ജർമനി Vs കൊളംബിയ
ന്യൂഡൽഹി: ലോക ഫുട്ബോളിൽ സീനിയർ കിരീടങ്ങൾ നാലെണ്ണം നേടിയെങ്കിലും അണ്ടർ-17 കിരീടം ഇന്നും ജർമനിക്ക് ഒരു സ്വപ്നമാണ്. 1985ൽ നടന്ന ടൂർണമെന്റിന്റെ ആദ്യ എഡിഷനിൽ പശ്ചിമ ജർമനി ഫൈനലിലെത്തിയെങ്കിലും നൈജീരിയയോടു തോൽക്കാനായിരുന്നു വിധി. പിന്നീടൊരിക്കൽ പോലും ഫൈനലിൽ കടക്കാൻ ജർമനിക്കായില്ല. ഇത്തവണ പ്രീ ക്വാർട്ടറിൽ ജർമൻ യുവനിരയെ കാത്തിരിക്കുന്നത് കടുത്ത മത്സരമാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ അമേരിക്കയെ തകർത്തെറിഞ്ഞ ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയാണ് യുവജർമനിയുടെ എതിരാളി.
ഘാനയ്ക്കെതിരായ ആദ്യ മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കക്കാർ ആതിഥേയരായ ഇന്ത്യയെ 2-1നും ശക്തരായ അമേരിക്കയെ 3-1നും തോൽപ്പിച്ച് ഗ്രൂപ്പിൽ രണ്ടാമൻമാരായായാണ് പ്രീക്വാർട്ടറിലെത്തിയത്. എന്നാൽ, ജർമനി അത്ര ആത്മവിശ്വാസത്തിലല്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയ്ക്കെതിരേ കളി തീരാൻ ഒരു മിനിറ്റ് ശേഷിക്കേ നോവ അവുക്കു നേടിയ ഗോളിൽ ജർമൻ പട കഷ്ടിച്ചാണ് ജയിച്ചത്. എന്നാൽ, രണ്ടാം മത്സരത്തിലാവട്ടെ ഞെട്ടിക്കുന്ന തോൽവിയും ഏറ്റുവാങ്ങി. എതിരില്ലാത്ത നാലുഗോളുകൾക്കായിരുന്നു ഇറാൻ ജർമനിയെ തകർത്തു വിട്ടത്. ഇതോടെ ജർമനിയുടെ നില അവതാളത്തിലായിരുന്നു. എന്നാൽ, അവസാന മത്സരത്തിൽ ഗിനിയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചതോടെ ആർപ്പിനും കൂട്ടർക്കും പ്രീക്വാർട്ടറിലെത്താനായി.
കോസ്റ്റാറിക്കയെക്കാളും ഗിനിയേക്കാളും ശക്തരാണ് കൊളംബിയ എന്നതും കരുത്തരായ ഇറാനോട് ഏറ്റുമുട്ടിയപ്പോൾ വഴങ്ങിയ വന്പൻ തോൽവിയും ജർമനിയുടെ ചങ്കിടിപ്പു കൂട്ടുന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ കണക്കുകളുടെ കാര്യത്തിൽ ജർമനിയും കൊളംബിയയും തുല്യത പാലിക്കുന്നുണ്ടെങ്കിലും കൊളംബിയൻ പ്രതിരോധം ജർമനിയേക്കാൾ ശക്തമാണെന്നതാണ് വസ്തുത. ഇരു ടീമുകളും ഗ്രൂപ്പ് റൗണ്ടിൽ അഞ്ചു വീതം ഗോളുകളാണ് നേടിയത്. എന്നാൽ, കൊളംബിയ മൂന്നു ഗോൾ മാത്രം വഴങ്ങിയപ്പോൾ ജർമൻ വലയിൽ എതിരാളികൾ ആറു തവണ പന്തെത്തിച്ചു.
2003, 2009 വർഷങ്ങളിലെ സെമി ഫൈനൽ പ്രവേശനമാണ് ടൂർണമെന്റിൽ കൊളംബിയയുടെ ഇതുവരെയുള്ള മികച്ച നേട്ടം. ഇതിനു മുന്പ് ഒരേയൊരു പ്രാവശ്യമേ ഇരു ടീമുകളും തമ്മിൽ അണ്ടർ-17 ലോകകപ്പിൽ ഏറ്റുമുട്ടിയിട്ടുള്ളൂ. 2007ൽ ദക്ഷിണകൊറിയയിൽ നടന്ന ടൂർണമെന്റിലായിരുന്നു അത്. അന്നത്തെ ഗ്രൂപ്പു മത്സരത്തിൽ ഇരു ടീമുകളും മൂന്നു വീതം ഗോളുകളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.
കഴിഞ്ഞ കളിയിൽ ഗോളടിച്ച ഹാംബർഗ് എസ്വിയുടെ താരം ജാൻ ഫിയറ്റേ ആർപ്പാണ് ജർമൻ നിരയിലെ ശ്രദ്ധേയതാരം. 2012 മുതൽ ജർമൻ ഫുട്ബോൾ അസോസിയേഷന്റെ ഭാഗമായ ആളാണ് പരിശീലകൻ ക്രിസ്റ്റ്യൻ വുക്. പല തലങ്ങളിലുള്ള ദേശീയ ടീമുകളെ പരീശിലിപ്പിച്ചതിനുശേഷമാണ് വുക് അണ്ടർ-17 ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ടീമിനെ ഫൈനലിലെത്തിക്കാൻ കെൽപ്പുള്ള താരങ്ങൾ തന്റെ ടീമിൽ ഉണ്ടെന്നു വുക് ഉറച്ചു വിശ്വസിക്കുന്നു.
അവസാന ഗ്രൂപ് മത്സരത്തിൽ ഗിനിയ്ക്കെതിരേ 3-1ന് വിജയിച്ചെങ്കിലും ബോൾ പൊസഷനിൽ പിന്നിലായത് ജർമനിയെ അലട്ടുന്നുണ്ട്. ടൂർണമെന്റിൽ ഇതുവരെ മൂന്നു ഗോളടിച്ച യുവാൻ പെനലോസയാണ് കൊളംബിയയുടെ കുന്തമുന. ഗോളടിക്കാനും അടിപ്പിക്കാനും മികവുള്ള താരമാണ് പെനലോസ. അവസാന മത്സരത്തിൽ അമേരിക്കയ്ക്കെതിരേ പുറത്തെടുത്ത പ്രകടനം ആവർത്തിക്കാനായാൽ കൊളംബിയയ്ക്ക് അനായാസം അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും. കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ പരിഹരിച്ച് മുന്നോട്ടു പോകാനുറച്ചായിരിക്കും ജർമൻ പട കളത്തിലിറങ്ങുക. രണ്ടു വ്യത്യസ്ഥ കേളിശൈലികളുടെ കൊന്പുകോർക്കൽ ആരാധകരെ ആവേശത്തിലാഴ്ത്തുമെന്നുറപ്പ്.
അമേരിക്ക Vs പരാഗ്വെ
ന്യൂഡൽഹി: അമേരിക്കൻ വൻകരകളുടെ പോരാട്ടം എന്നതാണ് അണ്ടർ-17 ലോകകപ്പിന്റെ രണ്ടാം പ്രീക്വാർട്ടറിനെ ശ്രദ്ധേയമാക്കുന്നത്. വടക്കേ അമേരിക്കയിൽനിന്നുള്ള യുഎസ്എയും തെക്കേ അമേരിക്കയിൽനിന്നുള്ള പരാഗ്വെയും ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊന്പുകോർക്കുന്പോൾ പോരാട്ടം തീപാറുമെന്നുറപ്പ്. ടൂർണമെന്റിലെ കറുത്ത കുതിരകളാകാൻ സാധ്യതയുള്ള പരാഗ്വെ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളിൽനിന്ന് പത്തു ഗോളുകൾ അടിച്ചു കൂട്ടിയാണ് ലാറ്റിൻ അമേരിക്കൻ ടീം ഗ്രൂപ്പ് ഘട്ടത്തിലെ കളി തീർത്തത്. മാരകമായ ആക്രമണം അഴിച്ചുവിടാൻ പ്രാപ്തിയുള്ള മുന്നേറ്റ നിരയാണ് പരാഗ്വെയുടെ ശക്തി. ഗ്രൂപ്പ് മത്സരങ്ങൾ അതിനുള്ള ദൃഷ്ടാന്തമാണ്.
വലിയ മനഃസാന്നിദ്ധ്യമാണ് പരാഗ്വയുടെ മറ്റൊരു ശക്തി. മാലിക്കെതിരായ ആദ്യ മത്സരത്തിൽ 2-0ത്തിന്റെ ലീഡ് നേടിയതിനുശേഷമാണ് ടീം ഗോൾ വഴങ്ങിയത്. മാലി ഉടൻതന്നെ ഗോളുകൾ മടക്കിയെങ്കിലും ലാറ്റിനമേരിക്കക്കാർ പതറിയില്ല. ആക്രമണം തുടർന്ന അവർ രണ്ടാം പകുതിയിൽ വിജയഗോൾ നേടുകയും ചെയ്തു. ന്യൂസിലൻഡിനെതിരായ മത്സരത്തിലായിരുന്നു പരാഗ്വെയുടെ യഥാർഥ കരുത്ത് ഫുട്ബോൾ പ്രേമികൾ കണ്ടത്. തുടക്കത്തിൽ വഴങ്ങിയ രണ്ടു സെൽഫ് ഗോളുകളിൽ 75-ാം മിനിറ്റുവരെ അവർ പിന്നിലായിരുന്നു. എന്നാൽ, അവസാന പതിനഞ്ചു മിനിറ്റിനിടെ മൂന്നു തവണ ന്യൂസിലൻഡ് വലയിൽ പന്തെത്തിച്ചാണ് അവർ 4-2ന് വിജയം പിടിച്ചെടുത്തത്. അവസാന മത്സരത്തിൽ തുർക്കിയെ 3-1ന് തകർത്ത മത്സരം പരാഗ്വെയുടെ കളിമികവ് വെളിവാക്കുന്നതായിരുന്നു.
എന്നാൽ, ആദ്യ മത്സരങ്ങളിലെ പ്രകടനം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പുറത്തെടുക്കാനാവാഞ്ഞത് യുഎസി നെ അലട്ടുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യയെ 3-0നും രണ്ടാമത്തെ മത്സരത്തിൽ ഘാനയെ 1-0നും തോൽപ്പിച്ച അമേരിക്കൻ ടീം ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു മൂന്നാം മത്സരത്തിലിറങ്ങിയത്. എന്നാൽ, മത്സരം കഴിഞ്ഞതോടെ അമേരിക്കൻ ആത്മവിശ്വാസത്തിനു മങ്ങലേറ്റു. കൊളംബിയയോട് ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു അമേരിക്ക പരാജയം ഏറ്റു വാങ്ങിയത്.
1999ൽ ന്യൂസിലൻഡിൽ നടന്ന ടൂർണമെന്റിൽ നാലാം സ്ഥാനത്തെത്താനായതാണ് യുഎസിന്റെ ഏറ്റവും മികച്ച പ്രകടനം. ഇതേ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് പരാഗ്വെയുടെ മികച്ച നേട്ടം. ജർമൻ ക്ലബ് വെർഡർ ബ്രെമൻ നോട്ടമിട്ടിരിക്കുന്ന ക്യാപ്റ്റൻ ജോഷ് സാർജന്റാണ് യുഎസിഎയുടെ കുന്തമുന. അകി അകിനോളയും തിമോത്തി വീയും മുന്നേറ്റ നിരയിലെ പ്രധാനികളാണ്.
2018ൽ നടക്കുന്ന റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ സീനിയർ ടീമിന് സാധിക്കാതെ പോയ സാഹചര്യത്തിൽ അമേരിക്കൻ ജനത ഉറ്റുനോക്കുന്നത് പയ്യന്മാരുടെ പ്രകടനത്തെയാണ്. ഇത് ടീമിനെ സമ്മർദ്ദത്തിലാക്കും.
കൊളംബിയയ്ക്കെതിരേ നടന്ന മത്സരത്തിൽ മാത്രമാണ് അമേരിക്ക ഗോൾ വഴങ്ങിയത്. ആ മത്സരത്തിൽ വന്ന പ്രതിരോധ പിഴവുകൾ പരിഹരിക്കാനാകും അമേരിക്കൻ ടീമിന്റെ ശ്രമം. ടൂർണമെന്റിൽ രണ്ടു ഗോളുകൾ വീതം നേടിയ അന്റോണിയോ ഗലിയാനോ, അലൻ റോഡ്രിഗസ്, അനിബാൾ വേഗ എന്നിവരുൾപ്പെട്ട പരാഗ്വെ മുന്നേറ്റ നിരയെ പിടിച്ചുകെട്ടാൻ യുഎസ്എ വിയർപ്പൊഴുക്കേണ്ടി വരുമെന്നു തീർച്ച.
ന്യൂഡൽഹി: ലോക ഫുട്ബോളിൽ സീനിയർ കിരീടങ്ങൾ നാലെണ്ണം നേടിയെങ്കിലും അണ്ടർ-17 കിരീടം ഇന്നും ജർമനിക്ക് ഒരു സ്വപ്നമാണ്. 1985ൽ നടന്ന ടൂർണമെന്റിന്റെ ആദ്യ എഡിഷനിൽ പശ്ചിമ ജർമനി ഫൈനലിലെത്തിയെങ്കിലും നൈജീരിയയോടു തോൽക്കാനായിരുന്നു വിധി. പിന്നീടൊരിക്കൽ പോലും ഫൈനലിൽ കടക്കാൻ ജർമനിക്കായില്ല. ഇത്തവണ പ്രീ ക്വാർട്ടറിൽ ജർമൻ യുവനിരയെ കാത്തിരിക്കുന്നത് കടുത്ത മത്സരമാണ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ അമേരിക്കയെ തകർത്തെറിഞ്ഞ ലാറ്റിനമേരിക്കൻ കരുത്തരായ കൊളംബിയയാണ് യുവജർമനിയുടെ എതിരാളി.
ഘാനയ്ക്കെതിരായ ആദ്യ മത്സരം ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന ലാറ്റിനമേരിക്കക്കാർ ആതിഥേയരായ ഇന്ത്യയെ 2-1നും ശക്തരായ അമേരിക്കയെ 3-1നും തോൽപ്പിച്ച് ഗ്രൂപ്പിൽ രണ്ടാമൻമാരായായാണ് പ്രീക്വാർട്ടറിലെത്തിയത്. എന്നാൽ, ജർമനി അത്ര ആത്മവിശ്വാസത്തിലല്ല. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയ്ക്കെതിരേ കളി തീരാൻ ഒരു മിനിറ്റ് ശേഷിക്കേ നോവ അവുക്കു നേടിയ ഗോളിൽ ജർമൻ പട കഷ്ടിച്ചാണ് ജയിച്ചത്. എന്നാൽ, രണ്ടാം മത്സരത്തിലാവട്ടെ ഞെട്ടിക്കുന്ന തോൽവിയും ഏറ്റുവാങ്ങി. എതിരില്ലാത്ത നാലുഗോളുകൾക്കായിരുന്നു ഇറാൻ ജർമനിയെ തകർത്തു വിട്ടത്. ഇതോടെ ജർമനിയുടെ നില അവതാളത്തിലായിരുന്നു. എന്നാൽ, അവസാന മത്സരത്തിൽ ഗിനിയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചതോടെ ആർപ്പിനും കൂട്ടർക്കും പ്രീക്വാർട്ടറിലെത്താനായി.
കോസ്റ്റാറിക്കയെക്കാളും ഗിനിയേക്കാളും ശക്തരാണ് കൊളംബിയ എന്നതും കരുത്തരായ ഇറാനോട് ഏറ്റുമുട്ടിയപ്പോൾ വഴങ്ങിയ വന്പൻ തോൽവിയും ജർമനിയുടെ ചങ്കിടിപ്പു കൂട്ടുന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ കണക്കുകളുടെ കാര്യത്തിൽ ജർമനിയും കൊളംബിയയും തുല്യത പാലിക്കുന്നുണ്ടെങ്കിലും കൊളംബിയൻ പ്രതിരോധം ജർമനിയേക്കാൾ ശക്തമാണെന്നതാണ് വസ്തുത. ഇരു ടീമുകളും ഗ്രൂപ്പ് റൗണ്ടിൽ അഞ്ചു വീതം ഗോളുകളാണ് നേടിയത്. എന്നാൽ, കൊളംബിയ മൂന്നു ഗോൾ മാത്രം വഴങ്ങിയപ്പോൾ ജർമൻ വലയിൽ എതിരാളികൾ ആറു തവണ പന്തെത്തിച്ചു.
2003, 2009 വർഷങ്ങളിലെ സെമി ഫൈനൽ പ്രവേശനമാണ് ടൂർണമെന്റിൽ കൊളംബിയയുടെ ഇതുവരെയുള്ള മികച്ച നേട്ടം. ഇതിനു മുന്പ് ഒരേയൊരു പ്രാവശ്യമേ ഇരു ടീമുകളും തമ്മിൽ അണ്ടർ-17 ലോകകപ്പിൽ ഏറ്റുമുട്ടിയിട്ടുള്ളൂ. 2007ൽ ദക്ഷിണകൊറിയയിൽ നടന്ന ടൂർണമെന്റിലായിരുന്നു അത്. അന്നത്തെ ഗ്രൂപ്പു മത്സരത്തിൽ ഇരു ടീമുകളും മൂന്നു വീതം ഗോളുകളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.
കഴിഞ്ഞ കളിയിൽ ഗോളടിച്ച ഹാംബർഗ് എസ്വിയുടെ താരം ജാൻ ഫിയറ്റേ ആർപ്പാണ് ജർമൻ നിരയിലെ ശ്രദ്ധേയതാരം. 2012 മുതൽ ജർമൻ ഫുട്ബോൾ അസോസിയേഷന്റെ ഭാഗമായ ആളാണ് പരിശീലകൻ ക്രിസ്റ്റ്യൻ വുക്. പല തലങ്ങളിലുള്ള ദേശീയ ടീമുകളെ പരീശിലിപ്പിച്ചതിനുശേഷമാണ് വുക് അണ്ടർ-17 ടീമിന്റെ ചുമതല ഏറ്റെടുക്കുന്നത്. ടീമിനെ ഫൈനലിലെത്തിക്കാൻ കെൽപ്പുള്ള താരങ്ങൾ തന്റെ ടീമിൽ ഉണ്ടെന്നു വുക് ഉറച്ചു വിശ്വസിക്കുന്നു.
അവസാന ഗ്രൂപ് മത്സരത്തിൽ ഗിനിയ്ക്കെതിരേ 3-1ന് വിജയിച്ചെങ്കിലും ബോൾ പൊസഷനിൽ പിന്നിലായത് ജർമനിയെ അലട്ടുന്നുണ്ട്. ടൂർണമെന്റിൽ ഇതുവരെ മൂന്നു ഗോളടിച്ച യുവാൻ പെനലോസയാണ് കൊളംബിയയുടെ കുന്തമുന. ഗോളടിക്കാനും അടിപ്പിക്കാനും മികവുള്ള താരമാണ് പെനലോസ. അവസാന മത്സരത്തിൽ അമേരിക്കയ്ക്കെതിരേ പുറത്തെടുത്ത പ്രകടനം ആവർത്തിക്കാനായാൽ കൊളംബിയയ്ക്ക് അനായാസം അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും. കഴിഞ്ഞ മത്സരത്തിലെ പിഴവുകൾ പരിഹരിച്ച് മുന്നോട്ടു പോകാനുറച്ചായിരിക്കും ജർമൻ പട കളത്തിലിറങ്ങുക. രണ്ടു വ്യത്യസ്ഥ കേളിശൈലികളുടെ കൊന്പുകോർക്കൽ ആരാധകരെ ആവേശത്തിലാഴ്ത്തുമെന്നുറപ്പ്.
അമേരിക്ക Vs പരാഗ്വെ
ന്യൂഡൽഹി: അമേരിക്കൻ വൻകരകളുടെ പോരാട്ടം എന്നതാണ് അണ്ടർ-17 ലോകകപ്പിന്റെ രണ്ടാം പ്രീക്വാർട്ടറിനെ ശ്രദ്ധേയമാക്കുന്നത്. വടക്കേ അമേരിക്കയിൽനിന്നുള്ള യുഎസ്എയും തെക്കേ അമേരിക്കയിൽനിന്നുള്ള പരാഗ്വെയും ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കൊന്പുകോർക്കുന്പോൾ പോരാട്ടം തീപാറുമെന്നുറപ്പ്. ടൂർണമെന്റിലെ കറുത്ത കുതിരകളാകാൻ സാധ്യതയുള്ള പരാഗ്വെ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളിൽനിന്ന് പത്തു ഗോളുകൾ അടിച്ചു കൂട്ടിയാണ് ലാറ്റിൻ അമേരിക്കൻ ടീം ഗ്രൂപ്പ് ഘട്ടത്തിലെ കളി തീർത്തത്. മാരകമായ ആക്രമണം അഴിച്ചുവിടാൻ പ്രാപ്തിയുള്ള മുന്നേറ്റ നിരയാണ് പരാഗ്വെയുടെ ശക്തി. ഗ്രൂപ്പ് മത്സരങ്ങൾ അതിനുള്ള ദൃഷ്ടാന്തമാണ്.
വലിയ മനഃസാന്നിദ്ധ്യമാണ് പരാഗ്വയുടെ മറ്റൊരു ശക്തി. മാലിക്കെതിരായ ആദ്യ മത്സരത്തിൽ 2-0ത്തിന്റെ ലീഡ് നേടിയതിനുശേഷമാണ് ടീം ഗോൾ വഴങ്ങിയത്. മാലി ഉടൻതന്നെ ഗോളുകൾ മടക്കിയെങ്കിലും ലാറ്റിനമേരിക്കക്കാർ പതറിയില്ല. ആക്രമണം തുടർന്ന അവർ രണ്ടാം പകുതിയിൽ വിജയഗോൾ നേടുകയും ചെയ്തു. ന്യൂസിലൻഡിനെതിരായ മത്സരത്തിലായിരുന്നു പരാഗ്വെയുടെ യഥാർഥ കരുത്ത് ഫുട്ബോൾ പ്രേമികൾ കണ്ടത്. തുടക്കത്തിൽ വഴങ്ങിയ രണ്ടു സെൽഫ് ഗോളുകളിൽ 75-ാം മിനിറ്റുവരെ അവർ പിന്നിലായിരുന്നു. എന്നാൽ, അവസാന പതിനഞ്ചു മിനിറ്റിനിടെ മൂന്നു തവണ ന്യൂസിലൻഡ് വലയിൽ പന്തെത്തിച്ചാണ് അവർ 4-2ന് വിജയം പിടിച്ചെടുത്തത്. അവസാന മത്സരത്തിൽ തുർക്കിയെ 3-1ന് തകർത്ത മത്സരം പരാഗ്വെയുടെ കളിമികവ് വെളിവാക്കുന്നതായിരുന്നു.
എന്നാൽ, ആദ്യ മത്സരങ്ങളിലെ പ്രകടനം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പുറത്തെടുക്കാനാവാഞ്ഞത് യുഎസി നെ അലട്ടുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യയെ 3-0നും രണ്ടാമത്തെ മത്സരത്തിൽ ഘാനയെ 1-0നും തോൽപ്പിച്ച അമേരിക്കൻ ടീം ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു മൂന്നാം മത്സരത്തിലിറങ്ങിയത്. എന്നാൽ, മത്സരം കഴിഞ്ഞതോടെ അമേരിക്കൻ ആത്മവിശ്വാസത്തിനു മങ്ങലേറ്റു. കൊളംബിയയോട് ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു അമേരിക്ക പരാജയം ഏറ്റു വാങ്ങിയത്.
1999ൽ ന്യൂസിലൻഡിൽ നടന്ന ടൂർണമെന്റിൽ നാലാം സ്ഥാനത്തെത്താനായതാണ് യുഎസിന്റെ ഏറ്റവും മികച്ച പ്രകടനം. ഇതേ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് പരാഗ്വെയുടെ മികച്ച നേട്ടം. ജർമൻ ക്ലബ് വെർഡർ ബ്രെമൻ നോട്ടമിട്ടിരിക്കുന്ന ക്യാപ്റ്റൻ ജോഷ് സാർജന്റാണ് യുഎസിഎയുടെ കുന്തമുന. അകി അകിനോളയും തിമോത്തി വീയും മുന്നേറ്റ നിരയിലെ പ്രധാനികളാണ്.
2018ൽ നടക്കുന്ന റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ സീനിയർ ടീമിന് സാധിക്കാതെ പോയ സാഹചര്യത്തിൽ അമേരിക്കൻ ജനത ഉറ്റുനോക്കുന്നത് പയ്യന്മാരുടെ പ്രകടനത്തെയാണ്. ഇത് ടീമിനെ സമ്മർദ്ദത്തിലാക്കും.
കൊളംബിയയ്ക്കെതിരേ നടന്ന മത്സരത്തിൽ മാത്രമാണ് അമേരിക്ക ഗോൾ വഴങ്ങിയത്. ആ മത്സരത്തിൽ വന്ന പ്രതിരോധ പിഴവുകൾ പരിഹരിക്കാനാകും അമേരിക്കൻ ടീമിന്റെ ശ്രമം. ടൂർണമെന്റിൽ രണ്ടു ഗോളുകൾ വീതം നേടിയ അന്റോണിയോ ഗലിയാനോ, അലൻ റോഡ്രിഗസ്, അനിബാൾ വേഗ എന്നിവരുൾപ്പെട്ട പരാഗ്വെ മുന്നേറ്റ നിരയെ പിടിച്ചുകെട്ടാൻ യുഎസ്എ വിയർപ്പൊഴുക്കേണ്ടി വരുമെന്നു തീർച്ച.