ഷാങ്ഹായ്: തനിക്ക് പ്രായം വെറും അക്കം മാത്രമാണെന്ന് റോജർ ഫെഡറർ ഒരിക്കൽ കൂടി തെളിയിച്ചു. ഉറ്റസുഹൃത്തും കളിക്കളത്തിലെ ബദ്ധവൈരിയുമായ റാഫേൽ നദാലിനെ തോൽപ്പിച്ച് ഫെഡറർ ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം ചൂടി. 6-4, 6-3 എന്ന സ്കോറിനായിരുന്നു ഇതിഹാസ താരത്തിന്റെ വിജയം. ഇതോടെ തുടർച്ചയായി മൂന്നാം ടൂർണമെന്റിലും കിരീടം ചൂടാമെന്ന ലോക ഒന്നാം നന്പർ താരമായ നദാലിന്റെ മോഹം പൊലിഞ്ഞു. ഓസ്ട്രേലിയൻ ഓപ്പണ്‍, ചൈനാ ഓപ്പണ്‍ കിരീടനേട്ടങ്ങൾക്കു ശേഷമുള്ള നദാലിന്റെ മൂന്നാം ടൂർണമെന്റായിരുന്നു ഇത്.
പത്തൊന്‍പതു തവണ ഗ്രാൻഡ്സ്ലാം ചാന്പ്യനായ ഫെഡറർ തന്റെ കരിയറിലെ 94-ാം കിരീടമായിരുന്നു ഇന്നലെ നേടിയത്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയവരുടെ ലിസ്റ്റിൽ ഇവാൻ ലെൻഡലിനൊപ്പം രണ്ടാമതെത്താനും സ്വിസ്താരത്തിനായി. 109 കിരീടം നേടിയ അമേരിക്കൻ ഇതിഹാസം ജിമ്മി കോണേഴ്സ് മാത്രമാണ് ഇനി ഫെഡററിനു മുന്പിലുള്ളത്.
ഷാങ്ഹായിലെ വിജയത്തോടെ ഫെഡററിന്റെ മാസ്റ്റേഴ്സ് കിരീടനേട്ടം 27ലെത്തി. വിജയത്തോടെ നദാലിനെതിരായ കരിയർ റിക്കാർഡ് 15-23 എന്ന നിലയിൽ മെച്ചപ്പെടുത്താനും ഫെഡറർക്കായി. 2015ലെ ബേസൽ ഓപ്പണിൽ വിജയിച്ച ശേഷം നദാലിനോടു തോറ്റിട്ടില്ല എന്ന റിക്കാർഡും ഫെഡറർ നിലനിർത്തി. ഈ വർഷം നദാലും ഫെഡററും നേർക്കു നേർ വന്ന മൂന്നാം ഫൈനലായിരുന്നു ഇത്. ഓസ്ട്രലിയൻ ഓപ്പണും മയാമി മാസ്റ്റേഴ്സുമായിരുന്നു ഇതിനു മുന്‍പത്തെ ഫൈനലുകൾ. തോറ്റെങ്കിലും നദാലിന്റെ ഒന്നാം റാങ്കിന് ഇളക്കം സംഭവിച്ചിട്ടില്ല. ഫെഡറർ രണ്ടാംസ്ഥാനത്ത് തുടരുകയാണ്.
പത്തൊന്‍പതു തവണ ഗ്രാൻഡ്സ്ലാം ചാന്പ്യനായ ഫെഡറർ തന്റെ കരിയറിലെ 94-ാം കിരീടമായിരുന്നു ഇന്നലെ നേടിയത്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയവരുടെ ലിസ്റ്റിൽ ഇവാൻ ലെൻഡലിനൊപ്പം രണ്ടാമതെത്താനും സ്വിസ്താരത്തിനായി. 109 കിരീടം നേടിയ അമേരിക്കൻ ഇതിഹാസം ജിമ്മി കോണേഴ്സ് മാത്രമാണ് ഇനി ഫെഡററിനു മുന്പിലുള്ളത്.
ഷാങ്ഹായിലെ വിജയത്തോടെ ഫെഡററിന്റെ മാസ്റ്റേഴ്സ് കിരീടനേട്ടം 27ലെത്തി. വിജയത്തോടെ നദാലിനെതിരായ കരിയർ റിക്കാർഡ് 15-23 എന്ന നിലയിൽ മെച്ചപ്പെടുത്താനും ഫെഡറർക്കായി. 2015ലെ ബേസൽ ഓപ്പണിൽ വിജയിച്ച ശേഷം നദാലിനോടു തോറ്റിട്ടില്ല എന്ന റിക്കാർഡും ഫെഡറർ നിലനിർത്തി. ഈ വർഷം നദാലും ഫെഡററും നേർക്കു നേർ വന്ന മൂന്നാം ഫൈനലായിരുന്നു ഇത്. ഓസ്ട്രലിയൻ ഓപ്പണും മയാമി മാസ്റ്റേഴ്സുമായിരുന്നു ഇതിനു മുന്‍പത്തെ ഫൈനലുകൾ. തോറ്റെങ്കിലും നദാലിന്റെ ഒന്നാം റാങ്കിന് ഇളക്കം സംഭവിച്ചിട്ടില്ല. ഫെഡറർ രണ്ടാംസ്ഥാനത്ത് തുടരുകയാണ്.