ന്യൂഡല്‍ഹി: പരാഗ്വെയെ ഗോള്‍ മഴയില്‍ മുക്കി അമേരിക്ക അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. ഗ്രൂപ്പ് ഘട്ടത്തില്‍ പത്തു ഗോളടിച്ചതിന്റെ വമ്പുമായി വന്ന പരാഗ്വെയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് അമേരിക്കന്‍ പട തകര്‍ത്തത്. 19-ാം മിനിറ്റില്‍ ടിം വീയിലൂടെയാണ് അമേരിക്ക ഗോളടി തുടങ്ങിയത്. ഒരു ഗോള്‍ ലീഡുമായി ആദ്യ പകുതി അവസാനിപ്പിച്ച അമേരിക്ക രണ്ടാം പകുതിയില്‍ വിശ്വരൂപം പുറത്തെടുത്തു. 53-ാം മിനിറ്റില്‍ ടിം വീയുടെ രണ്ടാം ഗോള്‍ ടീമിന്റെ ലീഡ് ഉയർത്തി.
63-ാം മിനിറ്റില്‍ അമേരിക്ക വീണ്ടും പരാഗ്വെയുടെ വലയില്‍ പന്തെത്തിച്ചു ആന്‍ഡ്രൂ കാള്ട്ടനായിരുന്നു സ്കോറര്‍. അടുത്ത ഊഴം ക്യാപ്റ്റന്‍ ജോഷ് സാര്ജന്റിനായിരുന്നു.74-ാം മിനിറ്റില്‍ സാര്‍ജന്റിന്റെ വലങ്കാലന്‍ അടി വലയില്‍ പതിച്ചതോടെ അമേരിക്കയുടെ ലീഡ് 4-0 എന്ന നിലയിലെത്തി. കളിയുടെ കാവ്യനീതി എന്ന പോലെ 77-ാം മിനിറ്റില്‍ ടിം വീ വീണ്ടും പരാഗ്വ വല ചലിപ്പിച്ചു തന്റെ ഹാട്രിക് തികച്ചു. കളിയില്‍ ഒരിക്കല്‍ പോലും മേധാവിത്വം നേടാന്‍ പരാഗ്വെയ്ക്കായില്ല.
63-ാം മിനിറ്റില്‍ അമേരിക്ക വീണ്ടും പരാഗ്വെയുടെ വലയില്‍ പന്തെത്തിച്ചു ആന്‍ഡ്രൂ കാള്ട്ടനായിരുന്നു സ്കോറര്‍. അടുത്ത ഊഴം ക്യാപ്റ്റന്‍ ജോഷ് സാര്ജന്റിനായിരുന്നു.74-ാം മിനിറ്റില്‍ സാര്‍ജന്റിന്റെ വലങ്കാലന്‍ അടി വലയില്‍ പതിച്ചതോടെ അമേരിക്കയുടെ ലീഡ് 4-0 എന്ന നിലയിലെത്തി. കളിയുടെ കാവ്യനീതി എന്ന പോലെ 77-ാം മിനിറ്റില്‍ ടിം വീ വീണ്ടും പരാഗ്വ വല ചലിപ്പിച്ചു തന്റെ ഹാട്രിക് തികച്ചു. കളിയില്‍ ഒരിക്കല്‍ പോലും മേധാവിത്വം നേടാന്‍ പരാഗ്വെയ്ക്കായില്ല.