മഡ്ഗാവ്: കോസ്റ്റാറിക്കയെ ഏകപക്ഷീയമായ മൂന്നു ഗോളിന് തോൽപ്പിച്ച് ഇറാൻ പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പ് സിയിലെ എല്ലാ മത്സരവും വിജയിച്ച് ഗ്രൂപ്പ് ചാന്പ്യന്മാരായാണ് ഇറാൻ അവസാന പതിനാറിൽ കടന്നത്. രണ്ടാം സ്ഥാനക്കാരായി ജർമനിയും നോക്കൗട്ട് ഉറപ്പിച്ചു. ഓരോ പോയന്റ് വീതം മാത്രമുള്ള കോസ്റ്റാറിക്കയും ഗിനിയും ടൂർണമെന്റിൽ നിന്ന് പുറത്തായി.
ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 25-ാം മിനിറ്റിൽ തന്നെ ഇറാൻ കോസ്റ്റാറിക്കയുടെ വലയിൽ പന്തെത്തിച്ചു. മുഹമ്മദ് ഗോബിഷവിയായിരുന്നു സ്കോറർ. താഹാ ശരിയാത്തി(29) മുഹമ്മദ് സർദാരി(89) എന്നിവരും സ്കോർ ചെയ്തതോടെ ഒന്പതു പോയന്റുമായി ഇറാൻ അവസാന പതിനാറിലേക്ക് മുന്നേറി.
കൊച്ചിയിൽ ഇതേസമയം നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഗിനിയെ 3-1ന് തകർത്താണ് ജർമനി പ്രീക്വാർട്ടർ ഉറപ്പാക്കിയത്. പ്രീക്വാർട്ടറിൽ കൊളംബിയയാണ് ജർമനിയുടെ എതിരാളി. ഒക്ടോബർ 17നാണ് ജർമനിയുടെ പ്രീക്വാർട്ടർ പോര്. എതിരാളികളുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ അഞ്ചു ഡിഫൻഡർമാരുമായാണ് ഇറാൻ കളത്തിലിറങ്ങിയത്.തുടക്കത്തിൽ മിഡ്ഫീൽഡിലുണ്ടായ കൂട്ടപ്പൊരിച്ചിലിനുശേഷം ഇറാൻ എതിരാളികളുടെ പ്രതിരോധത്തെ പരീക്ഷിച്ചു തുടങ്ങി. ഇറാന്റെ ആക്രമണത്തിന്റെ മൂർച്ച വർധിച്ചതോടെ കോസ്റ്റാറിക്ക പതറി. നാലു മിനിറ്റിനിടെ രണ്ടു പെനാൽറ്റി വഴങ്ങിയതും അതിന്റെ പ്രതിഫലനമായിരുന്നു. 24-ാം കോസ്റ്റാറിക്കൻ താരം ആംഫെർണി അരിയാസ് പെനാൽറ്റി ബോക്സിൽ യൂനെസ് ഡെൽഫിയെ വീഴ്ത്തിയപ്പോൾ റഫറി ഹമാദ നംപിയാൻഡ്രാസാ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി.
കിക്കെടുത്ത ക്യാപ്റ്റൻ ഗോബിഷവി പിഴവ് കൂടാതെ പന്ത് ഗോൾ പോസ്റ്റിന്റെ വലത്തേ മൂലയിലെത്തിച്ചു. നാലു മിനിറ്റിനുശേഷം വീണ്ടും കോസ്റ്റാറിക്ക പെനാൽറ്റി വഴങ്ങി. ഇത്തവണയും യൂനെസ് ഡെൽഫിയായിരുന്നു കാരണക്കാരൻ. ഡെൽഫിയെ കോസ്റ്റാറിക്കൻ ഡിഫൻഡർ കാരിൻ ആർസെ ബോക്സിൽ തള്ളിയിട്ടതിനുള്ള ശിക്ഷയായിരുന്നു അത്. കിക്കെടുത്ത താഹ ശരിയാത്തി ലീഡ് രണ്ടായി ഉയർത്തി. 89-ാം മിനിറ്റിൽ മുഹമ്മദ് സർദാരി പട്ടിക തികച്ചു.
ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 25-ാം മിനിറ്റിൽ തന്നെ ഇറാൻ കോസ്റ്റാറിക്കയുടെ വലയിൽ പന്തെത്തിച്ചു. മുഹമ്മദ് ഗോബിഷവിയായിരുന്നു സ്കോറർ. താഹാ ശരിയാത്തി(29) മുഹമ്മദ് സർദാരി(89) എന്നിവരും സ്കോർ ചെയ്തതോടെ ഒന്പതു പോയന്റുമായി ഇറാൻ അവസാന പതിനാറിലേക്ക് മുന്നേറി.
കൊച്ചിയിൽ ഇതേസമയം നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഗിനിയെ 3-1ന് തകർത്താണ് ജർമനി പ്രീക്വാർട്ടർ ഉറപ്പാക്കിയത്. പ്രീക്വാർട്ടറിൽ കൊളംബിയയാണ് ജർമനിയുടെ എതിരാളി. ഒക്ടോബർ 17നാണ് ജർമനിയുടെ പ്രീക്വാർട്ടർ പോര്. എതിരാളികളുടെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ അഞ്ചു ഡിഫൻഡർമാരുമായാണ് ഇറാൻ കളത്തിലിറങ്ങിയത്.തുടക്കത്തിൽ മിഡ്ഫീൽഡിലുണ്ടായ കൂട്ടപ്പൊരിച്ചിലിനുശേഷം ഇറാൻ എതിരാളികളുടെ പ്രതിരോധത്തെ പരീക്ഷിച്ചു തുടങ്ങി. ഇറാന്റെ ആക്രമണത്തിന്റെ മൂർച്ച വർധിച്ചതോടെ കോസ്റ്റാറിക്ക പതറി. നാലു മിനിറ്റിനിടെ രണ്ടു പെനാൽറ്റി വഴങ്ങിയതും അതിന്റെ പ്രതിഫലനമായിരുന്നു. 24-ാം കോസ്റ്റാറിക്കൻ താരം ആംഫെർണി അരിയാസ് പെനാൽറ്റി ബോക്സിൽ യൂനെസ് ഡെൽഫിയെ വീഴ്ത്തിയപ്പോൾ റഫറി ഹമാദ നംപിയാൻഡ്രാസാ പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി.
കിക്കെടുത്ത ക്യാപ്റ്റൻ ഗോബിഷവി പിഴവ് കൂടാതെ പന്ത് ഗോൾ പോസ്റ്റിന്റെ വലത്തേ മൂലയിലെത്തിച്ചു. നാലു മിനിറ്റിനുശേഷം വീണ്ടും കോസ്റ്റാറിക്ക പെനാൽറ്റി വഴങ്ങി. ഇത്തവണയും യൂനെസ് ഡെൽഫിയായിരുന്നു കാരണക്കാരൻ. ഡെൽഫിയെ കോസ്റ്റാറിക്കൻ ഡിഫൻഡർ കാരിൻ ആർസെ ബോക്സിൽ തള്ളിയിട്ടതിനുള്ള ശിക്ഷയായിരുന്നു അത്. കിക്കെടുത്ത താഹ ശരിയാത്തി ലീഡ് രണ്ടായി ഉയർത്തി. 89-ാം മിനിറ്റിൽ മുഹമ്മദ് സർദാരി പട്ടിക തികച്ചു.