ദുബായ്: ടെസ്റ്റ് ചാന്പ്യൻഷിപ്പിനും ഏകദിന ലീഗിനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിൽ ( ഐസിസി) അംഗീകാരം നൽകിയതായി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാർഡ്സണ്. ടെസ്റ്റ് പദവിയുള്ള ഒന്‍പതു ടീമുകൾ ഉൾപ്പെടുന്ന ചാന്പ്യൻഷിപ്പിൽ രണ്ടു വർഷം കൊണ്ട് എല്ലാ ടീമുകളും ആറു പരന്പരകളിൽ പങ്കെടുക്കണം.
ഇതിൽ മൂന്നെണ്ണം ഹോം സീരിസ് ആയിരിക്കും. ഒന്‍പതു ടീമുള്ള ടെസ്റ്റ് ലീഗിനും 13 അംഗ ഏകദിന ലീഗിനും ഐസിസി ഇന്നലെയാണ് പച്ചക്കൊടി കാണിച്ചത്. 2019ലും 2020ലുമാണ് യഥാക്രമം രണ്ടു ലീഗുകൾക്കും ആരംഭം കുറിക്കുക. ഏകദിന ലീഗിന്റെ ആദ്യ എഡിഷനിൽ ഓരോ ടീമും മൂന്നു മത്സരങ്ങൾ വീതമുള്ള നാലു ഹോം സീരിസും നാലു എവേ സീരിസും കളിക്കണം. ലോകമെന്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് അന്താരാഷ്ട്ര മത്സരങ്ങളുടെ ഒരു വിരുന്നാണ് പുതിയ ആശയത്തിലൂടെ ലഭ്യമാകുന്നതെന്ന് റിച്ചാർഡ്സണ് പറഞ്ഞു.
ഇതിൽ മൂന്നെണ്ണം ഹോം സീരിസ് ആയിരിക്കും. ഒന്‍പതു ടീമുള്ള ടെസ്റ്റ് ലീഗിനും 13 അംഗ ഏകദിന ലീഗിനും ഐസിസി ഇന്നലെയാണ് പച്ചക്കൊടി കാണിച്ചത്. 2019ലും 2020ലുമാണ് യഥാക്രമം രണ്ടു ലീഗുകൾക്കും ആരംഭം കുറിക്കുക. ഏകദിന ലീഗിന്റെ ആദ്യ എഡിഷനിൽ ഓരോ ടീമും മൂന്നു മത്സരങ്ങൾ വീതമുള്ള നാലു ഹോം സീരിസും നാലു എവേ സീരിസും കളിക്കണം. ലോകമെന്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് അന്താരാഷ്ട്ര മത്സരങ്ങളുടെ ഒരു വിരുന്നാണ് പുതിയ ആശയത്തിലൂടെ ലഭ്യമാകുന്നതെന്ന് റിച്ചാർഡ്സണ് പറഞ്ഞു.