമ്പൊടിഞ്ഞ് കൊളംബിയ
പ്രതിരോധത്തിന്റെ കടുത്ത സമ്മര്‍ദം പിന്നെയും കൊളംബിയന്‍ താരങ്ങളെ ഫൗളുകളിലാണ് കൊണ്ടു ചെന്നെത്തിച്ചത്. 79-ാം മിനിറ്റില്‍ ജര്‍മനിയുടെ ഡോമിനിക് ബെക്കറിന് മഞ്ഞക്കാര്‍ഡ്. അടുത്ത മിനിറ്റില്‍ കൊളംബിയന്‍ താരത്തിന്റെ വലംകാല് ഷോട്ട് ജര്‍മന്‍ പോസ്റ്റിനു മുകളിലൂടെ പറന്ന് പ്രതീക്ഷ നഷ്ടപ്പെടുത്തി.
കളി അവസാനിക്കുമ്പോൾ മത്സരത്തില്‍ എടുത്തു പറയാനുള്ള പരിശ്രമങ്ങളൊന്നുമില്ലാതെ കൊളംബിയ ലോകകപ്പില്‍ നിന്നു പുറത്തായി കളം വിടുന്നതാണ് കണ്ടത്.
സെബി മാത്യു
ആദ്യ ഗോള്‍ ക്യാപ്റ്റന്‍ വക
കളിയുടെ ഏഴാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി ജര്‍മനി കളിയുടെ ആധിപത്യം തുടക്കത്തിലേ പിടിച്ചു. ജര്‍മന്‍ ക്യാപ്റ്റന്‍ ആര്‍പ്പ് ബോക്സിന്റെ വലതു വശത്തു നിന്ന് ഇടംകാലിന് തൊടുത്ത ഷോട്ട് കൊളംബിയയെ ഞെട്ടിച്ചു കൊണ്ട് ഗോളായി മാറുകയായിരുന്നു.
ജര്‍മന്‍ പ്രതിരോധത്തെ മറികടന്ന് 24-ാം മിനിറ്റില്‍ കൊളംബിയയുടെ തോമസ് ഗ്വിറ്ററേസ് എടുത്ത ഇടം കാല് ഷോട്ട് ഉയരക്കൂടുതല്‍ കൊണ്ടു ഫലം കാണാതെ പുറത്തു പോയി. 31-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി അടിക്കാനുള്ള ജര്‍മന്‍ ശ്രമം ജോണ്‍ യെബോയുടെ ഷോട്ടില്‍ നഷ്ടമായി. മിനിറ്റുകള്‍ക്കകം യോബോയുടെ മറ്റൊരു ഷോട്ട് കൊളംബിയന്‍ ഗോളി പിടിച്ചു നിര്‍ത്തി.
രണ്ടാം ഗോള്‍
39-ാം മിനിറ്റില്‍ ജര്‍മനിയുടെ ഷവേര്ദി സെറ്റിൽ നല്കിയ ക്രോസ് ഹെഡറിലൂടെ യാന്‍ ബിസേക്ക് രണ്ടാമത്തെ ഗോള്‍ നേടി. ഇതോടെ കളിയില്‍ ജര്‍മന്‍ ആധിപത്യം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
42-ാം മിനിറ്റില്‍ മറുപടി ഗോളടിക്കാനുള്ള കൊളംബിയയുടെ ഗില്ലര്‍മോ ടെഗുവിന്റെ മുന്നേറ്റം നഷ്ടമായി. പാസിലെ പിഴവുകളും തുടര്‍ച്ചയായ ഫൗളുകളും ഇതിനകം കൊളംബിയയെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരുന്നു. രണ്ടാം പകുതിയുടെ അധിക സമയമായി കിട്ടിയ ഏതാനും മിനിറ്റുകളില്‍ പോലും കൊളംബിയന്‍ താരങ്ങള്‍ തുടര്‍ച്ചയായ ഫൗളുകളാണ് കാണിച്ചത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്കോർ ജര്‍മനി -2, കൊളംബിയ- 0.
മൂന്നാം ഗോള്‍
49-ാം മിനിറ്റില്‍ ജര്‍മനിക്കു മൂന്നാം ഗോള്‍. ആര്‍പ്പ് കൈമാറിയ പന്ത് ബോക്സിനു പുറത്തു നിന്ന് ജോണ്‍ യെബോ തൊടുത്ത ഇടംകാല് ഷോട്ടാണ് മൂന്നാം ഗോളായി മാറിയത്. 51-ാം മിനിറ്റില്‍ യെബോയുടെ ഫ്രീ കിക്ക്. അതിനിടെ ഫാബിയന്‍ ഏഞ്ചൽ മഞ്ഞക്കാര്‍ഡ് കണ്ടു.
രണ്ടാം പകുതിയില്‍ അതിവേഗം കളിച്ചു മുന്നേറുന്ന ജര്‍മനിക്കു മുന്നില്‍ കൊളംബിയ പതറുന്നതാണു കണ്ടത്. തുടര്‍ച്ചയായ ഫൗളുകള്‍ തന്നെയായിരുന്നു കൊളംബിയയുടെ ശ്രദ്ധേയമായ പിഴവുകളില്‍ പ്രധാനം. 60-ാം മിനിറ്റില്‍ കൊളംബിയയുടെ എറ്റില്സോ മാര്‍ട്ടിനെസിന് മഞ്ഞക്കാര്‍ഡ്. പിന്നാലെ കൊളംബിയന്‍ താരം ആന്ദ്രേസ് പെരേയ്ക്കു പകരം ഡീമാന് കോര്‍ട്ടിസ് ഇറങ്ങി.
നാലാം ഗോള്‍
65-ാം മിനിറ്റില്‍ നാലാം ഗോളടിച്ച് ജര്‍മനി കൊളംബിയന്‍ മതില് തകര്‍ത്തു വിജയം ഉറപ്പിച്ചു. ക്യാപ്റ്റന്‍ യാന്‍ ഫീറ്റ് ആര്‍പ്പ് ആണ് ജര്‍മനിയുടെ നാലാം ഗോള്‍ നേടിയത്. ബോക്സിന്റെ വലതു വശത്തു നിന്നെടുത്ത ഷോട്ടാണ് ഗോളായി മാറിയത്.
കുളമ്പൊടിഞ്ഞ് കൊളംബിയ
പ്രതിരോധത്തിന്റെ കടുത്ത സമ്മര്‍ദം പിന്നെയും കൊളംബിയന്‍ താരങ്ങളെ ഫൗളുകളിലാണ് കൊണ്ടു ചെന്നെത്തിച്ചത്. 79-ാം മിനിറ്റില്‍ ജര്‍മനിയുടെ ഡോമിനിക് ബെക്കറിന് മഞ്ഞക്കാര്‍ഡ്. അടുത്ത മിനിറ്റില്‍ കൊളംബിയന്‍ താരത്തിന്റെ വലംകാല് ഷോട്ട് ജര്‍മന്‍ പോസ്റ്റിനു മുകളിലൂടെ പറന്ന് പ്രതീക്ഷ നഷ്ടപ്പെടുത്തി.
കളി അവസാനിക്കുമ്പോൾ മത്സരത്തില്‍ എടുത്തു പറയാനുള്ള പരിശ്രമങ്ങളൊന്നുമില്ലാതെ കൊളംബിയ ലോകകപ്പില്‍ നിന്നു പുറത്തായി കളം വിടുന്നതാണ് കണ്ടത്.
സെബി മാത്യു