കോൽക്കത്ത: തന്റെ ആരാധ്യവ്യക്തിത്വങ്ങള് ജീവിച്ചു മരിച്ച മണ്ണില്‍ നില്‍ക്കുന്നതിന്റെ ധന്യതയിലാണ് മെക്സിക്കന്‍ പരിശീലകന് മാരിയോ അര്ട്ടേഗ. മഹാത്മാഗാന്ധിയും മദര്‍ തെരേസയുമാണ് ആ വ്യക്തിത്വങ്ങള്‍. തങ്ങളുടെ ആദ്യ മത്സരവിജയത്തില്‍ ഈ പുണ്യാത്മാക്കളുടെ സ്വാധീനം ഉണ്ടെന്നുകൂടി മാരിയോ വിശ്വസിക്കുന്നു. ഗാന്ധിയെക്കുറിച്ച് അറിഞ്ഞ കാലം മുതല്‍ ആ ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള നിരന്തരശ്രമമായിരുന്നു.
പുസ്തകശാലകളില്‍ പരതിയതത്രയും ഗാന്ധിയെ അറിയാനുള്ള പുസ്തകങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ലളിത ജീവിതവും അക്രമരഹിത സമരമുറകളും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. കൂടുതലറിഞ്ഞപ്പോള്‍ ആരാധനയായി. ഗാന്ധിജിയുടെ ശൈലി സ്വാധീനിച്ച മെക്സിക്കക്കാര് ഏറെയാണ്. അതുപോലെ തന്നെയാണ് കരുണയുടെയും സമാധാനത്തിന്റെയും മാലാഖ എന്നു വിശേഷിപ്പിക്കാവുന്ന മദര്‍ തെരേസയും. ഇന്ത്യ ഏറെ വിശിഷ്ടവ്യക്തിത്വങ്ങളെ ഉള്‍ക്കൊള്ളുന്ന രാജ്യമാണെങ്കിലും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ,പ്രത്യേകിച്ച് മെക്സിക്കോയില്‍, ഇന്ത്യയുടെ മഹത്വത്തെ പ്രതിനിധീകരിക്കുന്ന രണ്ടു നാമങ്ങള്‍ ഗാന്ധിജിയും മദര്‍ തെരേസയുമാണ്.
ഇവരെക്കുറിച്ച് എത്ര അറിവു സമ്പാദിക്കാമെന്നാണ് ഓരോരുത്തരുടെയും ശ്രമം.
അത്രമേല്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു ഇവര്‍. വിജയം ഇവരുടെ അനുഗ്രഹം മൂലമാണെന്ന് ടീമംഗങ്ങളും ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, മദര്‍ തന്റെ ജീവിതം ഏറെയും ചെലവഴിച്ച കോല്‍ക്കൊത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലും ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിലും എത്തി പ്രാര്‍ത്ഥന നടത്തിയതിനു ശേഷമേ മെക്സിക്കോയിലേക്കു തിരികെ പോവുകയുള്ളൂ എന്നും അര്ട്ടേഗ പറഞ്ഞു.
പുസ്തകശാലകളില്‍ പരതിയതത്രയും ഗാന്ധിയെ അറിയാനുള്ള പുസ്തകങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ലളിത ജീവിതവും അക്രമരഹിത സമരമുറകളും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. കൂടുതലറിഞ്ഞപ്പോള്‍ ആരാധനയായി. ഗാന്ധിജിയുടെ ശൈലി സ്വാധീനിച്ച മെക്സിക്കക്കാര് ഏറെയാണ്. അതുപോലെ തന്നെയാണ് കരുണയുടെയും സമാധാനത്തിന്റെയും മാലാഖ എന്നു വിശേഷിപ്പിക്കാവുന്ന മദര്‍ തെരേസയും. ഇന്ത്യ ഏറെ വിശിഷ്ടവ്യക്തിത്വങ്ങളെ ഉള്‍ക്കൊള്ളുന്ന രാജ്യമാണെങ്കിലും അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ,പ്രത്യേകിച്ച് മെക്സിക്കോയില്‍, ഇന്ത്യയുടെ മഹത്വത്തെ പ്രതിനിധീകരിക്കുന്ന രണ്ടു നാമങ്ങള്‍ ഗാന്ധിജിയും മദര്‍ തെരേസയുമാണ്.
ഇവരെക്കുറിച്ച് എത്ര അറിവു സമ്പാദിക്കാമെന്നാണ് ഓരോരുത്തരുടെയും ശ്രമം.
അത്രമേല്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു ഇവര്‍. വിജയം ഇവരുടെ അനുഗ്രഹം മൂലമാണെന്ന് ടീമംഗങ്ങളും ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ, മദര്‍ തന്റെ ജീവിതം ഏറെയും ചെലവഴിച്ച കോല്‍ക്കൊത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയിലും ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിലും എത്തി പ്രാര്‍ത്ഥന നടത്തിയതിനു ശേഷമേ മെക്സിക്കോയിലേക്കു തിരികെ പോവുകയുള്ളൂ എന്നും അര്ട്ടേഗ പറഞ്ഞു.