മഡ്ഗാവ്: നൈജറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കു തകർത്ത് ബ്രസീൽ അണ്ടർ-17 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്നു. എല്ലാ കളിയും ജയിച്ച ബ്രസീൽ ഗ്രൂപ്പ് ഡി ചാന്പ്യന്മാരായാണ് അവസാന പതിനാറിലെത്തിയത്. സൂപ്പർതാരം ലിങ്കന്റെ ഗോളിലൂടെ കളിയുടെ നാലാം മിനിറ്റിൽ തന്നെ ബ്രസീൽ മുന്പിലെത്തി.
ഗോളടിച്ചതിനു പിന്നാലെ ലിങ്കണ് തുടയ്ക്ക് പരിക്കേറ്റത് ആശങ്കയുണർത്തിയെങ്കിലും ചെറിയ ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയത് ബ്രസീലിന് ആശ്വാസമായി. 34-ാം മിനിറ്റിൽ ബ്രെണ്ണറാണ് ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്.
ബ്രെണ്ണർ എടുത്ത ഫ്രീകിക്ക് നൈജർ മിഡ്ഫീൽഡർ യാസിൻ വാ മസാംബയുടെ ശരീരത്തിൽ തട്ടി വഴിമാറി. ഗോൾ കീപ്പർ ഖാലിദ് സ്ഥാനം തെറ്റി നിന്നതിനാൽ പന്ത് വലയിലേക്കു പായുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണം ശക്തമാക്കിയെങ്കിലും വീണ്ടുമൊരു ഗോൾ മാത്രം അകന്നു നിന്നു. തോറ്റെങ്കിലും നൈജർ മികച്ച മൂന്നാം സ്ഥാനക്കാരുടെ ക്വോട്ടയിൽ അവസാന പതിനാറിൽ ഇടംപിടിച്ചു. സ്പെയിനാണ് ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടറിലെത്തിയ മറ്റൊരു ടീം.
ഗോളടിച്ചതിനു പിന്നാലെ ലിങ്കണ് തുടയ്ക്ക് പരിക്കേറ്റത് ആശങ്കയുണർത്തിയെങ്കിലും ചെറിയ ചികിത്സയ്ക്കുശേഷം തിരിച്ചെത്തിയത് ബ്രസീലിന് ആശ്വാസമായി. 34-ാം മിനിറ്റിൽ ബ്രെണ്ണറാണ് ബ്രസീലിന്റെ രണ്ടാം ഗോൾ നേടിയത്.
ബ്രെണ്ണർ എടുത്ത ഫ്രീകിക്ക് നൈജർ മിഡ്ഫീൽഡർ യാസിൻ വാ മസാംബയുടെ ശരീരത്തിൽ തട്ടി വഴിമാറി. ഗോൾ കീപ്പർ ഖാലിദ് സ്ഥാനം തെറ്റി നിന്നതിനാൽ പന്ത് വലയിലേക്കു പായുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. രണ്ടാം പകുതിയിൽ ഇരു ടീമുകളും ആക്രമണം ശക്തമാക്കിയെങ്കിലും വീണ്ടുമൊരു ഗോൾ മാത്രം അകന്നു നിന്നു. തോറ്റെങ്കിലും നൈജർ മികച്ച മൂന്നാം സ്ഥാനക്കാരുടെ ക്വോട്ടയിൽ അവസാന പതിനാറിൽ ഇടംപിടിച്ചു. സ്പെയിനാണ് ഗ്രൂപ്പിൽ നിന്ന് പ്രീക്വാർട്ടറിലെത്തിയ മറ്റൊരു ടീം.